ലോകകപ്പിൽ ഇതുവരെ നോക്കൗട്ട് ഗോളുകൾ ഇല്ലെന്ന കുറവ് നികത്തുമോ റൊണാൾഡോ?; പോർച്ചുഗൽ- ക്രൊയേഷ്യ മത്സരത്തിനായി ആകാംക്ഷയോടെ ആരാധകർ

Published : Jul 02, 2026, 09:59 PM IST
Will Cristiano Ronaldo Ever Score a World Cup Knockout Goal?

Synopsis

Will Cristiano Ronaldo Ever Score a World Cup Knockout Goal?ഇരുഇതിഹാസങ്ങളിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരമായേക്കാവുന്ന ഇതിൽ, നോക്കൗട്ടിലെ ആദ്യ ഗോൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് റൊണാൾഡോ കളത്തിലിറങ്ങുന്നത്.

ടൊറന്റോ: ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റവും ഗ്ലാമർ പോരാട്ടമെന്ന വിലയിരുത്ത മത്സരമാണ് നാളെ പുലർച്ചെ 4: 30ന് നടക്കുന്ന പോർച്ചുഗൽ- ക്രൊയേഷ്യ മത്സരം. സമകാലിക ഫുട്ബോളിലെ മികച്ച താരങ്ങളിൽ രണ്ട് പേരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും ഏറ്റുമുട്ടുന്നു എന്നത് തന്നെയാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ലബ് തലത്തിൽ റയൽ മാഡ്രിഡിന് വേണ്ടി ഒരുമിച്ച് കളത്തിലിറങ്ങിയ ഇരുവരും വിശ്വവേദിയിൽ തങ്ങളുടെ രാജ്യത്തിനായാണ് നാളെ ബൂട്ടുകെട്ടുന്നത്. ഏത് ടീം തോറ്റാലും ഒരു ഇതിഹാസത്തിന്റെ ലോകകപ്പ് യാത്രയുടെ അവസാന മത്സരത്തിന് കൂടിയാവാം ചിലപ്പോൾ നാളെ ടൊറന്റോ സാക്ഷ്യം വഹിക്കുന്നത്.

ലോകകപ്പ് കരിയറിൽ ഇതുവരെ നോക്കൗട്ട് ഗോളുകൾ ഇല്ലെന്ന കുറവ് നികത്താൻ കൂടിയാണ് നാളെ ക്രിസ്റ്റ്യാനോ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കോംഗോയോട് സമനില വഴങ്ങിയാണ് പോർച്ചുഗൽ തങ്ങളുടെ ഈ ലോകകപ്പ് പോരാട്ടം തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ അഞ്ച് ഗോളുകൾക്ക് ജയിച്ചെങ്കിലും മൂന്നാം മത്സരത്തിൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നു.

ഉസ്‌ബെക്‌സിതാനെതിരെ ഇരട്ട ഗോളുകൾ നേടി തിളങ്ങിയെങ്കിലും മറ്റ് രണ്ട് മത്സരത്തിലും കാര്യമായ സംഭാവനകൾ മുന്നേറ്റത്തിൽ നൽകാൻ റൊണാൾഡോയ്ക്ക് സാധിച്ചിട്ടില്ലെന്നുള്ളതും പ്രധാനമാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടങ്ങളിൽ ഇതുവരെ 17 മത്സരങ്ങൾ കളിച്ച റൊണാൾഡോയുടെ ആകെ ഗോൾ സമ്പാദ്യം 10 ഗോളുകളാണ്. ലോകകപ്പിൽ ഇതുവരെ 8 നോക്കൗട്ട് മത്സരങ്ങൾ കളിച്ചെങ്കിലും ഒരെണ്ണത്തിൽ പോലും ഗോൾ നേടാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. നോക്കൗട്ട് ഗോളുകൾ ഇല്ലെന്ന് കുറവ് നാളത്തെ മത്സരത്തിൽ നികത്തുമെന്നാണ് ആരാധകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

പെലെയുടെ റെക്കോർഡിനൊപ്പമെത്താൻ ഒലീസെ; ചരിത്ര നേട്ടത്തിനരികെ ഫ്രഞ്ച് താരം
'ജർമനിക്ക് ഇപ്പോൾ ഒരു ലോകോത്തര കളിക്കാരനില്ല..'; ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ വിമർശനവുമായി ടോണി ക്രൂസ്