മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് പട; ഫ്രാൻസ്- സെനഗൽ പോരാട്ടം കനക്കും

Published : Jun 16, 2026, 08:14 PM IST
France vs Senegal

Synopsis

1998 ലെയും, 2018 ലെയും ലോകകപ്പ് വിജയം ആവർത്തിക്കാൻ തന്നെയാണ് ഇത്തവണ ഫ്രാൻസ് ഒരുങ്ങിയിറങ്ങുന്നത്.

ന്യൂയോർക്ക്: മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് പട ഇന്നിറങ്ങും. ഗ്രൂപ് ഐയിൽ സെനഗൽ ആണ് ഫ്രാൻസിന്റെ എതിരാളികൾ. ലോകകപ്പിൽ സെനഗലുമായി വീണ്ടുമൊരു മത്സരം വരുമ്പോൾ 2002 ലെ ലോകകപ്പ് മത്സരമായിരിക്കും ഓരോ ഫുട്ബോൾ ആരാധകനും ഓർമ്മയിലേക്ക് ആദ്യമെത്തുന്നത്. 1998 ലെ ലോകചാമ്പ്യാന്മാരായി എത്തിയ ഫ്രാൻസിനെ ഒരു ഗോളിനാണ് അന്ന് സെനഗൽ അട്ടിമറിച്ചത്. ആ ആത്മവിശ്വാസത്തിൽ കൂടിയാവും ഇന്ന് സെനഗൽ കളത്തിലിറങ്ങുക.

1998 ലെയും, 2018 ലെയും ലോകകപ്പ് വിജയം ആവർത്തിക്കാൻ തന്നെയാണ് ഇത്തവണ ഫ്രാൻസ് ഒരുങ്ങിയിറങ്ങുന്നത്. 2022 ൽ ഫൈനലിൽ ഏറ്റ തോൽവിയുടെ ക്ഷീണം മറക്കാൻ തന്നെയാണ് ഇത്തവണ ദിദിയർ ദേഷോംസും കുട്ടികളും ഇനാഗുന്നത്. ലോകകപ്പിലെ ഏറ്റവും മികച്ച സ്ക്വാഡുമായാണ് ഫ്രാൻസ് ഇറങ്ങുന്നത്. യോഗ്യത മത്സരങ്ങളിൽ ആരാണെന്നത്തിൽ അഞ്ചും ജയിച്ച ഫ്രാൻസ് ഒരു സമനില മാത്രമാണ് വഴങ്ങിയത്. ആറ്‌ മത്സരങ്ങളിൽ നിന്നും പതിനാറ് ഗോളുകളാണ് ഫ്രാൻസ് യോഗ്യത റൗണ്ടിൽ നേടിയത്.

കിലിയൻ എംമ്പാപെ എന്ന ബിഗ് ഗെയിം വിന്നറോടൊപ്പം ഡെംബലെ, ഒലീസെ, ദിസിറെ ഡുവെ, ബ്രാഡ്‌ലി ബാർകോള, ഉമ്പമെക്കാനോ, ചൗമേനി, എൻകോളോ കാന്റെ, റാബിയോട്ട്, റയാൻ ചെർക്കി, കൗണ്ടേ, കോനാട്ടെ, ഗോൾ കീപ്പർ മൈക്ക് മൈഗ്നൻ തുടങ്ങീ വമ്പൻ താരനിരയാണ് ഫ്രാൻസിൽ അണിനിരക്കുന്നത്. മറുവശത്ത് സെനഗലും ശക്തരാണ്. സാദിയോ മാനെയാണ് സെനെഗലിനെ നയിക്കുന്നത്. ഫ്രാൻസിന്റെ മുന്നേറ്റനിരയെ തടയിടാൻ കഴിഞ്ഞാൽ ഗ്രൂപ് ഐയിൽ ഒരു അട്ടിമറിയും ഇന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം സ്പെയ്നിനെ സമനിലയിൽ തളച്ച കേപ് വർദെയുടെ പോരാട്ടവീര്യം പല ടീമുകൾക്കും വലിയ ഊർജമാണ് നൽകുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

30 മിനിറ്റിൽ ഒരു വട്ടം പോലും പന്ത് തൊട്ടില്ല, ലോകകപ്പിൽ നാണക്കേടിന്‍റെ റെക്കോർഡുമായി സ്പാനിഷ് താരം ഒയാർസബാൽ
'ആ തോൽവി ഇന്നും ഭയപ്പെടുത്തുന്നു, 2022ലെ ഫൈനൽ ഞാൻ ഇതുവരെ വീണ്ടും കണ്ടിട്ടില്ല'; ലോകകപ്പിനിറങ്ങും മുൻപ് എംബാപ്പെ