ഒടുവില്‍, അര്‍ജന്‍റീനയും നിയന്ത്രിത ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി

First Published Dec 31, 2020, 2:37 PM IST

2020 ഡിസംബർ 30 ന് അർജന്‍റീന പതിന്നാല് ആഴ്ച വരെ പ്രായമുള്ള ഗർഭച്ഛിദ്രം നിയമവിധേയമാക്കി.  2020 ഡിസംബർ 11 ന് ചേംബര്‍ ഓഫ് ഡെപ്പ്യൂട്ടീസില്‍ നടന്ന വോട്ടെടുപ്പില്‍ 117 നെതിരെ 131 പേര്‍ വോട്ട് ചെയ്തു. ഇതോടെ ഡിസംബർ 29 ന് നടന്ന അർജന്റീന സെനറ്റ് ചര്‍ച്ചയില്‍ 38—29 ബില്ലിന് അംഗീകാരം നൽകി. തടുര്‍ന്ന് 30 -ാം തിയതി പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ് നിയമത്തില്‍ ഒപ്പുവെച്ചു. ബിൽ പാസാക്കിയതിനെ തുടര്‍ന്ന് ഇന്നലെ അര്‍ജന്‍റീനിയന്‍ തെരുവുകളില്‍ സ്ത്രീകള്‍ ആഘോഷമാക്കി. 14 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ ആദ്യത്തെ വലിയ ലാറ്റിൻ അമേരിക്കൻ രാജ്യമായി അർജന്‍റീന. ഇതോടെ ഗര്‍ഭം അലസിപ്പിക്കൽ നിയമവിധേയമാക്കിയ നാലാമത്തെ ലാറ്റിൻ അമേരിക്കൻ രാജ്യവുമായി അർജന്‍റീന.   ഇതിന് മുമ്പ് മൂന്ന് തെക്കേ അമേരിക്കൻ രാജ്യങ്ങൾ മാത്രമാണ് മുമ്പ് ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്: 1965 ല്‍ ക്യൂബയും 1995 ൽ ഗയാനയും 2012 ൽ  ഉറുഗ്വേയും. ലാറ്റിനമേരിക്കയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ രാജ്യങ്ങളിലൊന്നായ അർജന്‍റീനയിലെ പുതിയ നിയമം മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും സ്വാധീനിക്കുമെന്ന് കരുതുന്നു. ചിത്രങ്ങള്‍ ഗെറ്റി. 

ഗർഭച്ഛിദ്രം ജീവിതത്തിനും വ്യക്തിക്കും എതിരായ കുറ്റമായി അര്‍ജന്‍റീനയില്‍ കണക്കാക്കപ്പെട്ടിരുന്നു, ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ആർക്കും ഒന്ന് മുതൽ പതിനഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.
undefined
ഡോക്ടർമാർ, ശസ്ത്രക്രിയാ വിദഗ്ധർ, വയറ്റാട്ടികള്‍, ഫാർമസിസ്റ്റുകൾ എന്നിവരും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയോ സഹകരിക്കുകയോ ചെയ്താല്‍ ഇതേ ശിക്ഷയാണ് അനുഭവിക്കേണ്ടിവരും.
undefined
സ്വന്തം ഗർഭച്ഛിദ്രത്തിന് സമ്മതം നൽകിയ സ്ത്രീക്കും ഒന്ന് മുതൽ നാല് വർഷം വരെ തടവ് ശിക്ഷ നിയമം അനുശാസിച്ചിരുന്നു. അമ്മയുടെ ജീവിതത്തിനോ ആരോഗ്യത്തിനോ അപകടമുണ്ടാകാതിരിക്കാനും മറ്റ് മാർഗങ്ങളിലൂടെ ഈ അപകടം ഒഴിവാക്കാൻ കഴിയാതിരിക്കാമ്പോഴും മാത്രമാണ് നേരത്തെ ഗർഭച്ഛിദ്രത്തിന് അനുമതിയുണ്ടായിരുന്നത്.
undefined
1998-ൽ വത്തിക്കാൻ സന്ദർശനത്തിനിടെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുമായുള്ള അര്‍ജന്‍റീനിയന്‍ പ്രസിഡന്‍റ് കാർലോസ് മെനം നടത്തിയ അഭിമുഖ ചര്‍ച്ചയ്ക്കും ശേഷം അര്‍ജന്‍റീന ഗര്‍ഭച്ഛിദ്രത്തിനെതിരെയുള്ള നിലപാടുകളിലൂടെയായിരുന്നു കടന്ന് പോയിരുന്നത്.
