കൊവിഡ് 19 രണ്ടാം തരംഗം; ഇന്ത്യയെ ചേര്‍ത്തുപിടിച്ച് ലോക രാജ്യങ്ങള്‍

First Published May 7, 2021, 4:31 PM IST


കൊവിഡ് 19 ന്‍റെ രണ്ടാം തരംഗം അതിശക്തമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഓക്സിജനും  വെന്‍റിലേറ്ററിനും കൊവിഡ് പ്രതിരോധ കുത്തിവെപ്പിനും വലിയ തോതില്‍ ലഭ്യത കുറവുണ്ടായി. ഇതേ തുടര്‍ന്ന് രണ്ടാം തരംഗം ശക്തമായ ദില്ലി, മഹാരാഷ്ട്രാ, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ദുരന്തവാര്‍ത്തകളാണ് കഴിഞ്ഞ ഒരു മാസമായി വന്നുകൊണ്ടിരുന്നത്. രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴും ആളുകള്‍ ആശുപത്രികളില്‍ പരിശോധനയ്ക്കും ഓക്സിജനുമായി വരി നില്‍ക്കുകയായിരുന്നു. മരണനിരക്ക് ഓരോ ദിവസം കഴിയുന്തോറും കുത്തനെ ഉയര്‍ന്നു. റോഡുകളിലും തെരുവുകളിലും ആശുപത്രിക്ക് മുന്നിലും ആളുകള്‍‌ മരിച്ചു വീഴുന്ന വാര്‍ത്തകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടേയിരുന്നു. ഇന്ത്യയിലെ രോഗവ്യാപനം അന്താരാഷ്ട്രാ വാര്‍ത്തയായതോടെ നിരവധി രാജ്യങ്ങളില്‍ നിന്ന് കരുതലിന്‍റെ കരസ്പര്‍ശം നീണ്ടു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഔദ്ധ്യോഗിക വക്താവ് അരിന്ദം ബഗ്ചിയുടെ ട്വിറ്റുകളില്‍ ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ സഹായങ്ങളുടെ നീണ്ട ട്വീറ്റുകള്‍ കാണാം. (ചിത്രങ്ങള്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഔദ്ധ്യോഗിക വക്താവ് അരിന്ദം ബഗ്ചിയുടെ ട്വിറ്ററില്‍ നിന്ന്.)

ഏപ്രില്‍ 27 നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഔദ്ധ്യോഗിക വക്താവ് അരിന്ദം ബഗ്ചിയുടെ ട്വിറ്ററില്‍ ആദ്യ സഹായത്തെ കുറിച്ചുള്ള പോസ്റ്റ് വരുന്നത്. 100 വെന്‍റിലേറ്റേഴ്സും 95 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനുമായി ബ്രിട്ടനില്‍ നിന്നുള്ള വിമാനം ഇന്ത്യയിലെത്തിയെന്ന ട്വീറ്റ് വരുന്നത്.
undefined
തൊട്ടടുത്ത ദിവസം 256 ഓക്സിജന്‍ സിലിണ്ടറുകളുമായി സിംഗപ്പൂരിന്‍റെ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി. പിന്നാലെ 200 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനുകളുമായി മൌറീഷ്യസില്‍ നിന്നുള്ള സഹായം ഇന്ത്യയിലെത്തി.
undefined
29 -ാം തിയതി ബ്രിട്ടനില്‍ നിന്നും 120 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനുമായി വീണ്ടും വിമാനങ്ങളെത്തി. റഷ്യയില്‍ നിന്നുള്ള ആദ്യസഹായമായി ഓക്സിജന്‍ സിലിണ്ടറുകളും വെന്‍റിലെറ്ററുകളും വഹിച്ചുള്ള വിമാനങ്ങളും 29 ന് രാവിലെ തന്നെ ഇന്ത്യയിലെത്തി.
undefined
ഏപ്രില്‍ 29 -ാം തിയത് ഇന്ത്യയിലേക്ക് വീണ്ടും സഹായങ്ങളെത്തി. 157 വെന്‍റിലേറ്റേഴ്സും 480 BiPAP ഉം മറ്റ് ആരോഗ്യ രക്ഷാ ഉപകരണങ്ങളും അടങ്ങിയ സഹായവുമായി യുഎഇയുടെ വിമാനമായിരുന്നു പറന്നിറങ്ങിയത്.
undefined
എപ്രില്‍ 30 -ാം തിയതി കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജന്‍റെ 700 യൂണിറ്റുകളും 365 വെന്‍റിലേറ്ററുകളുമായി രാവിലെ തന്നെ അയര്‍ലാന്‍റിന്‍റെ വിമാനമായിരുന്നു പറന്നിറങ്ങിയത്. യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷിയായ റോമേനിയയില്‍ നിന്ന് 80 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനും 75 ഓക്സിജന്‍ സിലിണ്ടറുകളും വഹിച്ച വിമാനം തൊട്ട് പുറകെ ഇന്ത്യയിലിറങ്ങി.
