ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

Published : Jun 03, 2024, 11:51 AM ISTUpdated : Jun 03, 2024, 12:43 PM IST
ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

Synopsis

ഇ പി ജയരാജന്‍റെ ഇത്തരമൊരു പ്രസ്താവന ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുകയോ ന്യൂസ് കാർഡ് സ്ഥാപനത്തിന്‍റെ ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ല

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ഫലപ്രഖ്യാപനം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ ന്യൂസ് കാർഡ് പ്രചരിക്കുന്നു. 'ബിജെപിക്ക് മൂന്ന് സീറ്റ് വരെ ലഭിക്കാന്‍ സാധ്യത ഉണ്ട്, അത് തൃശൂരും തിരുവനന്തപുരവും ആറ്റിങ്ങലും ആയിരിക്കും, എക്സിറ്റ് പോള്‍ ഒരിക്കലും തെറ്റില്ല' എന്നും എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു എന്നാണ് വ്യാജ പ്രചാരണം. 

വ്യാജ ന്യൂസ് കാർഡിന്‍റെ സ്ക്രീന്‍ഷോട്ട്

എന്നാല്‍ ഇ പി ജയരാജന്‍റെ ഇത്തരമൊരു പ്രസ്താവന ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുകയോ ന്യൂസ് കാർഡ് സ്ഥാപനത്തിന്‍റെ ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം. ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച മറ്റൊരു ന്യൂസ് കാർഡ് എഡിറ്റ് ചെയ്താണ് വ്യാജ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. പ്രചരിക്കുന്ന വ്യാജ കാർഡിലുള്ള ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റേത് അല്ല എന്നറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള വ്യാജ ന്യൂസ് കാർഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്ഥാപനം സ്വീകരിക്കുന്നതാണ്.

ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ഭാഗമായി ഇ പി ജയരാജന്‍റെ പ്രസ്താവന എന്ന പേരില്‍ മുമ്പും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ ന്യൂസ് കാർഡുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

Read more: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

Fact Check | കെട്ടിടാവശിഷ്‍ടങ്ങള്‍ക്കിടയില്‍ നിശ്ചലമായി കിടക്കുന്ന ആയത്തുള്ള അലി ഖമനെയി, ഫോട്ടോ എഐ നിർമ്മിതം
സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലി, 25,000 രൂപ ശമ്പളം? 'മഹിളാ വർക്ക് ഫ്രം ഹോം' പദ്ധതിയുടെ സത്യാവസ്ഥ