പ്രിയങ്ക ഗാന്ധി പങ്കുവച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്, ട്രെയിനിലേത് അദാനിയുടെ പരസ്യം മാത്രമെന്ന് കേന്ദ്രം

Published : Dec 17, 2020, 11:37 AM ISTUpdated : Dec 17, 2020, 12:05 PM IST
പ്രിയങ്ക ഗാന്ധി പങ്കുവച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്, ട്രെയിനിലേത് അദാനിയുടെ പരസ്യം മാത്രമെന്ന് കേന്ദ്രം

Synopsis

ട്രെയിനിൽ അദാനി വിൽമാർ ലിമിറ്റഡിന്റെ ലോഗോ ഉള്ള വീഡിയോയാണ് പ്രിയങ്ക ഗാന്ധി വദ്ര പങ്കുവച്ചത്...

ദില്ലി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ഫേസ്‌ബുക്കില്‍ പങ്കുവച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കേന്ദ്രം. അദാനി ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിന്‍റെ ലോഗോ ട്രെയിനിൽ റെയിൽവെ പതിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് ഫാക്ട് ചെക്ക് അലർട്ട് പിഐബി നൽകിയത്. 

വീഡിയോയിൽ പറയുന്നത് 

ട്രെയിനിൽ അദാനി വിൽമാർ ലിമിറ്റഡിന്റെ ലോഗോ ഉള്ള വീഡിയോയാണ് പ്രിയങ്ക ഗാന്ധി വദ്ര പങ്കുവച്ചത്. 'കോടിക്കണക്കിന് പേരുടെ കഠിനപ്രയത്നമാണ് ഇന്ത്യൻ റെയിൽവെ. എന്നാൽ ബിജെപി ശതകോടീശ്വരനായ സുഹൃത്ത് അദാനിയുടെ ലോഗോ ആണ് ഉപയോഗിക്കുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യൻ റെയിൽവെ മോദിജിയുടെ സുഹൃത്തുക്കളുടെ കൈകളിലെത്തും' എന്നാണ് വീഡിയോ പങ്കുവച്ച് പ്രിയങ്ക ഗാന്ധി ഫേസ്‌ബുക്കില്‍ കുറിച്ചത്. 

വസ്തുത

എന്നാൽ അദാനിയുടെ കമ്പനിയുടെ ലോഗോ വെറും പരസ്യം മാത്രമാണ് എന്നാണ് പിഐബി വ്യക്തമാക്കിയത്. റെയിൽവെയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പരസ്യം പതിപ്പിച്ചിരിക്കുന്നത് എന്നും വിശദീകരിക്കുന്നു. 

 

നിഗമനം

പ്രിയങ്ക ഗാന്ധി ഫേസ്‌ബുക്കില്‍ പങ്കുവച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്, വീഡിയോയിൽ പറയുന്ന ലോഗോ ട്രെയിനില്‍ പതിപ്പിച്ചിരിക്കുന്നത് പരസ്യമെന്ന നിലയിലാണ് എന്ന് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്നു. 


 

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

Fact Check | ഈ വാര്‍ത്താ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തിറക്കിയത് അല്ല, നടക്കുന്നത് വ്യാജ പ്രചാരണം
നെതന്യാഹുവിന്‍റെ അംഗരക്ഷക കൊല്ലപ്പെട്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത | Fact Check