
ചണ്ഡീഗഡ്: സന്തോഷ് ട്രോഫി കിരീടം സർവീസസിന്. ഫൈനലിൽ ആതിഥേയരായ പഞ്ചാബിനെ ഒരു ഗോളിന് കീഴടക്കിയാണ് ഒരിടവേളക്കുശേഷം സർവീസസ് വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 61ആം മിനുട്ടിൽ ബികാഷ് താപയാണ് സർവീസസിനായി വിജയഗോൾ നേടിയത്. ലാലാകിമ കൊടുത്ത പാസിൽ നിന്നായിരുന്നു ബികാഷിന്റെ ഗോൾ.
ഗോള്‍ വീണശേഷം പഞ്ചാബ് സമനിലക്കായി പൊരുതിക്കളിച്ചെങ്കിലും സമനില ഗോള്‍ മാത്രം വന്നില്ല. സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന്റെ ആറാം കിരീടമാണിത്. അഞ്ച് തവണ സര്‍വീസസ് റണ്ണറപ്പായി.
സെമിയിൽ കർണാടകയെ മറികടന്നായിരുന്നു സർവീസസ് ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് എ ചാമ്പ്യന്മാർ കൂടി ആയിരുന്ന സർവീസസ് ഫൈനൽ റൗണ്ടിൽ ഒരു മത്സരം പോലും പരാജയപ്പെട്ടില്ല. ഗോവയെ കീഴടക്കിയാണ് എട്ടുതവണ ചാമ്പ്യന്‍മാരായ പഞ്ചാബ് ഫൈനലില്‍ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!