എല്ലാം പഴയ പടി; സാമൂഹിക അകലമില്ലാതെ നീണ്ട ക്യൂവുമായി മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

Published : Apr 30, 2021, 12:24 PM ISTUpdated : May 01, 2021, 08:16 AM IST

വാക്സീന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തതും അതിനിടെയില്‍ 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്കുള്ള വാക്സീന്‍ വിതരണം ആരംഭിച്ചതും സൃഷ്ടിച്ച ആശങ്ക ഇനിയും ഒഴിഞ്ഞിട്ടില്ല. ആദ്യ ഡോസ് വാക്സീനെടുത്ത വയോജനങ്ങള്‍ രണ്ടാം ഡോസ് വാക്സീനായി വാക്സീന്‍ കേന്ദ്രങ്ങളിലേക്ക് അതിരാവിലെ തന്നെയെത്തി തങ്ങളുടെ 'ഇടം' പിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, വാക്സീന്‍ ക്ഷാമം രൂക്ഷമായതും വാക്സീന്‍ കേന്ദ്രത്തിലേക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്തും അല്ലാതെയും എത്തിചേരുന്നവരുടെ എണ്ണത്തിലും വന്‍വര്‍ദ്ധവാണ് ഇന്നും വാക്സീന്‍ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്. വാക്സീന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യ വകുപ്പ് വാക്സീന്‍ മാര്‍ഗ്ഗ രേഖ പുതുക്കി. ആദ്യ ഡോസ് ലഭിച്ചവര്‍ക്ക് അതത് വാക്സീന്‍ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിക്കുമ്പോള്‍ മാത്രം വാക്സീന്‍ കേന്ദ്രത്തിലെത്തിയാല്‍ മതിയെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, വകഭേദം വന്ന രോഗാണുവിന്‍റെ അതിവ്യാപനം രൂക്ഷമായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ജനം വാക്സീനേഷനായി, വാക്സീന്‍ കേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണ്. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍  രാഗേഷ് തിരുമല.   

PREV
129
എല്ലാം പഴയ പടി; സാമൂഹിക അകലമില്ലാതെ നീണ്ട ക്യൂവുമായി മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

തിക്കും തിരക്കും വാക്കേറ്റവും, അതിനിടെ കുഴഞ്ഞുവീണ് വയോജനങ്ങൾ... ഇതായിരുന്നു മാസ് വാക്സിനേഷൻ ക്യാംപായ തിരുവന്തപുരത്തെ ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയത്തിലെ കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. 

തിക്കും തിരക്കും വാക്കേറ്റവും, അതിനിടെ കുഴഞ്ഞുവീണ് വയോജനങ്ങൾ... ഇതായിരുന്നു മാസ് വാക്സിനേഷൻ ക്യാംപായ തിരുവന്തപുരത്തെ ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയത്തിലെ കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. 

229

വാക്സീനേഷനായുള്ള വയോജനങ്ങളുടെ ദുരിതം വാര്‍ത്തയായതോടെ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ സ്ഥിതിയും മാറി. വന്‍ ക്രമീകരണങ്ങളായിരുന്നു പിന്നീട് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്. 

വാക്സീനേഷനായുള്ള വയോജനങ്ങളുടെ ദുരിതം വാര്‍ത്തയായതോടെ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ സ്ഥിതിയും മാറി. വന്‍ ക്രമീകരണങ്ങളായിരുന്നു പിന്നീട് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നത്. 

329

സര്‍ക്കാര്‍, പരാതി ര​ഹിത ക്രമീകരണങ്ങളാണ് വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് അവകാശപ്പെട്ടു. പൊലീസും സന്നദ്ധപ്രവര്‍ത്തകരും സജ്ജീവമായി. 

സര്‍ക്കാര്‍, പരാതി ര​ഹിത ക്രമീകരണങ്ങളാണ് വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് അവകാശപ്പെട്ടു. പൊലീസും സന്നദ്ധപ്രവര്‍ത്തകരും സജ്ജീവമായി. 

429

ഇന്‍റോര്‍ സ്റ്റേഡിയത്തിനകത്ത് ടോക്കണ്‍ ലഭിക്കാനായി വിശ്രമ സ്ഥലം, ഭിന്നശേഷിക്കാരോ തീരെ നടക്കാനാകാത്ത വയോജനങ്ങളോ ആണെങ്കില്‍ പ്രത്യേക സംവിധാനം എന്നിവയും സജ്ജമാക്കി.  

