Finalissima:വന്‍കരയുടെ ജേതാക്കളെ ഇന്നറിയാം, ഫൈനലിസിമ പോരാട്ടത്തില്‍ ഇറ്റലിയും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍

Published : Jun 01, 2022, 11:01 AM ISTUpdated : Jun 01, 2022, 11:07 AM IST
Finalissima:വന്‍കരയുടെ ജേതാക്കളെ ഇന്നറിയാം, ഫൈനലിസിമ പോരാട്ടത്തില്‍ ഇറ്റലിയും അര്‍ജന്‍റീനയും നേര്‍ക്കുനേര്‍

Synopsis

ലോകകപ്പിന് യോഗ്യത നേടാനാകാത്ത ദുഃഖം മാറ്റാൻ ഇറ്റലിക്ക് ജയിച്ചേ തീരൂ. മെസ്സിയുടെ പേരിൽ ഒരു കിരീടം കൂടി ചേർക്കാൻ അർജന്‍റീന. അപരാജിതരായി 31 മത്സരങ്ങൾ പൂർത്തിയാക്കിയാണ് ലിയോണൽ സ്കലോണിയും സംഘവും റോബർട്ടോ മാഞ്ചീനിയുടെ ഇറ്റലിയെ നേരിടാനിറങ്ങുന്നത്. നായകൻ ലിയോണൽ മെസ്സിക്കൊപ്പം ഏഞ്ചൽ ഡി മരിയ, ലൗറ്ററോ മാർട്ടിനസ് എന്നിവരാകും അർജന്‍റീനയുടെ മുന്നേറ്റത്തിൽ.

ലണ്ടന്‍: അർജന്‍റീനയും ഇറ്റലിയും (Italy vs Argentina)തമ്മിലുള്ള ഫൈനല്‍സിമ(Finalissima)സൂപ്പർ പോരാട്ടം ഇന്ന്. രാത്രി പന്ത്രണ്ടേ കാലിന് വെംബ്ലിയിലാണ് കോപ്പ അമേരിക്ക ചാംപ്യന്മാരായ അര്‍ജന്‍റീനയും യൂറോ കപ്പ് ജേതാക്കളായ ഇറ്റലിലും തമ്മില്‍ ഏറ്റുമുട്ടുക. ബ്രസീലിനെ വീഴ്ത്തിയാണ് അര്‍ജന്‍റീന കോപ്പ അമേരിക്കയില്‍ കിരീടം ചൂടിയതെങ്കില്‍ ഇംഗ്ലണ്ടിന് കണ്ണീർ സമ്മാനിച്ചാണ് ഇറ്റലി യൂറോകപ്പില്‍ മുത്തമിട്ടത്.

ലോകകപ്പിന് യോഗ്യത നേടാനാകാത്ത ദുഃഖം മാറ്റാൻ ഇറ്റലിക്ക് ജയിച്ചേ തീരൂ. മെസ്സിയുടെ പേരിൽ ഒരു കിരീടം കൂടി ചേർക്കാൻ അർജന്‍റീന. അപരാജിതരായി 31 മത്സരങ്ങൾ പൂർത്തിയാക്കിയാണ് ലിയോണൽ സ്കലോണിയും സംഘവും റോബർട്ടോ മാഞ്ചീനിയുടെ ഇറ്റലിയെ നേരിടാനിറങ്ങുന്നത്. നായകൻ ലിയോണൽ മെസ്സിക്കൊപ്പം ഏഞ്ചൽ ഡി മരിയ, ലൗറ്ററോ മാർട്ടിനസ് എന്നിവരാകും അർജന്‍റീനയുടെ മുന്നേറ്റത്തിൽ.

ഡിപോൾ,റോഡ്രിഗസ്,ലോ സെൽസോ എന്നിവരും ആദ്യ പതിനൊന്നിൽ ഇടം കണ്ടേക്കും.നിക്കോളാസ് ഓട്ടമെന്‍റി, ക്രിസ്റ്റ്യൻ റൊമേറോ, അക്യൂന, മൊളീന എന്നിവർ ഇറ്റാലിയൻ ആക്രമണത്തെ എത്രത്തോളം പ്രതിരോധിക്കുമെന്നതിനെ അനുസരിച്ചിരിക്കും അർജന്‍റീനയുടെ സാധ്യത.പൗളോ ഡിബാല, ഏഞ്ചൽ കൊറേയ, ജൂലിയൻ അൽവാരസ്. പകരക്കാരുടെ സംഘവും അർജന്‍റീനയ്ക്ക് കരുത്ത്.

ഗോൾ വലകാക്കാൻ പതിവുപോലെ എമിലിയാനോ മാർട്ടിനസ് തന്നെയെത്തും. യൂറോയിലെ മിന്നും രങ്ങളില്ലാതെയാകും ഇറ്റലിയിറങ്ങുക. പരിക്കേറ്റ ഡൊമിനികോ ബെറാർഡി കളിക്കില്ല. സിറോ ഇമ്മൊബൈൽ, ഫെഡറിക്കോ കിയേസ, റാഫേൽ ടോളോ എന്നിവരൊന്നും മാഞ്ചീനിയുടെ സംഘത്തിലില്ല. ജോർജീഞ്ഞോ, മാർക്കോ വെറാറ്റി, ലോറെൻസോ ഇൻസീന്യ,ബെരേല എന്നിവർക്ക് ആദ്യ പതിനൊന്നിൽ സ്ഥാനമുറപ്പ്.

ഇറ്റാലിയൻ സംഘത്തിൽ 12 താരങ്ങളാണ് അരങ്ങേറ്റം കാത്തിരിക്കുന്നത്. ജോർജിയോ കില്ലെനിയുടെ അവസാന അന്താരാഷ്‍‍ട്ര മത്സരം കൂടിയാണ് വെംബ്ലിയിൽ. 1985ന് ശേഷം ആദ്യമായാണ് യുവേഫയും കോൺമെബോളും തമ്മിലുള്ള സൂപ്പർകപ്പ് പോരാട്ടമെന്നതും ശ്രദ്ധേയം. 1985ല്‍ നടന്ന വന്‍കരപോരില്‍ യുറുഗ്വോയും ഫ്രാന്‍സുമാണ് ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സ് 2-0ന് ജയിച്ചു.

ഫൈനലിസിമ എങ്ങനെ കാണാം(How to watch Italy vs Argentina in the Finalissima 2022 from India)

മത്സരം സോണി ചാനലില്‍ തത്സമയ സംപ്രേഷണമുണ്ടാകും. സോണി ലിവ് ആപ്പിലും ജിയോ ടിവി ആപ്പിലും ഇന്ത്യയിലെ ആരാധകര്‍ക്ക് മത്സരം കാണാനാകും.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