undefined
തുടര്‍ന്ന് വന്ന എല്ലാ പ്രസിഡന്‍റുമാരും ഈ നിയമത്തെ എതിര്‍ക്കാന്‍ മിതിരാതിരുന്നതും എതിര്‍ത്തപ്പോഴൊക്കെ ഒറ്റപ്പെട്ട് പോയതും കത്തോലിക്കാ സഭയ്ക്ക് രാജ്യത്തെ ഭരണ-നിയമ കാര്യങ്ങളിലുണ്ടായിരുന്ന ശക്തമായ സ്വധീനം മൂലമായിരുന്നു.
undefined
എന്നാല്‍, 2018 മുതല്‍ അര്‍ജന്‍റീനയില്‍ ശക്തമായിരുന്ന സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ തെരുവുകളില്‍ ശക്തമായ പ്രതിഷേധങ്ങളായിരുന്നു ഉയര്‍ത്തിയത്. പ്രതിഷേധങ്ങള്‍ പലപ്പോഴും പൊലീസുമായുള്ള തെരുവ് യുദ്ധത്തിലേക്ക് നയിക്കപ്പെട്ടിരുന്നു.
undefined
2005 ലെ ഗര്‍ഭം അലസിപ്പിക്കുന്നത് സംബന്ധിച്ച ഏക ഔദ്യോഗിക റിപ്പോർട്ട് പ്രകാരം അർജന്‍റീനയിൽ പ്രതിവർഷം 3,70,000 മുതൽ 5,20,000 വരെ നിയമപരവും നിയമവിരുദ്ധവുമായ ഗർഭച്ഛിദ്രങ്ങൾ നടക്കുന്നുണ്ട്. എന്നാല്‍ പരാജയപ്പെട്ട പല അലസിപ്പിക്കൽ ശ്രമങ്ങളും അവ മൂലമുള്ള മരണങ്ങളും ഈ കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നറിയുമ്പോഴാണ് അതിന്‍റെ ഭീകരതയുടെ വ്യപ്തി വര്‍ദ്ധിക്കുന്നത്.
undefined
1983 ല്‍ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചതിന് ശേഷം മാത്രം മൂവായിരത്തിലധികം സ്ത്രീകള്‍ അനധികൃത ഗര്‍ഭച്ഛിദ്രം നടക്കുന്നതിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
undefined
നിമയം ഗര്‍ഭച്ഛിദ്രത്തിനെതിരെങ്കിലും ഗർഭാവസ്ഥയെ തടസ്സപ്പെടുത്തുന്ന മരുന്നുകൾ വിതരണം ചെയ്യുന്ന ഒന്നിലധികം എൻ‌ജി‌ഒകളും അതുപോലെ തന്നെ നടപടിക്രമങ്ങൾ പരസ്യമായി ചെയ്യുന്ന ഡോക്ടർമാരും അര്‍ജന്‍റീനയിലുണ്ട്. അംഗീകൃതമല്ലാത്ത ഈ രീതികള്‍ പലപ്പോഴും സ്ത്രീകളുടെ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ കാരണമാക്കുന്നു.
undefined
2018 മുതല്‍ അർജന്‍റീനയില്‍ ശക്തമായ "ഗ്രീൻ വേവ്" വനിതാ പ്രസ്ഥാനമാണ് പുതിയ നിയമത്തിമായി തെരുവുകളില്‍ ഏറ്റവും വലിയ സമരമുഖമുയര്‍ത്തിയത്. ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയതാവട്ടെ രാജ്യത്തെ ശക്തരായ കത്തോലിക്കാസഭയും അതിന്‍റെ വളർന്നുവരുന്ന ഇവാഞ്ചലിക്കൽ സമൂഹവും.
undefined
കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിച്ച സ്ത്രീ പ്രസ്ഥാനങ്ങള്‍ക്ക് ഗര്‍ഭച്ഛിദ്ര പ്രശ്നം ഉയര്‍ത്തി രാജ്യത്തെ പലപ്പോഴും നിശ്ചലമാക്കാന്‍ കഴിഞ്ഞു. 14 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ 1921 മുതല്‍ രാജ്യത്തുണ്ടായിരുന്ന കാലഹരണപ്പെട്ട ഒരു നിയമം ഇല്ലാതായി.
