ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. ഉക്രൈനികളും മറ്റ് വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളും തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായാണ് ഉക്രൈനില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ചില കണക്കുകള്‍ പറയുന്നു. "ഇത്തരത്തിലുള്ള ചില റോക്കറ്റ് ആക്രമണങ്ങൾ മൂലമുണ്ടാകുന്ന നാശം, ഗ്ലാസും കോൺക്രീറ്റും ലോഹവും നിറഞ്ഞ തുറന്ന അന്തരീക്ഷം ആളുകൾക്ക് മാത്രമല്ല മൃഗങ്ങൾക്കും അപകടകരമാണ്," ഇന്‍റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ (IFAW) യുകെ ഡയറക്ടർ ജെയിംസ് സോയർ പറയുന്നു. ജെയിംസ് സോയറിന്‍റെ സംഘടന ഉക്രൈനിലെ അഭയകേന്ദ്രങ്ങളില്‍ ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാന്‍ മുന്നില്‍ തന്നെയുണ്ട്.