Published : Jul 18, 2022, 03:25 PM ISTUpdated : Jul 18, 2022, 03:54 PM IST
2022 ഫെബ്രുവരി 24 നാണ് റഷ്യ (Russia), യുക്രൈനെതിരെ (Ukraine) തങ്ങളുടെ 'പ്രത്യേക സൈനിക നീക്കം' എന്ന് പേരിട്ട യുദ്ധം ആരംഭിച്ചത്. ഈ സൈനിക നീക്കത്തെ 'യുദ്ധം' (War) എന്ന് വിശേഷിപ്പിക്കുന്നത് പോലും പുടിന്‍ നിരോധിച്ചിരുന്നു. യുദ്ധം തുടങ്ങി രണ്ട് മാസത്തോളം യുക്രൈനെ വടക്ക് - പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളില്‍ നിന്ന് ഒരേ സമയം റഷ്യ അക്രമണം അഴിച്ച് വിട്ടു. ഇതിനായി ബെലാറസ്, ചെച്നിയ സൈന്യങ്ങള്‍ റഷ്യയുടെ സഹായത്തിനെത്തിയിരുന്നു. എന്നാല്‍, രണ്ട് മാസത്തെ തുടര്‍ച്ചയായ അക്രമണത്തില്‍ യുക്രൈന് കീഴിലെ ഒരു പ്രധാനപ്പെട്ട പട്ടണം പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് യുക്രൈന്‍റെ വടക്ക് - പടിഞ്ഞാറ്, വടക്ക് ഭാഗങ്ങിളില്‍ നിന്ന് പിന്മാറിയ റഷ്യന്‍ സൈന്യം കഴിഞ്ഞ നാല് മാസത്തോളം യുക്രൈനെ കിഴക്ക് നിന്നും തെക്ക് നിന്നും അക്രമിക്കുകയാണ്. ഡോണ്‍ബോസ് അടക്കുമുള്ള കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുമ്പോഴും ഈ പ്രദേശങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനിടെ യുദ്ധം ആറ് മാസം പൂര്‍ത്തിയാക്കുന്നതിനിടെ റഷ്യയ്ക്ക് യുക്രൈന്‍ അധിനിവേശത്തില്‍ കനത്ത നാശം നേരിട്ടെന്ന് ബ്രിട്ടന്‍റെ വെളിപ്പെടുത്തല്‍. റഷ്യന്‍ സൈന്യത്തിന്‍റെ 30 ശതമാനവും ഇതിനകം നഷ്ടമായെന്നാണ് ബ്രിട്ടന്‍ അവകാശപ്പെട്ടത്.
ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങുമ്പോള്‍, ലോകത്തിലെ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, ആയുധശേഷിയില്‍ 22 -ാം സ്ഥാനത്തുള്ള യുക്രൈനെ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടക്കുമെന്നായിരുന്നു യുദ്ധരംഗത്തെ വിദഗ്ദര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത്.
216
രാജ്യം ദുരന്തത്തെ നേരിടുമ്പോള്‍ രാജ്യം വിട്ടോടിയ മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി തോല്‍ക്കുമെന്ന് എല്ലാവരും പറഞ്ഞ യുദ്ധത്തെ മുന്നില്‍ നിന്ന് നേരിട്ട യുക്രൈന്‍ പ്രസിഡന്‍റ് വ്ളോഡിമര്‍ സെലെന്‍സ്കിയുടെ വ്യക്തി പ്രഭാവത്തെ മറികടക്കാന്‍ റഷ്യന്‍ സൈന്യത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
316
കിഴക്കന്‍ യുക്രൈനിലെ മരിയുപോള്‍, ഡോണ്‍ബോസ് തുടങ്ങിയ പ്രദേശങ്ങള്‍ തങ്ങള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുമ്പോളും ഈ പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം യുക്രൈന്‍ സൈന്യവും സാധാരണക്കാരും ചേര്‍ന്ന ഗറില്ലാ പോരാളികളുടെ മുന്നില്‍ പലപ്പോഴും പരാജയപ്പെടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
416
ഒളിപ്പോര്‍ പോരാളികള്‍ റഷ്യയുടെ ജനറല്‍ റങ്കിലുള്ള സൈനികരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പത്തോളം സൈനിക ജനറല്‍മാര്‍ റഷ്യയ്ക്ക് ഇതിനകം നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെയാണ് റഷ്യയ്ക്ക് തങ്ങളുടെ ആയുധ ശേഷിയുടെ 30 ശതമാനവും നഷ്ടമായെന്ന ബ്രിട്ടന്‍റെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.