ഇന്‍റോര്‍ സ്റ്റേഡിയത്തിനകത്ത് ടോക്കണ്‍ ലഭിക്കാനായി വിശ്രമ സ്ഥലം, ഭിന്നശേഷിക്കാരോ തീരെ നടക്കാനാകാത്ത വയോജനങ്ങളോ ആണെങ്കില്‍ പ്രത്യേക സംവിധാനം എന്നിവയും സജ്ജമാക്കി.  

529

ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തെത്തുന്നവരുടെ സമയം നോക്കി കടത്തിവിടാൻ വൻ പൊലീസ് നിരയും സജ്ജമായിരുന്നു.   ടോക്കണ്‍ നല്‍കാൻ സന്നദ്ധ പ്രവര്‍ത്തകരും തയ്യാറായിരുന്നു. എത്രപേരെത്തിയാലും വാക്സിൻ നല്‍കുമെന്ന് ഉറപ്പ് നല്‍കി അധികൃതരും നിന്നു. 

ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തെത്തുന്നവരുടെ സമയം നോക്കി കടത്തിവിടാൻ വൻ പൊലീസ് നിരയും സജ്ജമായിരുന്നു.   ടോക്കണ്‍ നല്‍കാൻ സന്നദ്ധ പ്രവര്‍ത്തകരും തയ്യാറായിരുന്നു. എത്രപേരെത്തിയാലും വാക്സിൻ നല്‍കുമെന്ന് ഉറപ്പ് നല്‍കി അധികൃതരും നിന്നു. 

629

എന്നാല്‍, രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ അവസ്ഥ വീണ്ടും പഴയപോലെ തന്നെ. വാക്സീനേഷനെത്തുന്ന വൃദ്ധജനങ്ങളെ നോക്കാനോ അവര്‍ക്ക് വിശ്രമിക്കാമോ സ്ഥലമില്ല. നില്‍ക്കുന്നിടത്ത് തന്നെയാണ് പലരും ഇരിക്കുന്നത്. 

എന്നാല്‍, രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ അവസ്ഥ വീണ്ടും പഴയപോലെ തന്നെ. വാക്സീനേഷനെത്തുന്ന വൃദ്ധജനങ്ങളെ നോക്കാനോ അവര്‍ക്ക് വിശ്രമിക്കാമോ സ്ഥലമില്ല. നില്‍ക്കുന്നിടത്ത് തന്നെയാണ് പലരും ഇരിക്കുന്നത്. 

729

ചിലര്‍ സ്വന്തം നിലയില്‍ കസേരകള്‍ കൊണ്ടുവന്നിരുന്നു. മണിക്കൂറുകള്‍ വെയിലത്ത് നില്‍ക്കേണ്ടി വരുന്നതിനാല്‍ പലരും ക്ഷീണിതരാണ്. നീണ്ട് ക്യൂവാണ് വാക്സീന്‍ കേന്ദ്രത്തിന് പുറത്ത്.

ചിലര്‍ സ്വന്തം നിലയില്‍ കസേരകള്‍ കൊണ്ടുവന്നിരുന്നു. മണിക്കൂറുകള്‍ വെയിലത്ത് നില്‍ക്കേണ്ടി വരുന്നതിനാല്‍ പലരും ക്ഷീണിതരാണ്. നീണ്ട് ക്യൂവാണ് വാക്സീന്‍ കേന്ദ്രത്തിന് പുറത്ത്.

829

ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ ഇന്ന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ആദ്യ ഡോസ് എടുത്ത് കാലാവധി പൂര്‍ത്തിയായവര്‍ക്കുമാണ് വാക്സീന്‍ നല്‍കുന്നത്. 

ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ ഇന്ന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ആദ്യ ഡോസ് എടുത്ത് കാലാവധി പൂര്‍ത്തിയായവര്‍ക്കുമാണ് വാക്സീന്‍ നല്‍കുന്നത്. 

929
1029

ആദ്യ ഡോസ് എടുത്തവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങില്ലാതെ വാക്സീന്‍ നല്‍കുന്നുണ്ട്. ഇതിനാല്‍ രാവിലെ തന്നെ സ്പോട്ട് രജിസ്ട്രേഷനായി നൂറ് കണക്കിന് പേരാണ് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെത്തിയത്. 

ആദ്യ ഡോസ് എടുത്തവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങില്ലാതെ വാക്സീന്‍ നല്‍കുന്നുണ്ട്. ഇതിനാല്‍ രാവിലെ തന്നെ സ്പോട്ട് രജിസ്ട്രേഷനായി നൂറ് കണക്കിന് പേരാണ് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെത്തിയത്. 

1129

ആദ്യ ഡോസ് സ്വീകരിച്ച അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ് എത്തിചേര്‍ന്നവരില്‍ ഏറെയും. തിരക്ക്  നിയന്ത്രണവിധേയമാക്കാന്‍ ആവശ്യമായ വളണ്ടിയര്‍മാരുടെ അഭാവം മൂലം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. 

ആദ്യ ഡോസ് സ്വീകരിച്ച അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ് എത്തിചേര്‍ന്നവരില്‍ ഏറെയും. തിരക്ക്  നിയന്ത്രണവിധേയമാക്കാന്‍ ആവശ്യമായ വളണ്ടിയര്‍മാരുടെ അഭാവം മൂലം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. 

1229
1329

സ്റ്റേഡിയത്തിനകത്ത് സുരക്ഷിതമായ അകലവും മറ്റും പാലിക്കുമ്പോള്‍, സ്റ്റേഡിയത്തിനകത്തേക്ക് കയറാനായി പുറത്ത് കാത്ത് നില്‍ക്കുന്നവര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. 

സ്റ്റേഡിയത്തിനകത്ത് സുരക്ഷിതമായ അകലവും മറ്റും പാലിക്കുമ്പോള്‍, സ്റ്റേഡിയത്തിനകത്തേക്ക് കയറാനായി പുറത്ത് കാത്ത് നില്‍ക്കുന്നവര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. 

1429

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമാം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വാക്സീന്‍ ക്ഷാമാം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. 

1529

നീണ്ട മണിക്കൂറുകള്‍ വയോജനങ്ങള്‍ ക്യൂ നില്‍ക്കേണ്ടിവന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ ക്യൂ നില്‍ക്കവേ കുഴഞ്ഞ് വീണത് ആശങ്കയുയര്‍ത്തിയിരുന്നു. 

നീണ്ട മണിക്കൂറുകള്‍ വയോജനങ്ങള്‍ ക്യൂ നില്‍ക്കേണ്ടിവന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ ക്യൂ നില്‍ക്കവേ കുഴഞ്ഞ് വീണത് ആശങ്കയുയര്‍ത്തിയിരുന്നു. 

1629

ഇതേ തുടര്‍ന്ന് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ കേന്ദ്രത്തിലെ ക്യാമ്പുകളിലും മറ്റ് കുത്തിവയ്പ് കേന്ദ്രങ്ങളിലും വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്.  

ഇതേ തുടര്‍ന്ന് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തിലെ മെഗാ വാക്സിനേഷന്‍ കേന്ദ്രത്തിലെ ക്യാമ്പുകളിലും മറ്റ് കുത്തിവയ്പ് കേന്ദ്രങ്ങളിലും വയോജനങ്ങൾക്കും ഭിന്ന ശേഷിക്കാർക്കും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്.  

1729

പൂർണമായും ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും ടോക്കണ്‍ നല്‍കിയാണ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത്.

പൂർണമായും ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും ടോക്കണ്‍ നല്‍കിയാണ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത്.

1829
1929

വാക്സീന്‍ കേന്ദ്രത്തിലേക്ക് ആദ്യമെത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ കൊടുത്ത് ശേഷം ക്രമമനുസരിച്ചാണ് ഇപ്പോള്‍ വാക്സീന്‍ നല്‍കുന്നത്. 

വാക്സീന്‍ കേന്ദ്രത്തിലേക്ക് ആദ്യമെത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ കൊടുത്ത് ശേഷം ക്രമമനുസരിച്ചാണ് ഇപ്പോള്‍ വാക്സീന്‍ നല്‍കുന്നത്. 

2029

എന്നാല്‍, നേരത്തെയുണ്ടായിരുന്ന പരാതികള്‍ പരിഹരിച്ച് വാക്സിനേഷൻ സുഗമമാക്കിയെങ്കിലും കാര്യങ്ങളത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍, നേരത്തെയുണ്ടായിരുന്ന പരാതികള്‍ പരിഹരിച്ച് വാക്സിനേഷൻ സുഗമമാക്കിയെങ്കിലും കാര്യങ്ങളത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ട്. 

2129
2229

വാക്സീൻ ക്ഷാമമാണ് പ്രധാനവെല്ലുവിളി. ഇതേ തുടര്‍ന്ന് രണ്ടാം ഡോസ് വാക്സീനായി വാക്സീന്‍ കേന്ദ്രങ്ങളിലെത്തി തിരക്ക് കൂട്ടേണ്ടെന്ന് സര്‍ക്കാര്‍ അറിയിപ്പ് നല്‍കി. 

