അതിര്‍ത്തിയില്‍ സൈനീക വിന്യാസം; ഉക്രെയിനെതിരെ റഷ്യന്‍ പടയൊരുക്കമോ ?
First Published Apr 21, 2021, 2:43 PM ISTറഷ്യയുടെ തെക്ക് പടിഞ്ഞാറന്‍ രാജ്യമായ ഉക്രെനെതിരെ സൈനീക നീക്കത്തിന് പ്രസിഡന്‍റ് വ്ലാദമിര്‍ പുട്ടിന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഉക്രെനിയന്‍ അതിര്‍ത്തിയിലും ക്രിമിയന്‍ ഉപദ്വീപിലുമായി റഷ്യ 1,50,000 സൈനീകരെയും യുദ്ധവിമാനങ്ങളടക്കം നിരവവധി സൈനീക വാഹനങ്ങളും സജ്ജമാക്കിയതായി ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നു. ഉക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷം തിങ്കളാഴ്ച യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ സൈനീക വാർത്ത സ്ഥിരീകരിച്ചു. ഉക്രെനിയൻ അതിർത്തികളിൽ റഷ്യയുടെ എക്കാലത്തെയും ഉയർന്ന സൈനിക വിന്യാസമാണിതെന്ന് അദ്ദേഹം പറഞ്ഞു. സൈനീക ശേഷി കൂട്ടാനുള്ള സാധ്യത കാണുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യ, ക്രിമിയയുടെ തെക്കന്‍ തീരത്തുള്ള കാച്ചിക് തടാകത്തിന് സമീപത്തെ ക്യാമ്പ് മാറ്റി സ്ഥാപിച്ചു.