undefined
undefined
യുഎസ്എയില്‍ നിന്ന് 423 ഓക്സിജന്‍ സിലിണ്ടറുകളും റെഗുലേറ്ററുകളും മറ്റ് ആരോഗ്യരക്ഷാ മരുന്നുകളുമടങ്ങിയ സഹായങ്ങളുമായി ഒരു വിമാനം രാവിലെ എത്തിചേര്‍ന്നു. മണിക്കൂറുകളുടെ ഇടവേളയില്‍ 7 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളും ഓക്സിജന്‍ സിലിണ്ടറുകളും അടങ്ങിയ മറ്റൊരു അമേരിക്കന്‍ എയര്‍ഫോഴ്സ് വിമാനവും എപ്രില്‍ 30 തിയതി ഇന്ത്യയിലെത്തി.
undefined
ഇന്ത്യയുടെ ആസിയാന്‍ സുഹൃത്തായ തായ്‍ലന്‍റില്‍ നിന്നുള്ള സഹായങ്ങളായിരുന്നു മെയ് ഒന്നാം തിയതി രാവിലെ എത്തി ചേര്‍ന്നത്. 15 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനായിരുന്നു തായ്‍ലന്‍റിന്‍റെ രണ്ടാം തവണത്തെ സഹായം. മെയ് ഒന്നിന് തന്നെ റഷ്യയില്‍ നിന്ന് വീണ്ടും സഹായമെത്തി. ഇത്തവണ റഷ്യന്‍ നിര്‍മ്മിത സ്പുട്നിക്ക് വി വാക്സിന്‍റെ 1.5 ലക്ഷം ഡോസുകളായിരുന്നു എത്തിച്ചത്. 120 വെന്‍റിലേറ്ററുകളുമായി ജര്‍മ്മനിയും മെയ് ഒന്നിനെത്തി.
undefined
undefined
undefined
ഉസ്ബക്കിസ്ഥാനായിരുന്നു മെയ് രണ്ടാം തിയതി സഹായവുമായെത്തിയത്. 100 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമായിരുന്നു ഉസ്ബക്കിസ്ഥാന്‍റെ സഹായം. അന്ന് തന്നെ വീണ്ടും അമേരിക്കന്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ പറന്നിറങ്ങി. ആ വിമാനങ്ങളില്‍ 1000 ഓക്സിജന്‍ സിലിണ്ടറുകളും റഗുലേറ്ററുകളും മറ്റ് മെഡിക്കല്‍‌ ഉപകരണങ്ങളും ഉണ്ടായിരുന്നു.
undefined
9000 റെംഡിസിവിര്‍ മരുന്നുകളുമായി യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷിയായ ബെല്‍ജിയവും 28 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 8 ഓക്സിജന്‍ ജനറേറ്ററുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമായി ഫ്രാന്‍സും 1.25 ലക്ഷം റെംഡിസിവിര്‍ മരുന്നുകളുമായി അമേരിക്കയും മെയ് രണ്ടാം തിയതി ഇന്ത്യയിലെത്തി.
undefined
50 വെന്‍റിലേറ്ററുകളുമായി ബ്രിട്ടന്‍ മെയ് 3 -ാം തിയതി വീണ്ടുമെത്തി. യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷിയായ ഇറ്റലി ഒരു ഓക്സിജന്‍ ഉത്പാദ പ്ലാന്‍റും കൂടെ 20 വെന്‍റിലേറ്ററുകളും ഇന്ത്യയിലെത്തിച്ചു.
undefined
മെയ് 4 -ാം തിയതി കുവൈറ്റില്‍ നിന്നുള്ള 282 ഓക്സിജന്‍ സിലിണ്ടറുകളും 60 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനുമായി ഇന്ത്യയില്‍ വിമാനമിറങ്ങി. 545 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനുകളുമായി അമേരിക്കയുടെ വിമാനം അഞ്ചാം തവണയും ഇന്ത്യയിലെത്തി.
undefined
450 ഓക്സിജന്‍ സിലിണ്ടറുകളുമായി ബ്രിട്ടനില്‍ നിന്നുള്ള ഇന്ത്യന്‍ വിമാനം ചെന്നെയില്‍ ഇറങ്ങി. 20 എംടി ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ കൊള്ളുന്ന 7 ISO ടാങ്കറുകളും യുഎഇയില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം ഇന്ത്യന്‍ തുറമുഖമായ മുന്‍ദ്ര പോര്‍ട്ടിലിറങ്ങി.
undefined
രണ്ട് ഓക്സിജന്‍ ജനറേറ്ററുകളും 548 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനും 365 വെന്‍റിലേറ്ററുകളും മറ്റ് ആശുപത്രി ഉപകരണങ്ങളുമായി അയര്‍ലന്‍റിന്‍റെ രണ്ടാം സഹായമെത്തി. മെയ് നാലിന് 450 ഓക്സിജന്‍ സിലിണ്ടറുകളുമായി ബ്രിട്ടനില്‍ നിന്നുള്ള വിമാനം ചെന്നൈയില്‍ പറന്നിറങ്ങി.
