എഎഫ്‌സി ഏഷ്യന്‍ കപ്പ്: ഓസ്‌ട്രേലിയയെ വരച്ച വരയില്‍ നിര്‍ത്തി ഇന്ത്യന്‍ പ്രതിരോധം; ആദ്യപാതി ഗോള്‍രഹിതം

Published : Jan 13, 2024, 06:04 PM IST
എഎഫ്‌സി ഏഷ്യന്‍ കപ്പ്: ഓസ്‌ട്രേലിയയെ വരച്ച വരയില്‍ നിര്‍ത്തി ഇന്ത്യന്‍ പ്രതിരോധം; ആദ്യപാതി ഗോള്‍രഹിതം

Synopsis

ആദ്യപാതിയില്‍ 70 ശതമാനവും പന്ത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാലിലായിരുന്നു. ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തതും ഓസ്‌ട്രേലിയ തന്നെ. ഇതുവരെ 11 തവണ ഇന്ത്യയുടെ ഗോള്‍മുഖത്ത് ഓസ്‌ട്രേലിയ ഭീഷണി ഉയര്‍ത്തി.

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ ജീവന്മരണ പോരാട്ടം നടത്തി  ഇന്ത്യ. ആദ്യപാതി പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയയെ ഗോള്‍രഹിത സമനിലയില്‍ പിടിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഇന്ത്യന്‍ പ്രതിരോധത്തിലെ അച്ചടക്കമാണ് ഓസ്‌ട്രേലിയയെ ഗോളില്‍ നിന്നകറ്റിയത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ നിറഞ്ഞ സോക്കറൂസിനെ ആദ്യ പകുതിയില്‍ ഗോളില്‍ നിന്നകറ്റിയത് തന്നെ വലിയ കാര്യമെന്ന് പറയാം. കഴിഞ്ഞ ഫിഫ ലോകകപ്പില്‍ ചാംപ്യന്‍ന്മാരയ അര്‍ജന്റീനയെ വിറപ്പിക്കാനും ഓസ്‌ട്രേലിയക്കായിരുന്നുവെന്ന് ഓര്‍ക്കണം.

ആദ്യപാതിയില്‍ 70 ശതമാനവും പന്ത് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാലിലായിരുന്നു. ഏറ്റവും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തതും ഓസ്‌ട്രേലിയ തന്നെ. ഇതുവരെ 11 തവണ ഇന്ത്യയുടെ ഗോള്‍മുഖത്ത് ഓസ്‌ട്രേലിയ ഭീഷണി ഉയര്‍ത്തി. രണ്ട് തവണ പന്ത് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ കൈകളില്‍ വിശ്രമിച്ചു. സന്ദേശ് ജിങ്കാന്‍, രാഹുല്‍ ബെഹ്‌കെ എന്നില്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. നിഖില്‍ പൂജാരി, സുബാഷിഷ് ബോസ് എന്നിവര്‍ വിംഗില്‍ നിന്നും പിന്തുണ നല്‍കി. 

ആറാം മിനിറ്റില്‍ ഡ്യൂക്കിന്റെ ഗോള്‍ ശ്രമത്തോടെയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. പിന്നീട് പലപ്പോഴായി പന്ത് ഇന്ത്യയുടെ ഗോള്‍ മുഖത്ത് തന്നെയായിരുന്നു. എന്നാല്‍ 16-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചു. വലത് വിംഗില്‍ നിന്ന് വന്ന പന്തില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. ഇന്ത്യക്ക് ലഭിച്ച ഏക അവസരവും അതുതന്നെ. അതിന് ശേഷം ഇന്ത്യയുടെ ഡിഫന്‍ഡര്‍മാര്‍ ഓസീസിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.

ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവര്‍ക്ക് പുറമെ ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്നത്. രണ്ട് ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക.

ഇങ്ങനേയും ഒരു ഓവര്‍! അഞ്ച് പന്തില്‍ 33 റണ്‍സ്, നാല് സിക്‌സുകള്‍; തലകുനിച്ച് ലോഗന്‍ വാന്‍ ബീക്ക്
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, ജയം എതിരില്ലാത്ത 4 ഗോളിന്
കോഴിക്കോട് സ്‌റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടന്നേക്കും