516
50,000 സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത റഷ്യയുടെ സേനയുടെ 30 ശതമാനം യുക്രൈന്‍ യുദ്ധത്തില്‍ നഷ്ടപ്പെട്ടു. പുടിന്‍റെ സൈന്യത്തിന്‍റെ ഭാഗമായിരുന്ന ഏകദേശം 1,700 ടാങ്കുകളും നശിപ്പിക്കപ്പെട്ടു, റഷ്യയുടെ 4,000 കവചിത യുദ്ധ വാഹനങ്ങളും നശിച്ചെന്നും യുകെയുടെ ചീഫ് ഓഫ് ദി ഡിഫൻസ് സ്റ്റാഫ് വെളിപ്പെടുത്തി.
616
വ്‌ളാഡിമിർ പുടിന് 'ഇതിനകം തന്നെ യുക്രെയ്ൻ യുദ്ധം നഷ്ടപ്പെട്ടു', എന്ന് യു കെ സായുധസേനാ മേധാവി അഡ്മിറൽ സർ ടോണി റഡാകിൻ പറഞ്ഞു. 'തങ്ങളുടെ മുഴുവൻ പ്രദേശവും' പുനഃസ്ഥാപിക്കാൻ യുക്രൈന്‍ പദ്ധതിയിടുന്നതായി ബിബിസി വണ്ണിന്‍റെ സൺഡേ മോർണിംഗ് പ്രോഗ്രാമിനോട് അദ്ദേഹം പറഞ്ഞു. പുടിനെ വധിക്കാമെന്ന ഊഹാപോഹങ്ങൾ 'ആശ നിറഞ്ഞ ചിന്ത'യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
716
'നിങ്ങൾ കാണുന്നത് ഒരു റഷ്യയെയാണ്. ഞങ്ങൾ ഡോൺബാസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, അത് യുക്രൈന്‍റെ ഭൂപ്രദേശത്തിന്‍റെ 10 ശതമാനത്തിൽ താഴെയാണ്. യുദ്ധം 150 ദിവസം കഴിഞ്ഞിരിക്കുന്നു.' അദ്ദേഹം പറഞ്ഞു. 'റഷ്യ ആ പ്രദേശം പിടിച്ചെടുക്കാൻ ഇപ്പോഴും പാടുപെടുകയാണ്. യുക്രൈന്‍ സായുധ സേനയുടെ ധൈര്യവും നിശ്ചയദാർഢ്യവും കാരണം ആ 10 ശതമാനം പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
816
Armed Forces Admiral Sir Tony Radakin
കര യുദ്ധത്തില്‍ 30 ശതമാനത്തിലധികം നഷ്‌ടപ്പെട്ട റഷ്യയുടെ പോരാട്ടത്തിൽ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് യുക്രൈന്‍ സൈന്യം വിശ്വസിക്കുന്നതായും യുകെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് കൂട്ടിച്ചേർത്തു. സൈനികർ, ടാങ്കുകൾ, കവചിത യുദ്ധ വാഹനങ്ങൾ എന്നിവയിൽ വലിയ നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും യുകെ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇപ്പോഴും റഷ്യയാണെന്നും സർ ടോണി മുന്നറിയിപ്പ് നൽകുന്നു.
916
Volodymyr Zelenskyy
എന്നാല്‍ റഷ്യന്‍ പ്രസിഡന്‍റ് കൊല്ലപ്പെടുമെന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. സൈനിക പ്രൊഫഷണലുകൾ എന്ന നിലയിൽ റഷ്യയിൽ താരതമ്യേന സുസ്ഥിരമായ ഒരു ഭരണമാണ് ഞങ്ങൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്രെംലിൻ യുദ്ധം ആരംഭിച്ചപ്പോൾ, ആദ്യത്തെ 30 ദിവസത്തിനുള്ളിൽ യുക്രൈന്‍ നഗരങ്ങൾ പിടിച്ചെടുക്കാൻ റഷ്യ ആഗ്രഹിച്ചതായി അഡ്മിറൽ സർ റഡാകിൻ പറഞ്ഞു.
