വിക്ടര്‍ ഗ്യോകോറസിനെ സ്വാഗതം ചെയ്ത് ആര്‍സനല്‍ കേരള ആര്‍മി

Published : Jul 30, 2025, 02:13 PM ISTUpdated : Jul 30, 2025, 02:15 PM IST
Viktor Gyokeres

Synopsis

ഗോളടിച്ചശേഷം ബാറ്റ്മാനിലെ വില്ലനായ ബെയ്നിനെ അനുകരിച്ച് ഗ്യോകോറസ് പുറത്തെടുക്കുന്ന ആക്ഷനോടെയാണ് ആരാധകർ സൂപ്പർ താരത്തെ വരവേറ്റത്.

തിരുവനന്തപുരം: പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആര്‍സനലിന്‍റെ പുതിയ താരം വിക്ടര്‍ ഗ്യോകോറസിനെ സ്വാഗതം ചെയ്ത് ആര്‍സനലിന്‍റെ കേരളത്തിലെ ആരാധക സംഘം. ഗോളടിച്ചശേഷം ബാറ്റ്മാനിലെ വില്ലനായ ബെയ്നിനെ അനുകരിച്ച് ഗ്യോകോറസ് പുറത്തെടുത്താറുള്ള കൈ കൊണ്ട് വായ മറച്ചുള്ള പ്രത്യേക ആക്ഷനോടെയാണ് കേരളത്തിലെ ആര്‍സനല്‍ ആരാധകപ്പട സൂപ്പര്‍ താരത്തെ സ്വാഗതം ചെയ്തത്.

ഡാര്‍ക് നൈറ്റ് റൈസസ് പോലെയുള്ള വിഖ്യാത ബാറ്റ്മാന്‍ സിനിമകളില്‍ മാസ്ക് കൊണ്ട് മുഖം മറച്ചെത്തുന്ന ബെയ്ന്‍ എങ്ങനെയാണ് കരുത്തുകാട്ടുന്നത് എന്നതുപോലെയാണ് ഗ്യോകോറസിന്‍റെ മൈതാനത്തെ ആഘോഷവും. ഇത് ആരാധകരും അനുകരിക്കാറുണ്ട്. സ്പോര്‍ട്ടിംഗ് ലിസ്ബണില്‍ നിന്നാണ് ആര്‍സനല്‍ സ്വീഡിഷ് താരം വിക്ടര്‍ ഗ്യോകോറസിനെ ടീമിലെത്തിച്ചത്.

 

കഴിഞ്ഞ യുവേഫ നേഷന്‍സ് ലീഗില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലും പിന്നിലാക്കി ഗോള്‍വേട്ടയില്‍ മുന്നിലെത്തിയത് ഗ്യോകോറസ് ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ആറ് കളികളില്‍ ഒമ്പത് ഗോളുകളാണ് ഗ്യോകോറസ് നേടിയത്. കളിച്ച ആറില്‍ അഞ്ചിലും ഗോളടിക്കുകയും ചെയ്തു.

ചാമ്പ്യൻസ് ലീഗ് പോരാട്ടത്തില്‍ മികവ് കാട്ടിയതോടെയാണ് ഗ്യോകോറസിനെ ആരാധകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സ്വീഡനില്‍ നിന്ന് സ്ലാട്ടന്‍ ഇബ്രഹ്മോവിച്ചിന്‍റെ പിന്‍ഗാമിയാവാന്‍ എത്തുന്ന ഗ്യോകോറസ് ആര്‍സനലില്‍ പതിനാലാം നമ്പര്‍ കുപ്പായത്തിലാണ് ഇറങ്ങുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം