ബെൽജിയത്തെ പൂട്ടിയ ഇറാൻ; ചോരാത്ത കൈകളുമായി അലിറെസ ബെയ്റൻവാണ്ട്

Published : Jun 22, 2026, 10:16 AM IST
Alireza Beiranvand

Synopsis

കരുത്തരായ ബെൽജിയത്തെ ഇറാൻ ഗോൾരഹിത സമനിലയിൽ തളച്ചു. ഏഴ് ഗംഭീര സേവുകളുമായി ഇറാൻ ഗോൾകീപ്പർ അലിറെസ ബെയ്റൻവാണ്ട് കളിയിലെ താരമായി.

കാലിഫോർണിയ: ഗോൾഡൻ ജെനറേഷൻ പടിയിറങ്ങിത്തുടങ്ങിയെങ്കിലും ബെൽജിയത്തിൽ പ്രതിഭകൾക്ക് കുറവില്ല. ഗോൾ വല കാക്കാൻ തിബോ കുർട്ട്വ, മധ്യനിരയിൽ തിളങ്ങാൻ കെവിൻ ഡി ബ്രുയ്ൻ, കൂടെ ട്രോസാർഡ്, ടൈലമാൻസ്, ലുക്കാക്കു തുടങ്ങീ മത്സ്രഫലം മാറ്റിമറിക്കാൻ കെല്പുള്ള താരങ്ങൾ ബെൽജിയം സ്‌ക്വാഡിനുണ്ട്. എന്നാൽ ഗ്രൂപ്പി ജിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെൽജിയത്തെ പൂട്ടിയ ഇറാനിയൻ ഫുട്ബോൾ ആരാധകർ കണ്ടത്. ഗോൾ രഹിത സമനിലയാണ് ഇന്നലെ കാലിഫോർണിയയിൽ അരങ്ങേറിയത്.

മത്സരത്തിലെ താരമായത് ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റൻവാണ്ട് എന്ന മുപ്പത്തിമൂന്നുകാരൻ. ഗോൾ എന്നുറപ്പിച്ച ബെൽജിയത്തിന്റെ ഏഴ് അവസരങ്ങളാണ് ബെയ്റൻവാണ്ട് രക്ഷപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതലേ കൃത്യമായ ആക്രമിച്ച് കളിച്ച ബെൽജിയം ഇറാന്റെ വലനിറയ്ക്കണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് മത്സരത്തിനിറങ്ങിയത്.

എന്നാൽ ബെൽജിയത്തിന്റെ ഓരോ മുന്നേറ്റത്തിനും തടയിടാൻ അലിറെസ ബെയ്റൻവാണ്ട് എന്ന ഗോൾ കീപ്പറുടെ ചോരാത്ത കൈകളുണ്ടായിരുന്നു. മത്സരത്തിന്റെ അൻപതറിയൊന്നാം മിനിറ്റിൽ ബെയ്റൻവാണ്ട് നടത്തിയ ഗംഭീര സേവ് ആണ് മത്സരത്തിന്റെ ഗതി തന്നെ നിർണയിച്ചത്. 2018 ഫിഫ ലോകകപ്പിൽ പോർചുഗലിനെതിരായ ഗ്രൂപ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി കിക്ക് രക്ഷപ്പെടുത്തി അന്നും ബെയ്റൻവാണ്ട് ഇറാന്റെ രക്ഷകനായിരുന്നു.

ബെൽജിയത്തിനെതിരെ ശക്തമായ ആക്രമണങ്ങൾ തന്നെയായിരുന്നു ഇറാനും മത്സരത്തിലുടനീളം നടത്തിയത്. മൂന്ന് ഷോട്ട് ഓൺ ടാർഗറ്റുകളാണ് ഇറാൻ ബെൽജിയത്തിനെതിരെ നടത്തിയത്.മത്സരത്തിന്റെ അറുപത്തിയാറാം മിനിറ്റിൽ ഇറാൻ നടത്തിയ കൗണ്ടർ അറ്റാക്ക് ഗോൾ ആവുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് നഥാൻ ൻഗോയ് ഇറാൻ താരത്തെ ടാക്കിൾ ചെയ്തുവീഴ്ത്തുന്നത്. ഉടൻ തന്നെ റെഡ് കാർഡ് നൽകി റഫറി ൻഗോയെ പുറത്തേക്ക് പറഞ്ഞയച്ചു. ശേഷിക്കുന്ന മത്സരം പത്തുപേരുടെ കളിച്ച ബെൽജിയത്തെ തോൽ‌വിയിൽ നിന്ന് രക്ഷിച്ചതും തിബോ കുർട്ട്വയുടെ മിന്നും സേവുകളാണ് എന്നതും ശ്രദ്ധേയമാണ്.

അതേസമയം ഗ്രൂപ് ജിയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ബെൽജിയം. നാല് പോയന്റുകളുമായി ഈജിപ്താണ് ഒന്നാം സ്ഥാനത്ത്. ഗോൾ വ്യത്യസത്തിൽ ഇറാൻ രണ്ടാം സ്ഥാനത്തുമാണ്. ഗ്രൂപ്പിലെ അവസാന കളിയിൽ ന്യൂസിലൻഡുമായി ജയിച്ചാൽ മാത്രമേ ബെൽജിയത്തിന് അടുത്തിയതാ റൗണ്ടിലേക്ക് യോഗ്യത നേടാനാവൂ. അതേസമയം ഈജിപ്തുമായുള്ള മത്സരം ഇറാനും പ്രധാനപ്പെട്ടതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ലോകകപ്പിലെ ആദ്യ ജയവുമായി ഈജിപ്ത്; ന്യൂസിലൻഡിനെ തോൽപിച്ച് സലയും സംഘവും
ലാറ്റിനമേരിക്കൻ വമ്പന്മാരെ ഞെട്ടിച്ച് കേപ് വർദെ; ഉറുഗ്വായ്‌ക്ക് സമനിലപ്പൂട്ട്