ഇതുവരെയായി 1,00,000 നും 1,20,000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനീകര്‍ ഉക്രൈന്‍റെ വടക്ക് , കിഴക്കന്‍ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് യുഎസും യുകെയും ആരോപിക്കുന്നത്. കവചിത വാഹനങ്ങളും ടാങ്കുകളും മറ്റ് ആധുനീക യുദ്ധോപകരണങ്ങളും ഈ സൈന്യത്തോടൊപ്പമുണ്ടെന്നും ആരോപണമുണ്ട്. പീരങ്കികളും വെടിയുണ്ടകളും വ്യോമ സേനയെ വരെ അതിര്‍ത്തിയില്‍ റഷ്യ ഒരിക്കിക്കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.