
കൊൽക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ കാത്തിരുന്ന ദിവസമാണിന്ന്. 2023ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന്(2023 AFC Asian Cup Qualifiers) യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഇന്ന് കിക്കോഫാകും. കൊല്‍ക്കത്തയില്‍ കംബോഡിയയെ(India vs Cambodia football) നേരിടാനിങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ(Indian Football Team) മത്സരം എങ്ങനെ ടെലിവിഷനിലും ഓണ്‍ലൈനിലും തല്‍സമയം കാണാനാകും എന്ന് തിരയുകയാണ് ആരാധകര്‍.
സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് മത്സരം ഇന്ത്യയില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3യില്‍ മത്സരം ലൈവായി കാണാം. ഡിസ്‌നി ഹോട്‌സ്റ്റാറിലും ജിയോ ടിവിയിലും മത്സരത്തിന്‍റെ ഓണ്‍ലൈന്‍ സ്‌ട്രീമിംഗുമുണ്ടാകും.
ഇന്ത്യ-കംബോഡിയ മത്സരം; വിശദാംശങ്ങള്‍
കൊൽക്കത്തയിൽ രാത്രി എട്ടരയ്ക്കാണ് ഇന്ത്യ-കംബോഡിയ പോരാട്ടം തുടങ്ങുക. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്ഥാനങ്ങൾക്കായി പൊരുതുന്നത് ഇന്ത്യയടക്കം 24 ടീമുകളാണ്. ആറ് ഗ്രൂപ്പ് ചാമ്പ്യൻമാരും അഞ്ച് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. പതിമൂന്ന് ടീമുകൾ ഇതിനോടകം ഏഷ്യൻ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പ് ഡിയിൽ ഇന്ത്യയുടെ ആദ്യ കടമ്പ കംബോഡിയയാണ്. സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. പതിവുപോലെ ഇന്ത്യയുടെ പ്രതീക്ഷയത്രയും സുനിൽ ഛേത്രിയുടെ ബൂട്ടുകളിൽ. ഗോൾവലയത്തിന് മുന്നിൽ ഗുർപ്രീത് സിംഗ് സന്ധുവിന്റെ പ്രകടനവും നിർണായകമാവും.
സന്ദേശ് ജിംഗാൻ, ഹർമ്മൻ ജോത് ഖബ്ര, പ്രീതം കോട്ടാൽ, അൻവർ അലി, രാഹുൽ ബെക്കെ, ലിസ്റ്റൻ കൊളാസോ, ബ്രാണ്ടൻ ഫെർണാണ്ടസ്, അനിരുദ്ധ് ഥാപ്പ, ജീക്സൺ സിംഗ്, ഉദാന്ത സിംഗ് തുടങ്ങിയവരും ടീമിലുണ്ട്. ശനിയാഴ്ച അഫ്ഗാനിസ്ഥാനെയും പതിനാലിന് ഹോങ്കോംഗിനേയും നേരിടും. കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ ശിക്ഷണത്തിൽ ഇന്ത്യയുടെ റെക്കോർഡ് വളരെ പരിതാപകരമാണ്. ആകെ കളിച്ച 20 മത്സരങ്ങളിൽ ജയിച്ചത് ആറിൽ മാത്രം. ഏഴ് സമനിലയും ഏഴ് തോൽവിയും നേരിട്ടു. അവസാന മൂന്ന് സന്നാഹ മത്സരത്തിലും ഇന്ത്യ തോൽവി നേരിട്ടു. ഇന്ത്യയും കംബോഡിയയും ഏറ്റുമുട്ടുന്ന അഞ്ചാമത്തെ മത്സരമാണിത്. ഒന്നിൽ കംബോഡിയയും മൂന്നിൽ ഇന്ത്യയും ജയിച്ചു.
India vs Cambodia : ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കണം; ഇന്ത്യ-കംബോഡിയ മത്സരം രാത്രി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!