വിതുമ്പി സച്ചിനുള്‍പ്പടെ; മറഡോണയ്‌ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്

Published : Nov 26, 2020, 12:36 PM ISTUpdated : Nov 26, 2020, 12:55 PM IST

ഡീഗോ മറഡോണ...അയാള്‍ക്ക് മുന്നില്‍ ക്രിക്കറ്റ് ഒരു കണികപോലും അല്ലാതായിരിക്കുന്നു. ക്രിക്കറ്റ് മതവും ദൈവവുമായി വളര്‍ന്ന വാഗ്‌ദത്ത ഭൂമിയില്‍ ഇപ്പോള്‍ മറഡോണ എന്ന ഒറ്റപ്പേരാണ് മുഴങ്ങുന്നത്. ക്രിക്കറ്റിന്‍റെ മഹാസാമ്രാജ്യം മറഡോണ എന്ന ലോക ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രതിഭകളിലൊരാള്‍ക്ക് ആദരവോടെ വിട ചൊല്ലുകയാണ്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി മുതല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ വിതുമ്പി. ഫുട്ബോള്‍ പോലെ വൈകാരികത തഴുകിയൊഴുകുന്നതായിരുന്നു പ്രതികരണങ്ങള്‍.  

PREV
115
വിതുമ്പി സച്ചിനുള്‍പ്പടെ; മറഡോണയ്‌ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്

ഫുട്ബോളിനും കായികലോകത്തിനും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ നഷ്‌ടമായി എന്ന് സച്ചിന്‍ കുറിച്ചു.     
 

ഫുട്ബോളിനും കായികലോകത്തിനും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ നഷ്‌ടമായി എന്ന് സച്ചിന്‍ കുറിച്ചു.     
 

215

എന്‍റെ ഹീറോ ഇനിയില്ല. നിനക്ക് വേണ്ടിയാണ് ഞാന്‍ ഫുട്ബോള്‍ കണ്ടത് എന്നായിരുന്നു സൗരവ് ഗാംഗുലിയുടെ ട്വീറ്റ്.

എന്‍റെ ഹീറോ ഇനിയില്ല. നിനക്ക് വേണ്ടിയാണ് ഞാന്‍ ഫുട്ബോള്‍ കണ്ടത് എന്നായിരുന്നു സൗരവ് ഗാംഗുലിയുടെ ട്വീറ്റ്.

315

മറഡോണയുടെ മരണവാര്‍ത്ത ഏറെ സങ്കടപ്പെടുത്തുന്നു. രാജാവായി കളിക്കളത്തിലും പുറത്തും വാഴ്‌ന്ന സുഹൃത്തിന് വിട എന്ന് യുവി. 

മറഡോണയുടെ മരണവാര്‍ത്ത ഏറെ സങ്കടപ്പെടുത്തുന്നു. രാജാവായി കളിക്കളത്തിലും പുറത്തും വാഴ്‌ന്ന സുഹൃത്തിന് വിട എന്ന് യുവി. 

415

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങി ഐപിഎല്‍ ക്ലബുകളും ഫുട്ബോള്‍ ഇതിഹാസത്തിന് വിട ചൊല്ലി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങി ഐപിഎല്‍ ക്ലബുകളും ഫുട്ബോള്‍ ഇതിഹാസത്തിന് വിട ചൊല്ലി. 

515

ഇന്ത്യന്‍ സൂപ്പര്‍ ലീഗും(ഐഎസ്എല്‍) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദുഖം രേഖപ്പെടുത്തി. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗും(ഐഎസ്എല്‍) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദുഖം രേഖപ്പെടുത്തി. 

615

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് 60 വയസുകാരനായ മറഡോണ വിട പറഞ്ഞത്. 

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് 60 വയസുകാരനായ മറഡോണ വിട പറഞ്ഞത്. 

715

തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ട ഇതിഹാസം സുഖംപ്രാപിച്ചുവരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ട ഇതിഹാസം സുഖംപ്രാപിച്ചുവരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

815

എന്നാല്‍ ഫുട്ബോള്‍ ലോകത്തിന്‍റെ നെഞ്ചില്‍ കണ്ണീര്‍ കോരിയിട്ട് മരണ വാര്‍ത്ത അപ്രതീക്ഷിതമായി പുറത്തുവന്നു. 

