ഫെബ്രുവരി 24 ന് പ്രത്യേക സൈനിക ഓപ്പറേഷന്‍ എന്ന് പേരിട്ട സൈനിക നടപടി തുടങ്ങുന്നതിന് മുമ്പ് പുടിന്‍, റഷ്യന്‍ - യുക്രൈന്‍ അതിര്‍ത്തിയില്‍ 1,50,000 ത്തിനും 1,90,000 ത്തിനും ഇടയില്‍ സൈനികരെ വിന്യസിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കണക്കുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ 80,000 സായുധ സൈനികരുടെ മരണം യുദ്ധമുഖത്തെത്തിയ സൈനികരുടെ എണ്ണത്തിന്‍റെ ഏതാണ്ട് പകുതിയോളം വരും.