IND vs SL : മൊഹാലി ടെസ്റ്റ്, കോലി മൂന്നാം സ്ഥാനത്ത് കളിക്കുമോ? രഹാനെയ്ക്ക് പകരമാര്? ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Published : Mar 03, 2022, 12:42 PM ISTUpdated : Mar 03, 2022, 12:45 PM IST

മൊഹാലി: നാളെയാണ് (വെള്ളി) ഇന്ത്യ- ശ്രീലങ്ക (IND vs SL) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതാണ് മൊഹാലിയില്‍ നടക്കുന്നത്. 9.00 മണിക്കാണ് ടോസ്. ഏറെ സവിശേഷതയുടെ ടെസ്റ്റിന്. രോഹിത് ശര്‍മ (Rohit Sharma) ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്ന ആദ്യ മത്സരമാണിത്. ആ സമയത്ത് തന്നെ വിരാട് കോലി (Virat Kohli) 100 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുന്നു. ആര്‍ അശ്വിനാവട്ടെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനാവാന്‍ കാത്തിരിക്കുന്നു.  അഞ്ച് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ അദ്ദേഹത്തിന് കപില്‍ ദേവിനെ മറികടക്കാം. ടെസ്റ്റ് ടീമിലെ തലമുറമാറ്റം എന്ന് വേണമെങ്കിലും ടെസ്റ്റിനെ വിശേഷിപ്പിക്കാം. സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാരെ എന്നിവരെ ഒഴിവാക്കിയാണ് ബിസിസിഐ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. ഈ ഘട്ടത്തില്‍ പ്ലയിംഗ് ഇലവന്‍ തിരഞ്ഞെടുക്കുക ടീം മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. ആദ്യ ടെസ്റ്റിനുള്ള സാധ്യത ഇലവന്‍.

PREV
111
IND vs SL : മൊഹാലി ടെസ്റ്റ്, കോലി മൂന്നാം സ്ഥാനത്ത് കളിക്കുമോ? രഹാനെയ്ക്ക് പകരമാര്? ഇന്ത്യയുടെ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ 

ക്യാപ്റ്റന്‍ രോഹിത് ഓപ്പണറായെത്തുമെന്നുള്ളതില്‍ തര്‍ക്കമൊന്നുമില്ല. ഹോം ട്രാക്കിലെ താരത്തിന് തകര്‍പ്പന്‍ റെക്കോര്‍ഡുണ്ട്. ഇന്ത്യയില്‍ ഏഴ് സെഞ്ചുറികളും ആറ് അര്‍ധ സെ്ഞ്ചുറികളും താരം സ്വന്തം പേരില്‍ ചേര്‍ത്തു. 79.52 റണ്‍സാണ് ശരാശരി. 

211

മായങ്ക് അഗര്‍വാള്‍

രോഹിത്തിനൊപ്പം ആരെത്തുമെന്നുള്ളതാണ് പ്രധാന ചോദ്യം. മായങ്ക് അഗര്‍വാല്‍, ശുബ്മാന്‍ ഗില്‍, പ്രിയങ്ക് പാഞ്ചല്‍ എന്നിവരും ടീമിലുണ്ട്. ഗില്‍ ദീര്‍ഘനാളായി അലട്ടിയിരുന്ന പരിക്ക് മാറിയാണ് ടീമിലെത്തിയത്. പ്രിയങ്ക് ഇതുവരെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മായങ്കിന് തന്നെ നറുക്ക് വീഴാന്‍ സാധ്യത. നാട്ടില്‍ കളിച്ച പത്ത് മത്സങ്ങളില്‍ മായങ്ക് 839 റണ്‍സ് നേടിയിട്ടുണ്ട്. 

311

ഹനുമ വിഹാരി

പൂജാര പുറത്തായതോടെ മൂന്നാം സ്ഥാനത്തിന് പുതിയ അവകാശിയുണ്ടാവും. ഹനുമ വിഹാരിയെ ഇനിയും അവഗണിക്കാന്‍ ടീം മാനേജ്‌മെന്റിന് കഴിയില്ല. രഞ്ജി ട്രോഫിയില്‍ താരം മികച്ച ഫോമിലായിരുന്നു. ഓരോ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീം പ്രഖ്യാപിക്കുമ്പോഴും വിഹാരി ടീമില്‍ ഉള്‍പ്പെടാറുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാറില്ല. 

411
Virat Kohl

വിരാട് കോലി

നാലാമന്‍ കോലിയാണെന്നുള്ള കാര്യത്തില്‍ കൂടുതല്‍ ചിന്തിക്കേണ്ടതില്ല. ടി20യില്‍ നിന്ന് വിശ്രമമെടുത്താണ് കോലി വരുന്നത്. ലങ്കയ്‌ക്കെതിരെ 15 ഇന്നിംഗ്‌സില്‍ നിന്ന് 1004 റണ്‍സാണ് കോലി നേടിയത്. ഇതില്‍ അഞ്ച് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം കോലി കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. 

511

ശ്രേയസ് അയ്യര്‍

രഹാനെ കളിച്ചിരുന്ന അഞ്ചാം സ്ഥാനത്ത് ശ്രേയസ് അയ്യരെത്തും. ന്യൂസിലന്‍ഡിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ താരം സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അവസരം ലഭിച്ചില്ല. ലങ്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരം ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. 

611
IND VS SA TEST: পন্থের অনবদ্য শতরান, দক্ষিণ আফ্রিকাকে ২১২ রানের টার্গেট দিল ভারত

റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍)

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തല്ലാതെ മറ്റൊരാള്‍ ഉണ്ടാവില്ല. കെ എസ് ഭരതാണ് ടീമിലുള്ള മറ്റൊരു കീപ്പര്‍. താരം അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടി വരും. നാട്ടില്‍ കളിച്ച എട്ട് ടെസ്റ്റുകളില്‍ താരം 454 റണ്‍സാണ് നേടിയത്. 

711

രവീന്ദ്ര ജഡേജ

സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ ടീമിലെത്തും. ഹോം ട്രാക്കുകളില്‍ 21.01 ശരാശരിയില്‍ 162 വിക്കറ്റാണ് താരം വീഴ്ത്തിയത്. അടുത്തകാലത്തായി ബാറ്റിംഗിലും തിളങ്ങാറുള്ള ജഡേജയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് അടുത്തകാലത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചിരുന്നു. 

811

ആര്‍ അശ്വിന്‍

21.41 ശരാശരിയില്‍ 300 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. മൊഹാലിയില്‍ മാത്രം മൂന്ന് മത്സരങ്ങളില്‍ 16 വിക്കറ്റും വീഴ്ത്തി. എന്നാല്‍ ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ മാത്രമെ അശ്വിന് കളിക്കാനാവൂ. അല്ലാത്തപക്ഷം ജയന്ത് യാദവ് ടീമിലെത്തും. 

911

മുഹമ്മദ് ഷമി

പേസ് ആക്രമണത്തിലെ പ്രധാനി മുഹമ്മദ് ഷമിയായിരിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ഷമി. ശ്രീലങ്കയ്‌ക്കെതിരെ താരം 19 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

1011

ജസ്പ്രിത് ബുമ്ര 

പേസ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കുക ജസ്പ്രിത് ബുമ്രയായിരിക്കും. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ബുമ്ര തന്നെ. ഇന്ത്യയില്‍ ഇതുവരെ രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് ബുമ്ര കളിച്ചത്. നാല് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയിട്ടുള്ളത്. 

1111

മുഹമ്മദ് സിറാജ്

ടീമില്‍ നിന്ന് പുറത്തായ സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തിയേക്കും. വിന്‍ഡീസിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories