ഇന്ത്യന്‍ സ്‌ക്വാഡില്‍ നാല് മാറ്റങ്ങള്‍; ഓസീസിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

First Published Dec 25, 2020, 12:17 PM IST

ഓസ്‌ട്രേലിയക്കെതിരായ നാളെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നാല് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. നാട്ടിലേക്ക് തിരിച്ച വിരാാട് കോലിക്ക് പകരം അജിന്‍ക്യ രഹാനെ ഇന്ത്യയെ നയിക്കും. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലെത്തി. ഗില്‍, സിറാജ് എന്നിവര്‍ക്കിത് ടെസ്റ്റ് അരങ്ങേറ്റമാണ്. എന്നാല്‍ കെ എല്‍ രാഹുലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ടീം പ്രഖ്യാപനം നടത്തിയത്. ടീമിനെ അറിയാം... 

മായങ്ക് അഗര്‍വാള്‍അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ താരം നിരാശപ്പെടുത്തിയെങ്കില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഓപ്പണറായി താരം ക്രീസിലെത്തും.
undefined
ശുഭ്മാന്‍ ഗില്‍യുവതാരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റമാണിത്. മോശം ഫോമില്‍ കളിക്കുന്ന പൃഥ്വി ഷായ്ക്ക് പകരമാണ് ഗില്‍ കളിക്കുക. നേരത്തെ ഏകദിന ക്രിക്കറ്റില്‍ 21കാരന്‍ അരങ്ങേറിയിരുന്നു.
undefined
ചേതേശ്വര്‍ പൂജാരമൂന്നാം നമ്പറില്‍ മാറ്റമില്ലാതെ തുടരും. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ചെറുത്ത് നിന്നെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി. എന്നാല്‍ മാറിയ സാഹചര്യത്തില്‍ താരത്തില്‍ നിന്ന് ാെരുപാട് പ്രതീക്ഷിക്കുന്നുണ്ട് ടീം ഇന്ത്യ. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് പൂജാര.
undefined
അജിന്‍ക്യ രഹാനെകോലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിക്കുക. കൂടാതെ ബാറ്റിങ്ങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റവും ലഭിക്കും. കോലിയുടെ സ്ഥാനമായ നാലാം നമ്പറിലാണ് രഹാനെ നയിക്കുക. ആദ്യ ടെസ്റ്റില്‍ പൃഥ്വി ഷായെ പോലെ നിരാശപ്പെടുത്തിയ താരമാണ് രഹാനെ.
undefined
ഹനുമ വിഹാരിഅഞ്ചാമനായി വിഹാരി ക്രീസിലെത്തും. നേരത്തെ വിഹാരിയെ പുറത്തിരുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
undefined
ഋഷഭ് പന്ത്വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്ത് തിരിച്ചെത്തി. സന്നാഹ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിട്ടും താരത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ആദ്യ ടെസ്റ്റില്‍ സാഹയുടെ മോശം പ്രകടനവും പന്തിന്റെ തിരിച്ചുവരവിന് കാരണമായി.
undefined
രവീന്ദ്ര ജഡേജടി20 മത്സരത്തിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ വിശ്രമത്തിലായിരുന്നു. ടീമില്‍ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ജഡേജയ്ക്ക് അവസരം തെളിഞ്ഞു. ഇതോടെ രാഹുല്‍ പുറത്തായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് രഹാനെയുടെ സേവനം ലഭിക്കും.
undefined
ആര്‍ അശ്വിന്‍ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബൗളറാണ് അശ്വിന്‍. അഞ്ച് വിക്കറ്റുകളാണ് ടെസ്റ്റില്‍ അശ്വിന്‍ വീഴ്ത്തിയത്. അഡ്‌ലെയ്ഡില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറും അശ്വിന്‍ തന്നെ.
undefined
ഉമേഷ് യാദവ്ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു ഉമേഷ് യാദവ്. ഇതില്‍ നിര്‍ണായകമായി മര്‍നസ് ലബുഷാനെയുടെ വിക്കറ്റും ഉണ്ടായിയിരുന്നു. പ്രകടനം താരത്തിന് തുണയായി.
undefined
ജസ്പ്രീത് ബുമ്രആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റുകള്‍ മാത്രമായിരുന്നു ബുമ്രയുടെ സമ്പാദ്യം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ താരത്തിനെ വെല്ലാന്‍ മറ്റൊരു ബൗളറില്ലെന്നുള്ളത് വാസ്തവമാണ്. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കുന്നതും ബുമ്ര തന്നെ.
undefined
മുഹമ്മദ് സിറാജ്മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെ സിറാജ് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം തെളിയുകയായിരുന്നു. നേരത്തെ ഏകദിന- ടി20 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. നവ്ദീപ് സൈനിയെ മറികടന്നാണ് സിറാജ് ടീമിലെത്തിയത്. 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 147 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. 46 ലിസ്റ്റ് എ മത്സരങ്ങള്‍ കളിച്ചപ്പോള്‍ 81 വിക്കറ്റും സ്വന്തമാക്കി.
undefined
click me!