ഇതിനിടെ യുഎസ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ ഉക്രൈനെതിരെ റഷ്യ യുദ്ധത്തിന് തയ്യാറായാല്‍ ഉപരോധമടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ചൈനയ്ക്ക് ഉക്രൈനില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങളുണ്ടെന്നും അതിനാല്‍ ഉക്രൈനില്‍ ഒരു യുദ്ധമുണ്ടാകാന്‍ ചൈന ആഗ്രഹിക്കില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.