
ആംസ്റ്റര്‍ഡാം: യൂറോ കപ്പ് ഗ്രൂപ്പ് സിയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സും ഓസ്‌ട്രേിയയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നാം സ്സ്ഥാനക്കാരായാണ് നെതര്‍ലന്‍ഡ്‌സ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. നോര്‍ത്ത് മാസിഡോണിയക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു നെര്‍ലന്‍ഡ്‌സിന്റെ ജയം. ഉക്രെയ്‌നിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഓസ്ട്രിയ എത്തിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് അവര്‍. പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ ഇറ്റലിയെയാണ് ഓസ്ട്രിയ നേരിടുക.
ഇരട്ട ഗോളുമായി വെനാല്‍ഡം
ജോര്‍ജിനോ വെനാള്‍ഡമിന്റെ ഇരട്ട ഗോളുകളാണ് നെതര്‍ലന്‍ഡ്‌സിന് വിജയമൊരുക്കിയത്. ആദ്യ പകുതിയില്‍ മെംഫിസ് ഡിപെയുടെ ഒരു ഗോളില്‍ മുന്നിലെത്തിയിരുന്നു. പിന്നാലെ 51, 58 മിനിറ്റുകളിലായിരുന്നു വെനാള്‍ഡമിന്റെ ഗോളുകള്‍. കളിച്ച മൂന്ന് മത്സരവും ജയിച്ചാണ് ഡച്ച് പട പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. മാസിഡോണിയ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.
ഉക്രയ്‌നിനെ മറികടന്ന് ഓസ്ട്രിയ
ഉക്രയ്‌നിനെ ഒരു ഗോളിന് മറികടന്നാണ് ഓസ്ട്രിയ അവസാന പതിനാറിലെത്തിയത്. മത്സരം സമനില്‍ അവസാനിച്ചിരുന്നെങ്കില്‍ ഉക്രയ്ന്‍ കയറുമായിരുന്നു. എന്നാല്‍ മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ക്രിസ്റ്റോഫ് ബോഗാര്‍ട്ട്‌നര്‍ നേടിയ ഗോള്‍ ഓസ്ട്രിയക്ക് ജയം സമ്മാനിച്ചു. ഡേവിഡ് അലാബയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. ഇറ്റലിയാണ് പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രിയയുടെ എതിരാളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!