
ടൊറാന്‍റോ: ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി. നാടകീയത നിറഞ്ഞ അവസാന 20 മിനിറ്റുകള്‍ക്കൊടുവില്‍ 2-1നായിരുന്നു പോര്‍ച്ചുഗലിന്‍റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 53-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യയെ 68-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒപ്പമെത്തിച്ചു.
പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസാണ് ഇൻജുറി ടൈമിൽ(90+4) പോർച്ചുഗലിന്‍റെ വിജയഗോള്‍ നേടിയത്. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം 18 മിനിറ്റ് വരെ നീണ്ടപ്പോള്‍ കളിയുടെ അവസാന സെക്കന്‍ഡില്‍ ക്രൊയേഷ്യ വീണ്ടും പോര്‍ച്ചുഗല്‍ വല കുലുക്കി സനമനില പിടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡായതോടെ റൊണാള്‍ഡോയും സംഘവും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീ ക്വാര്‍ട്ടറില്‍ സ്പെയിനാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ റൊണാള്‍ഡോ നേരത്തെ നേടിയ ഗോള്‍ ഓഫ് സൈഡായാപ്പോള്‍ പോര്‍ച്ചുഗലിന്‍റെയും ക്രൊയേഷ്യയുടെയും ഗോള്‍ ശ്രമങ്ങള്‍ പോസ്റ്റിലും ബാറിലും തട്ടിത്തെറിച്ചു.
GOAL! Cristiano Ronaldo scores in the 73rd minute to bring Portugal level with Croatia. The Round of 32 clash is now tied 1-1 as the match heads into a thrilling final stretch. pic.twitter.com/65JPplhXYg
— Diplomat Times (@diplomattimes) July 3, 2026
മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച പോർച്ചുഗലിന് ബ്രൂണോ ഫെർണാണ്ടസിലൂടെയും ക്യാൻസലോയിലൂടെയും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ക്രോയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചിന്‍റെ തകർപ്പൻ സേവുകൾ അവർക്ക് വിനയായി. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ പോർച്ചുഗലിനെ ഞെട്ടിച്ചുകൊണ്ടാണ് ക്രോയേഷ്യ ആദ്യം ലീഡെടുത്തത്. ബോക്സിനുള്ളിലേക്ക് വന്ന പന്ത് സ്വീകരിച്ച് വിങ്ങർ ഇവാൻ പെരിസിച്ച് തൊടുത്ത മനോഹരമായ ഹെഡര്‍ പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു (0-1). ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും ഇതോടെ റൊണാൾഡോ സ്വന്തമാക്കി. 2022 ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരെ 39-ാം വയസ്സിൽ ഗോൾ നേടിയ തന്‍റെ മുൻ സഹതാരം പെപെയുടെ റെക്കോർഡാണ് റൊണാൾഡോ തിരുത്തിയത്. കൂടാതെ, 40 വയസ്സ് തികഞ്ഞ ശേഷം ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരം കൂടിയാണ് റൊണാള്‍ഡോ.
ഗോൾ വഴങ്ങിയതോടെ ആക്രമണം ശക്തമാക്കിയ പോർച്ചുഗലിന് അനുകൂലമായി കോര്‍ണര്‍ കിക്കിനിടയിലെ ബോക്സിലെ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചു. നീണ്ട വാര്‍ പരിശോധനകൾക്കൊടുവിലായിരുന്നു തീരുമാനം. കിക്കെടുത്ത ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒട്ടും പിഴച്ചില്ല. ലിവാകോവിച്ചിനെ കീഴടക്കി താരം പോർച്ചുഗലിനെ ഒപ്പമെത്തിച്ചു (1-1). കരിയറിലെ തന്റെ 146-ാം അന്താരാഷ്ട്ര ഗോൾ കുറിച്ച റൊണാൾഡോ, ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26) കളിച്ച താരങ്ങളിൽ ജർമ്മനിയുടെ ഇതിഹാസം ലൂതർ മത്തേവൂസിനെ മറികടന്ന് ചരിത്രത്തിൽ രണ്ടാം സ്ഥാനത്തെത്തി. ഒപ്പം ലോകകപ്പ് നോക്കൗട്ടിലെ തന്‍റെ ആദ്യ ഗോളും നേടി. ഗോള്‍ നേടിയതിന് പിന്നാലെ റൊണാള്‍ഡോയെ പിന്‍വലിച്ച പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാർട്ടിനെസ് ഞെട്ടിച്ചു. നിരാശയോടെ കളം വിട്ട റൊണാള്‍ഡോ കോച്ചിന്‍രെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി.
AC Milan bound, GONCALO RAMOS gives PORTUGAL THE LEAD IN THE 94TH MINUTE with an all important strike that will excite Diogo Jota in heaven and millions of Portuguese fans back in Lisbon 🇵🇹⚽🔥🥂😎
Portugal 2-1 Croatia. pic.twitter.com/A4rYudLRQx— #AUGUST25/TEAMVIRGO🐐 (@fadeyiolayinka) July 3, 2026
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് 90-ാം മിനിറ്റിന് ശേഷം കളി മാറിയത്. 62-ാം മിനിറ്റിൽ ജോവാവോ ക്യാൻസലോയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ഗോൺസാലോ റാമോസ് ഇൻജുറി ടൈമിന്‍റെ നാലാം മിനിറ്റിൽ (90+4') ക്രോയേഷ്യൻ ഡിഫൻസിനെ കാഴ്ചക്കാരാക്കി പോർച്ചുഗലിന്‍റെ വിജയഗോൾ നേടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവോടെയാണ് പോർച്ചുഗൽ പ്രീ-ക്വാർട്ടർ ടിക്കറ്റുറപ്പിച്ചത്. ക്രോയേഷ്യയെ വീഴ്ത്തിയ പോർച്ചുഗലിന് പ്രീ-ക്വാർട്ടറിൽ കടുത്ത പരീക്ഷണമാണ് കാത്തിരിക്കുന്നത്. ജൂലൈ 6-ന് ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ ആണ് പോർച്ചുഗലിന്റെ എതിരാളികൾ.
Ronaldo could not believe this was called offside pic.twitter.com/bxexzQo4Yz
— FOX Sports (@FOXSports) July 3, 2026
Watch this carefully and tell me how's this an offside??
Portugal and Ronaldo can't win a single game without robbery🤦♂️ better luck next time Croatia 🇭🇷 pic.twitter.com/WhwHL7eP9n— BLACK_GOD🖤🥷 (@sua_nyansa4) July 3, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!