പിഎം കെയേര്‍സ് ഫണ്ടിന്‍റെ പേരില്‍ വ്യാജ വെബ്സൈറ്റ്; തിരിച്ചറിയാന്‍ ഈ മാര്‍ഗം

Published : Apr 21, 2020, 07:53 PM ISTUpdated : Apr 21, 2020, 08:05 PM IST
പിഎം കെയേര്‍സ് ഫണ്ടിന്‍റെ പേരില്‍ വ്യാജ വെബ്സൈറ്റ്; തിരിച്ചറിയാന്‍ ഈ മാര്‍ഗം

Synopsis

പിഎം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു വ്യാജ വെബ്സൈറ്റ് ലിങ്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്

ദില്ലി: കൊവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ചതാണ് 'പിഎം കെയേര്‍സ് ഫണ്ട്'. എന്നാല്‍ പിഎം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു വ്യാജ വെബ്സൈറ്റ് ലിങ്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ വെബ്സൈറ്റ് ലിങ്ക് പ്രമുഖരുള്‍പ്പടെ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

(വ്യാജ വെബ്സൈറ്റിന്‍റെ ചിത്രം) 

പിഎം കെയേര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ pmcaresfund.online സന്ദ‍ര്‍ശിക്കാനാണ് ട്വീറ്റുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലും ആവശ്യപ്പെടുന്നത്. ഈ വെബ്സൈറ്റ് ഐഡി ഷെയ‍ര്‍ ചെയ്തവരില്‍ പ്രമുഖ നേതാക്കളും ഉണ്ടായിരുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. പിഎം കെയേര്‍സ് ഫണ്ടിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പിനായാണ് ശ്രമമെന്ന ആരോപണം ശക്തമാണ്. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ ലിങ്കാണ് എന്നറിയാതെ ഷെയ‍ര്‍ ചെയ്യുകയായിരുന്നു എന്നാണ് നേതാക്കളുടെ വിശദീകരണം. 

പ്രചരിക്കുന്ന വെബ്സൈറ്റ് ലിങ്ക് വ്യാജമാണെന്ന് തെളിഞ്ഞതിങ്ങനെയാണ്. https://www.pmcares.gov.in/en/ എന്ന വെബ്സൈറ്റാണ് പിഎം കെയേര്‍സ് ഫണ്ടിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. സ‍ര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ വെബ്സൈറ്റ് ലിങ്കുകളും അവസാനിക്കുന്നത് gov.in എന്ന വിലാസത്തിലാണ്. online എന്ന വിലാസത്തില്‍ അവസാനിക്കുന്ന ഒരു വെബ്സൈറ്റും സ‍ര്‍ക്കാരിനില്ല. 

(ശരിയായ വെബ്സൈറ്റിന്‍റെ ചിത്രം)

വ്യാജ വെബ്സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം മറാത്തിയിലുള്ള രണ്ട് വരിയും കാണാം. ഗൂഗിള്‍ പേ, പേടിഎം എന്നിവയിലൂടെ നേരിട്ട് പണം സംഭാവന നല്‍കാനാണ് വെബ്സൈറ്റില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇങ്ങനെ നിക്ഷേപിക്കുന്ന പണം ഏത് അക്കൗണ്ടിലേക്കാണ് എത്തുന്നത് എന്ന് വ്യക്തമല്ല. പിഎം കെയേര്‍സ് ഫണ്ടിന്‍റെ പേരില്‍ നേരത്തെ വ്യാജ യുപിഐ ഐഡിയും(UPI ID) പ്രചരിച്ചിരുന്നു. 

Read more: കൊവിഡ് 19 വ്യാപനം തടയാന്‍ അടുത്ത 7 ദിവസം വെള്ളം തിളപ്പിച്ച് ഉപയോഗിക്കണോ? വാസ്തവമെന്ത്?

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

പശ്ചിമേഷ്യന്‍ പ്രതിസന്ധി: രാജ്യത്ത് രണ്ട് വര്‍ഷം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വിലക്ക് എന്ന വാര്‍ത്ത തള്ളി നീതി ആയോഗ്
എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ്; ആ വാട്‌സ്ആപ്പ് സന്ദേശത്തിന് പിന്നിലെന്ത്?