യുവാവിന് ഗര്‍ഭം എന്നരീതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജവാര്‍ത്ത

Web Desk   | Asianet News
Published : Jul 07, 2020, 09:08 PM ISTUpdated : Jul 08, 2020, 04:59 PM IST
യുവാവിന് ഗര്‍ഭം എന്നരീതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജവാര്‍ത്ത

Synopsis

കോഴിക്കോട് സ്വദേശിയായ യുവാവിന് ഗര്‍ഭം എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നതിന്‍റെ സത്യാവസ്ഥ.

കോഴിക്കോട് സ്വദേശിയായ യുവാവിന് ഗര്‍ഭം എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നതിന്‍റെ സത്യാവസ്ഥ.

പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോയും സൈറ്റിലെ ഹോം ടെംപ്ലെറ്റും ഉപയോഗിച്ച് വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കോഴിക്കോട് യുവാവിന് ഗര്‍ഭം എന്ന് കണ്ടെത്തല്‍ എന്ന തലക്കെട്ടോടെ ഒരു ചിത്രം പ്രചരിക്കുന്നു. യുവാവിന്‍റെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. യുവാവിന്‍റെ ജോലി സ്ഥലം അടക്കം പരാമര്‍ശിച്ചാണ് പോസ്റ്റ് പ്രചരിക്കുന്നത്.

വസ്തുത അന്വേഷണം

പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ടില്‍ വാര്‍ത്തയെന്ന് പറഞ്ഞ് എഴുതിയിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിക്കുന്ന ഫോണ്ട് അല്ല. അതിനൊപ്പം തന്നെ ഇത്തരം ഒരു ഫോര്‍മാറ്റില്‍ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത കൊടുക്കാറില്ല. സൈറ്റിലെ ഹോം ടെംപ്ലെറ്റും അയാല്‍ അതില്‍ ചിത്രവും ഹെഡ് ലൈനും, ഡിസ്ക്രിപ്ഷനും മാത്രമാണ് ഉണ്ടാകുക. അതിനൊപ്പം തന്നെ ഇത്തരം ഒരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്‍റെ സൈറ്റില്‍ നടത്തിയ സെര്‍ച്ചില്‍ ഒരു സ്ഥലത്തും കണ്ടെത്താനും സാധിച്ചില്ല.

നിഗമനം

കോഴിക്കോട് സ്വദേശിയായ യുവാവിന് ഗര്‍ഭം എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും വ്യാജമാണ്. 

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനൊപ്പം നില്‍ക്കുന്ന മീരാ നായർ, ആ ചിത്രങ്ങള്‍ വ്യാജം | Fact Check
ഇന്ത്യക്കെതിരായ മത്സരത്തിലെ പിന്‍മാറ്റം, പാകിസ്ഥാൻ ടീമിനെ ഐസിസി ഒരു വര്‍ഷത്തേക്ക് വിലക്കിയോ?; സത്യമറിയാം ‌‌| Fact Check