എന്നാല്‍ ഫുട്ബോള്‍ ലോകത്തിന്‍റെ നെഞ്ചില്‍ കണ്ണീര്‍ കോരിയിട്ട് മരണ വാര്‍ത്ത അപ്രതീക്ഷിതമായി പുറത്തുവന്നു. 

915

ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിഭ എന്നാണ് മറഡോണ വിശേഷിപ്പിക്കപ്പെടുന്നത്. 
 

ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിഭ എന്നാണ് മറഡോണ വിശേഷിപ്പിക്കപ്പെടുന്നത്. 
 

1015

വിഖ്യാതമായ 'ദൈവത്തിന്‍റെ കൈ' ഗോള്‍ അദേഹത്തെ മറ്റ് ഇതിഹാസ താരങ്ങളില്‍ നിന്നെല്ലാം അമാനുഷികനാക്കി. 

വിഖ്യാതമായ 'ദൈവത്തിന്‍റെ കൈ' ഗോള്‍ അദേഹത്തെ മറ്റ് ഇതിഹാസ താരങ്ങളില്‍ നിന്നെല്ലാം അമാനുഷികനാക്കി. 

1115

നാല് ലോകകപ്പുകൾ. 1986 ലോകകപ്പ് എന്നാൽ മറഡോണ എന്ന് കാലം അടയാളപ്പെടുത്തി. 

നാല് ലോകകപ്പുകൾ. 1986 ലോകകപ്പ് എന്നാൽ മറഡോണ എന്ന് കാലം അടയാളപ്പെടുത്തി. 

1215

90ൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചു. 94 ലോകകപ്പിനിടെ മയക്കുമരുന്ന് ഉപയോഗത്തിന് പുറത്താക്കപ്പെട്ട് ദുരന്ത നായകനായി. 

90ൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചു. 94 ലോകകപ്പിനിടെ മയക്കുമരുന്ന് ഉപയോഗത്തിന് പുറത്താക്കപ്പെട്ട് ദുരന്ത നായകനായി. 

1315

അര്‍ജന്‍റീനന്‍ കുപ്പായത്തില്‍ 17 വര്‍ഷം നീണ്ട ഇതിഹാസ ജീവിതം‍. 91 മത്സരം. ആഘോഷനൃത്തം ചവിട്ടിയ 34 ഗോളുകൾ. 

അര്‍ജന്‍റീനന്‍ കുപ്പായത്തില്‍ 17 വര്‍ഷം നീണ്ട ഇതിഹാസ ജീവിതം‍. 91 മത്സരം. ആഘോഷനൃത്തം ചവിട്ടിയ 34 ഗോളുകൾ. 

1415

അർജന്റീനയിൽ റിവ‍ർപ്ലേറ്റിന്റെയും സ്‌പെയ്നിൽ റയൽ മാഡ്രിഡിന്റെയും ഇറ്റലിയിൽ മിലാൻ ക്ലബുകളുടേയും പണത്തിളക്കം മറഡോണയെ ഒരിക്കലും മോഹിപ്പിച്ചില്ല. 
 

അർജന്റീനയിൽ റിവ‍ർപ്ലേറ്റിന്റെയും സ്‌പെയ്നിൽ റയൽ മാഡ്രിഡിന്റെയും ഇറ്റലിയിൽ മിലാൻ ക്ലബുകളുടേയും പണത്തിളക്കം മറഡോണയെ ഒരിക്കലും മോഹിപ്പിച്ചില്ല. 
 

1515

സാധാരണക്കാരിലേക്ക് വേരുകളാഴ്‌ത്തിയ ബോക്ക ജൂനിയേഴ്സും ബാഴ്സലോണയും നാപ്പോളിയുമായിരുന്നു മറഡോണയുടെ തട്ടകം

സാധാരണക്കാരിലേക്ക് വേരുകളാഴ്‌ത്തിയ ബോക്ക ജൂനിയേഴ്സും ബാഴ്സലോണയും നാപ്പോളിയുമായിരുന്നു മറഡോണയുടെ തട്ടകം

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories