കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ

Published : Dec 08, 2025, 09:51 AM IST
Mohamed Salah

Synopsis

കഴിഞ്ഞ സീസണില്‍ കരാര്‍ പുതുക്കിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആഴ്സണല്‍ മാനേജ്മെന്‍റ് തയാറായില്ലെന്നും 33കാരനായ സലാ പറഞ്ഞു.

ലിവര്‍പൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ വിടാനൊരുങ്ങി സൂപ്പർതാരം മുഹമ്മദ് സലാ. കോച്ച് ആർനെ സ്ലോട്ട് ലീഗിലെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബെഞ്ചിലിരുത്തിയതില്‍ പ്രതേഷേധിച്ചാണ് സലാ ക്ലബ്ബ് വിടാനൊരുങ്ങുന്നത്. കോച്ചിന്‍റെ തീരുമാനത്തില്‍ പ്രകോപിതനായ സലാ, തനിക്ക് കോച്ചുമായി ഇനി യാതൊരു ബന്ധവും ഇല്ലെന്നും ക്ലബിൽ നിന്ന് തന്നെ ചവിട്ടി പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരസ്യമായി പ്രതികരിച്ചിരുന്നു. കരിയറിൽ ആദ്യമായാണ് ഇത്തരമൊരു അവഗണന നേരിടുന്നതെന്നും കോച്ചിന്‍റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സലാ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലിവർപൂളുമായി ഒത്തുപോകാൻ കഴിയില്ലെന്നും സലാ വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ കരാര്‍ പുതുക്കിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആഴ്സണല്‍ മാനേജ്മെന്‍റ് തയാറായില്ലെന്നും 33കാരനായ ഈജിപ്ഷ്യൻ സ്ട്രൈക്കര്‍ പറഞ്ഞു. കോച്ചുമായി തനിക്ക് വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ പെട്ടെന്ന് ബന്ധം മോശമാവാന്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സലാ പറഞ്ഞു. ടീമിലെ ആര്‍ക്കോ താന്‍ തുടരുന്നത് ഇഷ്ടമാകുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അതിനാലാണ് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും സലാ ആരോപിച്ചു.

ശനിയാഴ്ച ലീഡ്സിനെതിരെ നടന്ന പ്രീമിയർ ലീ​ഗ് മത്സരത്തിലും ബെഞ്ചിലായിരുന്നു സലായുടെ സ്ഥാനം. മത്സരത്തില്‍ ലിവര്‍പൂള്‍ 3-3 സമനില വഴങ്ങിയിരുന്നു. നവംബർ 30ന് വെസ്റ്റ്ഹാം യുനൈറ്റഡിനെതിരായ മത്സരത്തിലാണ് മുഹമ്മദ് സലായെ കോച്ച് ആർനെ സ്ലോട്ട് ആദ്യമായി പുറത്തിരുത്തിയത്. പിന്നീട് സണ്ടർലൻഡിനും, ലീഡ്സിനും എതിരായ മത്സരങ്ങളിലും കോച്ച് സലായെ കളിപ്പിച്ചില്ല.

കഴിഞ്ഞ സീസണില്‍ കിരീടം നേടിയ ലിവര്‍പൂള്‍ ഈ സീസണില്‍ 15 മത്സരങ്ങളില്‍ 22 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