1016
Vladimir Putin
ലോകക്രമത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനും അത് വഴി നാറ്റോയിൽ സമ്മർദ്ദം ചെലുത്താനുമുള്ള ആഗ്രഹം റഷ്യക്കുണ്ടായിരുന്നു. ഈ റഷ്യ ലോകക്രമത്തിന് വെല്ലുവിളിയാണ്. എന്നാല്‍, ഇന്ന് റഷ്യയുടെ ആ അഭിലാഷങ്ങളിലെല്ലാം പരാജയപ്പെടുകയാണ്. ഫെബ്രുവരി തുടക്കത്തിലേതിനേക്കാൾ വളരെയേറെ മെലിഞ്ഞ് പോയി രാഷ്ട്രമാണ് ഇന്ന് റഷ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1116
കരയുദ്ധത്തില്‍ അവര്‍ക്ക് വളരെയേറെ തിരിച്ചടികള്‍ നേരിട്ടിരിക്കുന്നു. എന്നാല്‍, അതേ സമയം റഷ്യ ഇപ്പോഴും ഒരു ആണവ ശക്തിയാണ്. അതിന്‍റെ സ്വന്തമായ സൈബര്‍ കഴിവുണ്ട്. ബഹിരാകാശ ശക്തിയുണ്ട്. കടലില്‍ പല പദ്ധതികളും റഷ്യയ്ക്കുണ്ട്. ഇതുകൊണ്ട് തന്നെ ലോകത്തിന്‍റെ വിവര കൈമാറ്റം നടക്കുന്ന സമുദ്രാന്തര കേബിളുകള്‍ക്ക് റഷ്യ ഇപ്പോഴും ഒരു ഭീഷണിയാണ്.
1216
'ഒരു ആണവശക്തി എന്ന നിലയിൽ യുകെയോട് അവർക്കുള്ള അസാധാരണമായ ഉത്തരവാദിത്തം' അവരെ ഓർമ്മപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ എപ്പോഴും അവർക്ക് ഒരു ഹ്രസ്വ വിവരണം നൽകും. അതിനാൽ ഞങ്ങളുടെ സായുധ സേന എവിടെയാണെന്ന് അവർക്ക് അറിയാം," അദ്ദേഹം പറഞ്ഞു.
1316
യുകെ ജിഡിപിയുടെ മൂന്ന് ശതമാനമായി പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിച്ചതിനോടും അദ്ദേഹം പ്രതികരിച്ചു. യുകെയുടെ സൈന്യം കൂടുതല്‍ ആധുനികമാക്കാനും കൂടുതല്‍ ശക്തമായി പഞ്ച് ചെയ്യാനും ലോകമെമ്പാടും കൂടുതല്‍ സ്വാധീനം ചെലുത്താനും അതിനെ പ്രപ്തനാക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാറിന്‍റെ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
1416
യുക്രൈനിനെതിരെയുള്ള അക്രമണം കൂടുതല്‍ ശക്തമാവും നാടകീയവുമാക്കാന്‍ ഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എല്ലാ പ്രവർത്തന മേഖലകളിലും സൈനിക ട്രൂപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിന് ഷോയിഗു പ്രത്യേക നിർദ്ദേശങ്ങൾ നൽകിയതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
1516
യുദ്ധം ആറ് മാസം പിന്നിടുമ്പോഴും കാര്യമായ യുദ്ധവിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത റഷ്യന്‍ സൈന്യത്തിന് ഏറ്റ തിരിച്ചടി മറയ്ക്കാന്‍ റഷ്യ എന്തിനും തയ്യാറാകുമെന്നും യുദ്ധകാര്യവിദഗ്ദരും പറയുന്നു. നിലവില്‍ യുക്രൈന്‍റെ കിഴക്കന്‍ മേഖല രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിനെക്കാള്‍ പരിതാപകരമായ അവസ്ഥയിലാണ്.
1616
ഉപയോഗയോഗ്യമായ ഒരു ചെറിയ കെട്ടിടം പോലുമില്ല. ജലാശയങ്ങളെല്ലാം വെടിമരുന്നും മറ്റും കലര്‍ന്ന് ഉപയോഗ ശൂന്യമായി. പടങ്ങളില്‍ മൈനുകള്‍ നിറഞ്ഞ് കഴിഞ്ഞു. വെടിമരുന്നിന്‍റെ മണമാണ് വായുവിന് പോലും. ഇത്രമാത്രം തകര്‍ക്കപ്പെട്ട ഒരു പ്രദേശത്തിന് വേണ്ടിയാണ് ഇപ്പോഴും റഷ്യന്‍ സൈന്യം യുദ്ധം നയിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam