ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യപ്രകരം ഗവര്‍ണര്‍, പേരറിവാളന്‍റെ മോചനത്തില്‍ ഒപ്പുവയ്ക്കാന്‍ വൈകിയപ്പോള്‍ കോടതി തന്നെ മുന്നോട്ട് വന്നു. ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച്, ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം പ്രയോഗിച്ചുകൊണ്ടാണ് പേരറിവാളനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, മോചന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് രംഗത്തെത്തി.