
കൊച്ചി: എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള ടീമംഗങ്ങളെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യൻമാരായ കേരളം. ഗോൾകീപ്പർ വി മിഥുൻ ആണ് 22 അംഗ ടീമിനെ നയിക്കുക. ജനുവരി 26ന് രാജസ്ഥാനുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം.
മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ കരുത്തരായ ബംഗാളിനെ വീഴ്‌ത്തി ഏഴാം തവണയും കിരീടം നേടിയ ടീമിലെ മൂന്ന് പേരെയും 16 പുതുമുഖങ്ങളേയും അണിനിരത്തിയാണ് കേരള ടീം ഇറങ്ങുന്നത്. 2017-2018, 2021-22 സീസണുകളില്‍ കേരളം കിരീടം നേടിയപ്പോള്‍ ഗോള്‍വല കാത്ത കണ്ണൂര്‍ സ്വദേശി വി മിഥുനാണ് ക്യാപ്റ്റന്‍. വിനീഷ്, നരേഷ്, ജോണ്‍ പോള്‍ എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍. മുന്‍ വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാമെന്നും മികച്ച ഫലം പ്രതീക്ഷിക്കുന്നതായും മിഥുന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 16 പുതുമുഖങ്ങളാണെങ്കിലും ടീം സന്തുലിതമാണെന്ന് പരിശീലകന്‍ പി ബി രമേശ് പറഞ്ഞു.
ശക്തരായ മിസോറാം, ബിഹാര്‍, ആന്ധ്രാപ്രദേശ്, ജമ്മു കശ്‌മീര്‍ എന്നിവരെയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഡിസംബര്‍ 26ന് രാജസ്ഥാനുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കേരളത്തിന്‍റെ ഗ്രൂപ്പ് മത്സരങ്ങള്‍. വിവിധ ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാര്‍ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുക. അതിനാല്‍ കേരളത്തിന്‍റെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും നിര്‍ണായകമാണ്.
ഗോളിമാര്‍: വി. മിഥുൻ (കണ്ണൂർ), പി.എ. അജ്മൽ (മലപ്പുറം), ടി.വി. അൽക്കേഷ് രാജ് (തൃശൂർ)
പ്രതിരോധം: എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീൻ, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം)
മധ്യനിര: ഋഷിദത്ത് (തൃശൂർ), എം. റാഷിദ്, റിസ്‍വാൻ അലി (കാസർകോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)
മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.
Santosh Trophy: സന്തോഷപ്പെരുന്നാൾ; സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഏഴാം കിരീടം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!