വാക്സീൻ ക്ഷാമമാണ് പ്രധാനവെല്ലുവിളി. ഇതേ തുടര്‍ന്ന് രണ്ടാം ഡോസ് വാക്സീനായി വാക്സീന്‍ കേന്ദ്രങ്ങളിലെത്തി തിരക്ക് കൂട്ടേണ്ടെന്ന് സര്‍ക്കാര്‍ അറിയിപ്പ് നല്‍കി. 

2329

ആദ്യ ഡോസ് സ്വീകരിച്ച കേന്ദ്രങ്ങള്‍ നിന്ന്, വാക്സീന്‍ എത്തുന്ന മുറയ്ക്ക് വാക്സീനേഷന് മുന്‍കൂട്ടി അറിയിപ്പ് നല്‍ക്കും. 

ആദ്യ ഡോസ് സ്വീകരിച്ച കേന്ദ്രങ്ങള്‍ നിന്ന്, വാക്സീന്‍ എത്തുന്ന മുറയ്ക്ക് വാക്സീനേഷന് മുന്‍കൂട്ടി അറിയിപ്പ് നല്‍ക്കും. 

2429
2529

അതിനനുസരിച്ച് വാക്സീന്‍ കേന്ദ്രങ്ങളിലേക്ക് എത്തി ചേര്‍ന്നാല്‍ മതി. ആദ്യ ഡോസ് വാക്സീന്‍ എടുത്ത സമയത്ത് നല്‍കിയ മൊബൈല് നമ്പറിലേക്ക് വാക്സീന്‍ കേന്ദ്രങ്ങളില്‍ നിന്ന് മെസേജായോ ഫോണ്‍ വിളിച്ചോ വിവരം അറിയിക്കും. 

അതിനനുസരിച്ച് വാക്സീന്‍ കേന്ദ്രങ്ങളിലേക്ക് എത്തി ചേര്‍ന്നാല്‍ മതി. ആദ്യ ഡോസ് വാക്സീന്‍ എടുത്ത സമയത്ത് നല്‍കിയ മൊബൈല് നമ്പറിലേക്ക് വാക്സീന്‍ കേന്ദ്രങ്ങളില്‍ നിന്ന് മെസേജായോ ഫോണ്‍ വിളിച്ചോ വിവരം അറിയിക്കും. 

2629

ഇങ്ങനെ മുന്‍കൂട്ടി അറിയിക്കുന്ന സമയത്ത് വാക്സീന്‍ കേന്ദ്രങ്ങളിലെത്തി ചേര്‍ന്നാല്‍ മതിയാകും. ആദ്യ ഡോസെടുത്തവര്‍ രണ്ടാം ഡോസിനായി കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. 

ഇങ്ങനെ മുന്‍കൂട്ടി അറിയിക്കുന്ന സമയത്ത് വാക്സീന്‍ കേന്ദ്രങ്ങളിലെത്തി ചേര്‍ന്നാല്‍ മതിയാകും. ആദ്യ ഡോസെടുത്തവര്‍ രണ്ടാം ഡോസിനായി കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. 

2729
2829

ഇത്തരക്കാര്‍ വാക്സീന്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിയിപ്പനുസരിച്ച് നേരിട്ടെത്തി ചേര്‍ന്നാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വാക്സിനേഷന്‍ മാര്‍ഗ രേഖ പുതുക്കിയിരുന്നു. 

ഇത്തരക്കാര്‍ വാക്സീന്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിയിപ്പനുസരിച്ച് നേരിട്ടെത്തി ചേര്‍ന്നാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് വാക്സിനേഷന്‍ മാര്‍ഗ രേഖ പുതുക്കിയിരുന്നു. 

2929

എന്നാല്‍, ഇത്തരത്തില്‍ രണ്ടാം ഡോസിനായി വാക്സീന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയവര്‍ക്ക് വാക്സീന്‍ ക്ഷാമത്തെ തുടര്‍ന്ന് വാക്സീന്‍ ലഭിച്ചില്ല.  ഇതേ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മാര്‍ഗ രേഖ പുതുക്കിയത്. 

 

 

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.'

#BreakTheChain 
#ANCares 
#IndiaFightsCorona

 


 

 

എന്നാല്‍, ഇത്തരത്തില്‍ രണ്ടാം ഡോസിനായി വാക്സീന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയവര്‍ക്ക് വാക്സീന്‍ ക്ഷാമത്തെ തുടര്‍ന്ന് വാക്സീന്‍ ലഭിച്ചില്ല.  ഇതേ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മാര്‍ഗ രേഖ പുതുക്കിയത്. 

 

 

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.'

#BreakTheChain 
#ANCares 
#IndiaFightsCorona

 


 

 

click me!

Recommended Stories