undefined
മെയ് അഞ്ചിന് 81,000 റെംഡിസിവിര്‍ മരുന്നുകളുമായി അമേരിക്കയുടെ വിമാനം അതിരാവിലെ തന്നെ ഇന്ത്യയിലെത്തി. ഓപ്പറേഷന്‍ സമുദ്ര സേതു രണ്ടിന്‍റെ ഭാഗമായി ഐഎന്‍എസ് തല്‍വാര്‍, ബഹറിനില്‍ നിന്നും മംഗലുരൂ എത്തി ചേര്‍ന്നു. 20 എംടി ഉള്‍ക്കൊള്ളുന്ന രണ്ട് ലിക്വിഡ് ഓക്സിജന്‍ ക്രയോജനിക്ക് സിലിണ്ടറുകളും കൂടെയുണ്ടായിരുന്നു.
undefined
1056 വെന്‍റിലേറ്ററുകളും 43 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനും ഓസ്ട്രേലിയയുമെത്തി. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗിലിഡ് സയന്‍സ് സംഭവ ചെയ്ത 1.5 ലക്ഷം റെംഡിസിവിര്‍ മരുന്നുകളും മെയ് അഞ്ചിന് ഇന്ത്യയിലെത്തി ചേര്‍ന്നു.
undefined
2.8 റാപ്പിഡ് ടെസ്റ്റ് കിറ്റുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഒരു ഓക്സിജന്‍ ഉത്പാദന പ്ലാന്‍റുമായി അമേരിക്കന്‍ സഹായം മെയ് അഞ്ചിന് വീണ്ടുമെത്തി. മെയ് ആറിന് പ്രതിദിനം 4 ലക്ഷം ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്‍റുമായി ജര്‍മ്മനി വീണ്ടുമെത്തി.
undefined
മെയ് ആറിന് ബംഗ്ലാദേശും പശ്ചിമ ബംഗാളുമായുള്ള അതിര്‍ത്തിയായ പെട്രാപൊലെ അതിര്‍‌ത്തി തുറന്നു. കൊവിഡ് വ്യാപനം കൂടിയ ബംഗാളിലേക്ക് റോഡ് മാര്‍ഗ്ഗം പെട്ടെന്ന് മരുന്നുകളെത്തിക്കാനായാണ് ഈ അതിര്‍ത്തി തുറന്നത്. ഇന്നലെ രാത്രി സ്വിറ്റ്സര്‍ലന്‍റില്‍ നിന്നുള്ള സഹായങ്ങളുമെത്തി. 600 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനും 50 വെന്‍റിലേറ്ററുകളും മറ്റ് ആശുപത്രി ഉപകരണങ്ങളുമാണ് സ്വിറ്റ്സര്‍ലന്‍റ് അയച്ചത്.
undefined
ഇന്ന് അതിരാവിലെ 449 വെന്‍റിലേറ്ററുകളും 100 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനുമായി നെതര്‍ലാന്‍റിന്‍റെ ആദ്യ സഹായമെത്തി. ഏറ്റവും ഒടുവിലായി പോളണ്ടില്‍ നിന്ന് 100 കോണ്‍സെന്‍ട്രേറ്റേസ് ഓക്സിജനുമായുള്ള വിമാനവും ഇന്ന് രാവിലെ ഇന്ത്യയിലെത്തി.
undefined
ഇത്രയേറെ സഹായങ്ങള്‍ ലഭിച്ചിട്ടും ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് എത്ര സഹായം ഇതുവരെ ലഭിച്ചുവെന്നതിന്‍റെ കണക്കുകളൊന്നും കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞമാസം പ്രധാനമന്ത്രി പങ്കെടുത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ദില്ലിക്ക് വേണ്ട ഓക്സിജന് വേണ്ടി ഇനി ഞാന്‍‌ ആരോടാണ് ചോദിക്കേണ്ടതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദിച്ചത് വലിയ വിവാദമായിരുന്നു.
undefined
ദില്ലിയിലേക്ക് എത്തേണ്ട ഓക്സിജന്‍ കണ്ടൈനറുകള്‍ കേന്ദ്ര മന്ത്രിമാര്‍ സ്വന്തം സ്വാധീനമുപയോഗിച്ച് അവരവരുടെ സംസ്ഥാനങ്ങളിലേക്ക് കടത്തുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു. മെയ് അഞ്ചാം തിയതി, ഇന്ത്യയ്ക്ക് ലഭിച്ച വിദേശ സഹായമെവിടെ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ആരൊക്കെയാണ് ഈ സഹായത്തിന്‍റെ ഗുണഭോക്താക്കളെന്നും ഈ സഹായങ്ങള്‍ ഏങ്ങനെയാണ് സംസ്ഥാനങ്ങളിലേക്ക് എത്തിചേരുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
undefined
എന്നാല്‍, രാഹുലിന്‍റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരോ ബിജെപിയോ തയ്യാറായിട്ടില്ല. വിദേശ സഹായത്തിന്‍റെ വിതരണം സംബന്ധിച്ചും എത്ര സഹായം ഇതുവരെ ലഭിച്ചു എന്നത് സംബന്ധിച്ചും യാതൊരു വിധ കണക്കും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona
undefined
click me!