ക്രൊയേഷ്യ-ബെൽജിയം സുവര്‍ണ തലമുറകള്‍ മുഖാമുഖം; തോറ്റാല്‍ ഒരുപിടി ഇതിഹാസങ്ങള്‍ക്ക് ഇന്ന് അവസാന ലോകകപ്പ് മത്സരം!

Published : Dec 01, 2022, 07:23 PM ISTUpdated : Dec 01, 2022, 08:55 PM IST
ക്രൊയേഷ്യ-ബെൽജിയം സുവര്‍ണ തലമുറകള്‍ മുഖാമുഖം; തോറ്റാല്‍ ഒരുപിടി ഇതിഹാസങ്ങള്‍ക്ക് ഇന്ന് അവസാന ലോകകപ്പ് മത്സരം!

Synopsis

ഇന്ന് തോൽക്കുന്ന ടീമിലെ പലരുടെയും അവസാന ലോകകപ്പ് മത്സരം കൂടിയാകും ഇത്

ദോഹ: ഫിഫ ലോകകപ്പില്‍ ഇന്ന് ആദ്യ ചിത്രം വ്യക്തമാകുന്നത് എഫ് ഗ്രൂപ്പിലാണ്. രാത്രി 8.30ന് രണ്ട് മത്സരങ്ങളുണ്ട്. ജീവന്മരണ പോരാട്ടമായി മാറുന്ന ബെൽജിയം-ക്രൊയേഷ്യ മത്സരത്തിലെ വിജയി നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും. തോൽക്കുന്നവർ പുറത്തേക്കും. മോറോക്കോയും കാനഡയും തമ്മിലാണ് മറ്റൊരു മത്സരം. കാനഡ ഒഴികെ മൂന്ന് ടീമുകൾക്കും പ്ലേ ഓഫിലേക്ക് സാധ്യതയുണ്ട്. ഇന്ന് തോൽക്കുന്ന ടീമിലെ പലരുടെയും അവസാന ലോകകപ്പ് മത്സരം കൂടിയാകും ഇത്. അതിനാല്‍ ഇരു ടീമുകളുടേയും സുവര്‍ണ തലമുറകള്‍ തമ്മിലുള്ള പോരാട്ടം ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

മുന്നേറ്റനിരയിൽ റൊമേലു ലുക്കാക്കു, ഈഡൻ ഹസാർഡ്, മധ്യനിരയിൽ കെവിൻ ഡിബ്രുയിൻ, പ്രതിരോധത്തിൽ യാൻ വെർട്ടോംഗൻ, ഗോൾ വലയ്ക്കു മുന്നിൽ തിബോ ക്വോർത്വ എന്നിവരെല്ലാം ബെൽജിയം ഫുട്ബോളിലെ സുവർണ തലമുറയാണ്. ഈ ലോകകപ്പോടെ ഈ തലമുറ അവസാനിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ബെൽജിയം തോറ്റാൽ അടുത്ത ലോകകപ്പിൽ ഉണ്ടാകുമെന്ന് കരുതാനാകുന്നത് 29 കാരൻ ലുക്കാക്കുവിനെ മാത്രം. കാനഡയോട് ഒറ്റ ഗോൾ നേടി ജയിച്ചപ്പോള്‍ മൊറോക്കോയോട് 2-0ന് തോൽവിയായിരുന്നു ബെല്‍ജിയത്തിന്‍റെ ഫലം.

ക്രൊയേഷ്യയാകട്ടെ 4-1 കാനഡയെ തറപറ്റിച്ചു. മൊറോക്കോയോട് ഗോൾരഹിത സമനില വഴങ്ങി. ലൂക്കാ മോഡ്രിച്ചിനും സംഘത്തിനും ഇന്ന് സമനിലയായാലും അവസാന പതിനാറിലെത്താം. കഴിഞ്ഞ ലോകകപ്പിൽ അധികമാരും പ്രതീക്ഷ വെക്കാതിരിക്കുകയും അട്ടിമറികൾ കൊണ്ട് ഫുട്ബോൾ ആരാധകരുടെ മനം കീഴടക്കുകയും ചെയ്തവരാണ് ക്രൊട്ടുകൾ. അവരുടെ സുവര്‍ണ തലമുറയും ഈ ലോകകപ്പോടെ കളം വിടും. നായകൻ ലൂക്കാ മോഡ്രിച്ച്, മുന്നേറ്റക്കാരൻ പെരിസിച്ച് തുടങ്ങിയ സൂപ്പർ താരങ്ങളും ഇനിയൊരു ലോകകപ്പിനുണ്ടാകില്ല. അതുകൊണ്ട് തന്നെ തീപാറും പോരാട്ടമാകും ബെൽജിയം-ക്രൊയേഷ്യ മത്സരമെന്ന് ഉറപ്പിക്കാം.

ഏഞ്ചൽ ഡി മരിയയുടെ പരിക്ക് സാരമോ? ആരാധകര്‍ കാത്തിരുന്ന വിവരം പുറത്ത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച