ഫ്ലോറിഡാ തീരത്ത് അസാധാരണ വലിപ്പമുള്ള പെണ്‍സാവ്ര്; അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍

First Published May 12, 2021, 1:49 PM IST


സാധാരണ വലുപ്പമായിരുന്നു ആ സ്രാവിന്. തൊട്ട് മുന്നില്‍ തന്നേക്കാള്‍ അഞ്ചോ ആറോ ഇരട്ടി വലുപ്പമുള്ള പെണ്‍സ്രാവ്. അറക്കവാളിനെ തോന്നിപ്പിക്കുന്ന വലിയ പല്ലുകള്‍ കാണിച്ച് വാ പൊളിച്ച്... ആരും ഭയന്നു പോകുന്ന നിമിഷം. അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫറും മുങ്ങല്‍ വിദഗ്ദ്ധനുമായ ജോണ്‍ മൂര്‍ പക്ഷേ ഭയന്നില്ല. പണ്ടെന്നോ ആരോ കൊളുത്തിയെറിഞ്ഞ ഒരു വലിയ ചൂണ്ടകൊളുത്ത് അവളുടെ വായുടെ ഒരു വശത്ത് കൊളുത്തി കിടപ്പുണ്ടായിരുന്നു. അയാള്‍, അവള്‍ക്കുചുറ്റും ചുറ്റിക്കറങ്ങി നിരവധി ചിത്രങ്ങള്‍ പകര്‍ത്തി തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തു. അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്.

ഫ്ലോറിഡ തീരത്ത് സമുദ്രാന്തര്‍ ചിത്രങ്ങള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ജോൺ മൂര്‍. സമീപത്തായി നിരവധി ചെറു സ്രാവുകള്‍ നീന്തുന്നുണ്ടായിരുന്നു. അവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പെട്ടെന്ന് അസാധാരണ വലിപ്പമുള്ള ഒരു പെണ്‍സ്രാവ് ജോണിന്‍റെ സമീപത്തേക്കായി വന്നത്.
undefined
അവള്‍ക്ക് വിശക്കുന്നുണ്ടാവണം എന്നാണ് ജോണ്‍ ചിത്രത്തോടൊപ്പം കുറിച്ചത്. അസാധാരണമായ വലുപ്പത്തിന് കാരണം ഒരു പക്ഷേ അവള്‍ ഗര്‍ഭിണിയായത് കൊണ്ടാകാമെന്നും അദ്ദേഹം കുറിക്കുന്നു.
undefined
ബുള്‍ ഷാര്‍ക്ക് (കാള സ്രാവ്) ഇന്നത്തില്‍‌പ്പെട്ട സ്രാവായിരുന്നു അത്. 'അവൾ വളരെ ആധിപത്യമുള്ള സ്രാവാണെന്ന് തോന്നുന്നു. ഞങ്ങള്‍ മുങ്ങാം കുഴിയിട്ടിരുന്ന സമയങ്ങളിലെല്ലാം ആത്മവിശ്വാസത്തോടെ അവള്‍ എന്‍റെ അടുത്തേക്ക് വന്നു.' ജോണ്‍ കുറിച്ചു.
undefined
വസന്തത്തിന്‍റെ തുടക്കത്തിൽ സ്രാവിന് അമിതഭാരമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. തല, ഉറച്ച നെഞ്ച്, പെക്റ്ററൽ ചിറകുകൾ എന്നിവ ഉപയോഗിച്ച് വളരെ പതുക്കെ സഞ്ചരിക്കുന്ന അവള്‍ ഇടയ്ക്ക് കുട്ടികള്‍ക്ക് തീറ്റ കണ്ടെത്താനും സഹായികുന്നുണ്ടെന്ന് മൂർ കൂട്ടിച്ചേർത്തു.
undefined
ഏഴ് മുതൽ 11 അടി വരെ (2.1 മീറ്ററിനും 3.3 മീറ്ററിനും ഇടയിൽ) നീളമുള്ള ഈ ഇനത്തിന് 1,500 പൗണ്ട് (680 കിലോഗ്രാം) ഭാരം വരും. ഏറ്റവും അപകടകരവും ആക്രമണാത്മകവുമായ സ്രാവ് ഇനമായ ഇത് മനുഷ്യരെ ആക്രമിക്കുന്നതില്‍ മൂന്നാം സ്ഥാനത്താണ്.
undefined
ബുള്‍ ഷാര്‍ക്കുകള്‍ എസ്റ്റേറ്ററികളിലോ ഫ്ലോറിഡയുടെ തീരത്തോ സാധാരണയായി കാണപ്പെടുന്നുവയാണ്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഒരു പോലെ ജീവിക്കാന്‍ കഴിയുന്ന ചുരുക്കം സ്രാവുകളിലൊന്നാണ്.
undefined
ഇവയ്ക്ക് ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ജീവിക്കാന്‍ കഴിയുും അതോടൊപ്പം നദികളിലേക്ക് വളരെ ദൂരം സഞ്ചരിക്കാനും ഇവയ്ക്ക് കഴിയുന്നു. ഇവ മിസിസിപ്പി നദിയിലൂടെ ഇല്ലിനോയിയിലെ ആൾട്ടൺ, സമുദ്രത്തിൽ നിന്ന് 700 മൈൽ (1100 കിലോമീറ്റർ) വരെ സഞ്ചരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
undefined
സാധാരണഗതിയില്‍ ബുള്‍ ഷാര്‍ക്ക് സ്ത്രീകൾ പുരുഷന്മാരേക്കാൾ വലുതാണ്. ബുള്‍ ഷാര്‍ക്കിന്‍റെ ജനനസമയത്ത് 81 സെന്‍റിമീറ്റർ (2.66 അടി) വരെ നീളമുണ്ടാകും. പ്രായപൂർത്തിയായ പെൺ കാള സ്രാവുകൾക്ക് ശരാശരി 2.4 മീറ്റർ (7.9 അടി) നീളവും 130 കിലോ (290 പൗണ്ട്) തൂക്കവുമുണ്ട്.
undefined
അതേസമയം ചെറുതായി പ്രായപൂർത്തിയായ പുരുഷ ശരാശരി 2.25 മീറ്റർ (7.4 അടി), 95 കിലോഗ്രാം (209 പൗണ്ട്). പരമാവധി 3.5 മീറ്റർ (11 അടി) വലിപ്പവുമാണ് സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
undefined
മുകളിൽ ചാരനിറവും താഴെ വെളുത്ത നിറവുമാണ് ഇവയ്ക്ക്. രണ്ടാമത്തെ ഡോർസൽ ഫിൻ ആദ്യത്തേതിനേക്കാൾ ചെറുതാണ്. കാള സ്രാവിന്റെ കോഡൽ ഫിൻ വലിയ സ്രാവുകളേക്കാൾ നീളവും താഴ്ന്നതുമാണ്, ഇതിന് ഒരു ചെറിയ മൂക്കുണ്ട്.
undefined
കാള സ്രാവുകൾക്ക് കടലില്‍ പ്രകൃതിദത്തമായ ശത്രുക്കളില്ല. മനുഷ്യരാണ് അവരുടെ ഏറ്റവും വലിയ ഭീഷണി. കടുവ സ്രാവ്, വലിയ വെളുത്ത സ്രാവ് എന്നിവ പോലുള്ള വലിയ സ്രാവുകൾ അപൂര്‍വ്വമായി മാത്രമാണ് ബുള്‍ ഷാര്‍ക്കിനെ ആക്രമിക്കുക. എങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടി സ്രാവുകളെ ഇവ ലക്ഷ്യം വയ്ക്കുന്നത്.
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona
undefined
click me!