
ദില്ലി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് നാലുപേരുടെ ചുരുക്കപ്പട്ടികയായി. ബാംഗ്ലൂര്‍ എഫ് സി മുന്‍ പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക, ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റീമാക്, സ്വീഡന്റെ ഹക്കാന്‍ എറിക്സ്ണ്‍, ദക്ഷിണ കൊറിയന്‍ പരിശീലകന്‍ ലീ മിന്‍ സംഗ് എന്നിവരാണ് ചുരുക്കപ്പട്ടിയിലുള്ളത്.
ഈ മാസം ഒമ്പതിനാണ് ചുരുക്കപ്പട്ടികയിലുള്ളവരെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ടെക്നിക്കല്‍ കമ്മിറ്റി അഭിമുഖത്തിനായി ക്ഷണിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ എഫ് സി പരിശീലകനായ ആല്‍ബര്‍ട്ട് റോക്കയ്ക്കാണ് സാധ്യതാ പട്ടികയില്‍ മുന്‍ഗണന എന്നാണ് സൂചന. 2016 മുതല്‍ 2018 വരെ ബാംഗ്ലൂര്‍ എഫ് സി പരിശീലകനായിരുന്ന റോക്കക്ക് ഇന്ത്യന്‍ ഫുട്ബോളിനെ അടുത്തറിയാമെന്നതും കളിക്കാരുമായുള്ള നല്ല വ്യക്തിബന്ധവുമാണ് മുതല്‍ക്കൂട്ടാവുക.
എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായതിനെത്തുടര്‍ന്ന് പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്‍ രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്കാണ് പുതിയ പരിശീലകനെ തേടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!