കൊവിഡ് 19: അവകാശവാദം വിനയായി; ആമസോണില്‍ സാനിറ്റൈസറും ഫെയ്‌സ് മാസ്‌കുകളും വില്‍ക്കുന്നതിന് നിയന്ത്രണം

Web Desk   | Asianet News
Published : Mar 12, 2020, 11:07 PM IST
കൊവിഡ് 19: അവകാശവാദം വിനയായി; ആമസോണില്‍ സാനിറ്റൈസറും ഫെയ്‌സ് മാസ്‌കുകളും വില്‍ക്കുന്നതിന് നിയന്ത്രണം

Synopsis

ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സ് ഇബേയും കഴിഞ്ഞ ആഴ്ച്ച ഫെയ്‌സ് മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറുകളും നിരോധിച്ചു

ഹാന്‍ഡ് സാനിറ്റൈസര്‍ ഫെയ്‌സ് മാസ്‌കുകള്‍ക്കുമുള്ള വില്‍പ്പനയ്ക്ക് ആമസോണ്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇവ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്നും രോഗം സുഖപ്പെടുത്തുമെന്നുമുള്ള അവകാശവാദത്തെത്തുടര്‍ന്നാണ് തിരക്കിട്ട ഈ നീക്കം. പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇവ കൂടുതല്‍ വാങ്ങാനായി വിവിധ വില്‍പ്പനക്കാര്‍ കൂടുതല്‍ പ്രൊമോഷന്‍ നല്‍കുന്നതിനും ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നതിനുമൊക്കെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആമസോണ്‍ ഇത്തരത്തില്‍ വില്‍പ്പനക്കാരെ നിയന്ത്രിക്കാന്‍ തുടങ്ങിയത് ഇതാദ്യമാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും ഫെയ്‌സ് മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, അണുവിമുക്തമാക്കുന്ന വൈപ്പുകളും സ്‌പ്രേകളും, മൂന്നാം കക്ഷി വില്‍പ്പനക്കാര്‍ വില്‍ക്കുന്ന ഐസോപ്രൊപൈല്‍ മദ്യം എന്നിവയും നിയന്ത്രിക്കപ്പെടുമെന്നു ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച വില്‍പ്പനക്കാര്‍ക്ക് അയച്ച കുറിപ്പിലാണ് തീരുമാനം. വില്‍പ്പനക്കാര്‍ക്ക് അയച്ച നോട്ടീസ് പറയുന്നതനുസരിച്ച്, ഈ ഉല്‍പ്പന്നങ്ങളുടെ കേന്ദ്രങ്ങളില്‍ അവശേഷിക്കുന്ന ഇന്‍വെന്ററികള്‍ക്ക് ഡിസ്‌പോസല്‍ ഫീസ് മടക്കിനല്‍കും. റീഇംബേഴ്‌സ്‌മെന്റിനുള്ള വിന്‍ഡോ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും, അതായത് മാര്‍ച്ച് 12 മുതല്‍ 2020 മെയ് 31 വരെ ഇതു നീണ്ടുനില്‍ക്കുമെന്നു സാരം. പുതിയ പോളിസി പ്രകാരം തെറ്റായി ടാര്‍ഗെറ്റുചെയ്യപ്പെടുന്നുവെന്ന് തോന്നിയാല്‍ വില്‍പ്പനക്കാര്‍ക്ക് അവരുടെ വില്‍പ്പന സപ്പോര്‍ട്ട് വിങ്ങുമായി ബന്ധപ്പെടാമെന്നും ആമസോണ്‍ അറിയിച്ചിട്ടുണ്ട്.

പുതിയ ലിസ്റ്റിംഗിനായുള്ള എല്ലാ അപേക്ഷകളും ആമസോണ്‍ തിരസ്‌ക്കരിക്കുന്നുവെന്നും നിലവിലുള്ള വില്‍പ്പനക്കാരെ മാത്രമേ സൈറ്റില്‍ തുടരാന്‍ അനുവദിക്കൂ എന്നും വ്യക്തമാക്കി. നിലവില്‍ ആമസോണില്‍ സാനിറ്റൈസര്‍മാര്‍ക്കായി തിരയുകയാണെങ്കില്‍, ന്യായമായ വിലയുള്ളതായി തോന്നുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ കാണാമെങ്കിലും ഇവയൊന്നും തന്നെ ഉപയോക്താക്കള്‍ക്ക് വാങ്ങാനാവില്ല. ഈ ഉല്‍പ്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചതിനാല്‍ ആമസോണ്‍ ഇത്തരത്തില്‍ ഒരു ദശലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതാണ് തടഞ്ഞത്. ഈ ഉല്‍പ്പന്നങ്ങള്‍ തെറ്റായ ആന്റി കൊറോണ വൈറസ് ക്ലെയിമുകള്‍ നടത്തിയെന്ന് ആമസോണ്‍ വ്യക്തമാക്കി. വിലക്കയറ്റത്തിനും വഞ്ചനാപരമായ വിപണനത്തിനുമെതിരായ പോരാട്ടമാണിതെന്നും ആമസോണ്‍ പറഞ്ഞു.

നേരത്തെ, ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും തെറ്റായ വിവരങ്ങള്‍ തടയാനുള്ള ശ്രമത്തില്‍ കൊറോണ വൈറസ് ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന പരസ്യങ്ങള്‍ നീക്കംചെയ്തു. ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സ് ഇബേയും കഴിഞ്ഞ ആഴ്ച്ച ഫെയ്‌സ് മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറുകളും നിരോധിച്ചു.

PREV
click me!

Recommended Stories

എസ്26 സീരീസ് വരും മുമ്പേ സുവര്‍ണാവസരം; സാംസങ് ഗാലക്‌സി എസ്25ന് കുറഞ്ഞത് 16500 രൂപയോളം
പൈസ കൂടുതലാണെന്ന് പറഞ്ഞ് ഇനി വാങ്ങാതിരിക്കേണ്ട; ഗൂഗിള്‍ പിക്‌സല്‍ 10ന് വന്‍ വിലക്കുറവ്