മുസ്തഫ നെക്കാറ്റി, സ്റ്റാർ ഹെലീന, ഗ്ലോറി, റിവ വിൻഡ് എന്നീ കപ്പലുകളിലായി 'ഏകദേശം 1,70,000 ടൺ കാർഷിക അനുബന്ധ ചരക്കുകൾ' കൊണ്ടുപോയെന്നും അറിയിപ്പില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ കയറ്റുമതിക്കാരിൽ ഒന്നായ യുക്രൈന്‍, റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് എല്ലാത്തരം കയറ്റുമതിയും നിര്‍ത്തി വച്ചിരുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ധാന്യക്കയറ്റുമതി രംഗത്തേക്ക് യുക്രൈന്‍ കപ്പലുകള്‍ കടക്കുന്നത്.