ലക്നൗവിനെതിരായ മത്സരത്തിന് ശേഷം ഐപിഎൽ റൺവേട്ടക്കാരിൽ സഞ്ജു സാംസൺ ആദ്യ പത്തിൽ തിരിച്ചെത്തി. ചെന്നൈക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച മിച്ചൽ മാർഷും ടോപ് 10ൽ ഇടം പിടിച്ചു.
ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസണ്‍.
29
ലക്നൗവിനെതിരെ നിരാശ
ലക്നൗവിനെതിരെ മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി പറത്തി 5 പന്തില്‍ 12 റണ്‍സെടുത്ത സഞ്ജുവിന് പക്ഷെ 20 പന്തില്‍ 20 റണ്‍സെ നേടാനായുള്ളു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ആകാശ് സിംഗിന്‍റെ പന്തിലാണ് സഞ്ജു വീണത്.
39
റണ്‍വേട്ടക്കാരില്‍ എട്ടാമത്
20 റണ്‍സെടുത്ത് പുറത്തായ സഞ്ജു 12 മത്സരങ്ങളില്‍ 450 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിംഗ്സിന്‍റെ പ്രഭ്‌സിമ്രാന്‍ സിംഗിനെയും കൂപ്പര്‍ കൊണോലിയെയും മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണെയുമാണ് സഞ്ജു മറികടന്നത്.
49
അടിച്ചുകയറി മിച്ചല്‍ മാര്‍ഷ്
ഇന്നലെ ചെന്നൈക്കെതിരെ 38 പന്തില്‍ 90 റണ്‍സെടുത്ത് വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ആദ്യ പത്തിലെത്തിയതാണ് മറ്റൊരു മാറ്റം. 12 മത്സരങ്ങളില്‍ 467 റണ്‍സുമായി ആറാം സ്ഥാനത്താണ് മാര്‍ഷ്.
59
മാറ്റമില്ലാതെ ടോപ് 5
റണ്‍വേട്ടക്കാരില്‍ ടോപ് 5ല്‍ മാറ്റമൊന്നുമില്ല. ഹെന്‍റിച്ച് ക്ലാസന്‍(508), സായ് സുദര്‍ശൻ(501), വിരാട് കോലി(484), അഭിഷേക് ശര്‍മ(481), കെ എല്‍ രാഹുല്‍(477) എന്നിവരാണ് ടോപ് ഫൈവിലുള്ളത്.
69
കിഷനും ശ്രേയസിനും വീഴ്ച
സഞ്ജുവും മിച്ചല്‍ മാര്‍ഷും ടോപ് 10ല്‍ എത്തിയതോടെ തിരിച്ചടിയേറ്റത് ഹൈദരാബാദിന്‍റെ ഇഷാന്‍ കിഷനും പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ക്കുമാണ്. 12 മത്സരങ്ങളില്‍ 420 റണ്‍സുള്ള ഇഷാന്‍ കിഷന്‍ പതിമൂന്നാം സ്ഥാനത്തും 12 മത്സരങ്ങളില്‍ 396 റണ്‍സുള്ള ശ്രേയസ് അയ്യര്‍ പതിനാലാം സ്ഥാനത്തുമാണ്.
79
ഓറഞ്ച് ക്യാപ് തലയിലാക്കാൻ സുദർശൻ
ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ തിളങ്ങിയാല്‍ 501 റണ്‍സുമായി രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന് മുന്നിലെത്താന്‍ അവസരമുണ്ട്. 467 റണ്‍സുമായി ഏഴാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് നായകന്‍ ശുഭ്മാന്‍ ഗില്ലിനും ടോപ് ഫൈവിലെത്താൻ ഇന്ന് അവസരമുണ്ട്.
89
പര്‍പ്പിള്‍ ക്യാപ് ഭുവിയുടെ തലയില്‍
വിക്കറ്റ് വേട്ടക്കാരില്‍ ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് തലപ്പത്ത്. 12 മത്സങ്ങളില്‍ 22 വിക്കറ്റമായാണ് ഭുവനേശ്വര്‍ കുമാര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!