undefined
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത്, ഇപ്പോഴത്തെ പ്രസിഡന്‍റ് ആല്‍ബര്‍ട്ടോ ഫെർണാണ്ടസ് തന്‍റെ പ്രചാരണ വാഗ്ദാനങ്ങളിലൊന്നായി ഗര്‍ഭച്ഛിദ്രം നിയമമിധേയമാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. “ഞാൻ കത്തോലിക്കനാണ്, എന്നാൽ എല്ലാവർക്കുമായി ഞാൻ നിയമനിർമ്മാണം നടത്തും.” എന്നായിരുന്നു ആല്‍ബര്‍ട്ടോ ഫെർണാണ്ടസിന്‍റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം.
undefined
നിയമം സംബന്ധിച്ച് നടന്ന മാരത്തൺ ചര്‍ച്ചയ്ക്ക് ശേഷം ബില്ലിനെ അനുകൂലിച്ച് 38 സെനറ്റർമാർ വോട്ട് ചെയ്തപ്പോള്‍. 29 പേർ എതിർത്തു. ഒരാള്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
undefined
ഗർഭച്ഛിദ്രത്തിന് ബലാത്സംഗ കേസുകളിലോ അമ്മയുടെ ആരോഗ്യം അപകടത്തിലോ മാത്രമേ അനുവദിക്കൂ. ബില്ലിന് ചേംബർ അംഗീകാരം നൽകി. ലാറ്റിനമേരിക്കയിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന കത്തോലിക്കാ സഭ ഈ നടപടിയെ എതിർത്തു. മധ്യ-ഇടത് പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ് പിന്തുണയ്ക്കുന്ന ബിൽ നിരസിക്കാൻ സെനറ്റർമാരോട് കത്തോലിക്കാ സഭ ആഹ്വാനം ചെയ്തിരുന്നു.
undefined
ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനൊപ്പം, സെനറ്റർമാർ "1,000 ദിവസത്തെ പദ്ധതി" എന്ന് വിളിക്കുന്ന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇത് ഗർഭിണികൾക്കും ചെറിയ കുട്ടികളുടെ അമ്മമാർക്കും മികച്ച ആരോഗ്യ പരിരക്ഷ നൽകും.
undefined
വോട്ടെടുപ്പിന് ശേഷം പ്രസിഡന്‍റ് ഫെർണാണ്ടസ് ട്വീറ്റ് ചെയ്തു: "ഇന്ന് ഞങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾ വിപുലമാക്കുകയും പൊതുജനാരോഗ്യത്തിന് ഉറപ്പുനൽകുകയും ചെയ്യുന്ന ഒരു മികച്ച സമൂഹമാണ്. ”
undefined
undefined
നിയമം തയ്യാറാക്കിയ വിൽമ ഇബാര പാസായതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോൾ വികാരാധീനനായി. “ഇനി ഒരിക്കലും ഒരു സ്ത്രീയും രഹസ്യമായി അലസിപ്പിക്കലിനിടെ കൊല്ലപ്പെടില്ല,” -ന്ന് അവര്‍ പറഞ്ഞു.
undefined
സെനറ്റർ സിൽ‌വിന ഗാർ‌സിയ ലറാബുരു 2018 ൽ ബില്ലിനെതിരെ വോട്ട് ചെയ്തെങ്കിലും ഇത്തവണ അതിനെ പിന്തുണച്ചു. “എന്‍റെ വോട്ട് സ്വതന്ത്ര സ്ത്രീകൾക്ക് അനുകൂലമാണ്, സ്വന്തം മനഃസാക്ഷി അനുസരിച്ച് തീരുമാനിക്കാൻ കഴിയുന്ന സ്ത്രീകള്‍ക്ക്.” സെനറ്റിനിടെ നടന്ന സംവാദത്തില്‍ സംസാരിച്ച അവർ പറഞ്ഞു,
undefined
undefined
എൽ സാൽവഡോർ, നിക്കരാഗ്വ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ ഗർഭച്ഛിദ്രം പൂർണ്ണമായും നിരോധിച്ചവയാണ്. മറ്റ് ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ചില നിയന്ത്രിത സാഹചര്യങ്ങളിൽ മാത്രമേ ഗർഭച്ഛിദ്രം അനുവദിക്കൂ. ഉറുഗ്വേ, ക്യൂബ, ഗയാന, മെക്സിക്കോയുടെ ചില ഭാഗങ്ങൾ എന്നിവ മാത്രമാണ് നിലവിൽ ഗർഭച്ഛിദ്രം നടത്താൻ സ്ത്രീകളെ അനുവദിക്കുന്നത്.
undefined
ഗർഭച്ഛിദ്രം നിയമവിധേയമാകുന്നതില്‍ ഗർഭ കാലത്തിന്‍റെ ദൈര്‍ഘ്യത്തില്‍ വ്യത്യസ്ത പരിധികളാണ് ഉള്ളത്. അമേരിക്കയുടെ മനുഷ്യാവകാശ വിഭാഗം ഡയറക്ടർ വാച്ച്, ജോസ് മിഗുവൽ വിവാൻകോ, പുതിയ നിയമം ഈ പ്രദേശത്ത് ഒരു ഡൊമിനോ പ്രഭാവം ചെലുത്തുമെന്ന് കരുതുന്നതായി പറഞ്ഞു.
undefined
undefined
ലോകത്ത് ആദ്യമായി നിയന്ത്രിത ഗര്‍ഭച്ഛിദ്രം അനുവദിച്ച് നിയമനിര്‍മ്മാണം നടത്തിയത് 1950 ല്‍ ഉത്തര കൊറിയയാണ്. പിന്നീട് '53 ല്‍ ഹംങ്കറിയാണ് ഈ നിയമ നിര്‍മ്മാണം നടത്തിയത്. ഏറ്റവും ഒടുവിലായി 2020 ഡിസംബര്‍ 30 ന് അര്‍ജന്‍റീന നിയന്ത്രിത ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിലൂടെ ലോകത്ത് ഇന്ന് മൊത്തം 64 രാജ്യങ്ങളില്‍ നിയന്ത്രിത ഗര്‍ഭച്ഛിദ്രം നിയമവിധേയമാണ്.
undefined
2018 -ൽ ഗര്‍ഭച്ഛിദ്രം ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനെതിരെ വോട്ട് ചെയ്ത പല സെനറ്റർമാരും ഇത്തവണ നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. കാത്തലിക് ചര്‍ച്ചിന്‍റെ സദാചാര കടുംപിടിത്തമാണ് നിയമം ഇത്രയും വൈകാന്‍ കാരണം. നിയമത്തെ എതിര്‍ത്ത് കത്തോലിക്കാ സഭ വന്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇതോടൊപ്പം സെനറ്റര്‍മാരോട് നിയമത്തെ എതിര്‍ത്ത് വോട്ട് ചെയ്യാനും കത്തോലിക്കാ സഭ ആവശ്യപ്പെട്ടിരുന്നു.
undefined
undefined
എന്നാല്‍ കാലങ്ങളായി തെരുവില്‍ ഗര്‍ഭച്ഛിദ്രം നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്ത്രീകളുടെ ആവശ്യത്തെ ഇനിയും തള്ളിക്കളയാന്‍ കഴിയാത്തവിധം പ്രശ്നം രാജ്യത്തിന്‍റെ സര്‍വ്വ മേഖലകളിലേക്കും വ്യപിച്ചിരുന്നുവെന്ന് വേണം കണക്കാക്കാന്‍.
undefined
ഫ്രാൻസിസ് മാർപാപ്പ ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് ട്വീറ്റ് ചെയ്തത്, "പുറത്താക്കപ്പെടുന്ന എല്ലാവരും ദൈവത്തിന്റെ കുട്ടികളാണ്" എന്നാണ്. നിയമത്തിന് അനുകൂലമായും പ്രതികൂലമായും വാദിക്കുന്നവരുടെ വലിയ സംഘം നിയമം നടപ്പാക്കാതിരിക്കാനായി സെനറ്റര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
undefined
undefined
എൽ സാൽവഡോർ, നിക്കരാഗ്വ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ ഗർഭച്ഛിദ്രം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു, മാത്രമല്ല മറ്റ് മിക്ക ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ചില നിയന്ത്രിത സാഹചര്യങ്ങളിൽ മാത്രമേ ​ഗർഭച്ഛിദ്രം അനുവദിക്കുന്നൊള്ളൂ.
undefined
ഉറുഗ്വേ, ക്യൂബ, ഗയാന, മെക്സിക്കോയുടെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ മാത്രമാണ് നിലവിൽ ഗർഭച്ഛിദ്രം നടത്താൻ സ്ത്രീകളെ അനുവദിക്കുന്നത്. എന്നാല്‍, ഇവിടങ്ങളിലെല്ലാം ഗർഭച്ഛിദ്രം നടത്താന്‍ അനുവദനീയമായിട്ടുള്ള ആഴ്ചകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!