AN 225: റഷ്യയുടെ പണം കൊണ്ട് തന്നെ ആ 'സ്വപ്നം' ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് യുക്രൈന്‍

Published : Apr 05, 2022, 04:20 PM IST

യുക്രൈനിലേക്കുള്ള തങ്ങളുടെ സൈനിക നീക്കം ഫെബ്രുവരി 24 ന് റഷ്യ തുടങ്ങിയതിന് തൊട്ട് പിന്നാലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനമായ യുക്രൈന്‍റെ അന്‍റോനോവ്-225 മരിയ എന്ന വിമാനം റഷ്യ തകര്‍ത്തിരുന്നു. യുക്രൈനില്‍ 'സ്വപ്നം' എന്നാണ്  അന്‍റോനോവ് എന്ന വാക്കിനര്‍ത്ഥം. യുക്രൈന്‍റെ സ്വപ്നം തന്നെയായിരുന്നു റഷ്യ നശിപ്പിച്ചത്. വിമാനം നശിപ്പിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. ഒടുവില്‍ റഷ്യന്‍ സൈന്യം യുക്രൈനില്‍ നിന്ന് പിന്‍വാങ്ങിത്തുടങ്ങിയതിന് പിന്നാലെ റഷ്യ, യുക്രൈനില്‍ വരുത്തിവച്ച നാശനഷ്ടങ്ങളുടെ ഭീകരദൃശ്യങ്ങള്‍ പുറത്ത് വന്നു. തലസ്ഥാനമായ കീവിന് അടുത്തുള്ള ഹോസ്‌റ്റോമെൽ വിമാനത്താവളത്തിൽ വച്ചാണ് അന്‍റോനോവ്-225 മരിയ തകര്‍ക്കപ്പെട്ടത്.   

PREV
122
AN 225:  റഷ്യയുടെ പണം കൊണ്ട് തന്നെ ആ 'സ്വപ്നം' ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് യുക്രൈന്‍

റഷ്യന്‍ സൈന്യം പിടിച്ചടക്കിയ ഹോസ്റ്റോമെല്‍ വിമാനത്താവളം യുക്രൈന്‍ സൈനികര്‍ തിരിച്ച് പിടിച്ചു. പക്ഷേ യുക്രൈന്‍റെ അഭിമാനമായ വിമാനം നഷ്ടമായിരുന്നു. വിമാനത്തിന്‍റെ നഷ്ടം എത്രയെന്ന് ഇതുവരെ കണക്കുകൂട്ടിയിട്ടില്ല. ചരക്ക് വിമാനത്തിന് ആറ് എഞ്ചിനുകളും 314 ടൺ ഭാരവുമുണ്ട്. 

 

222

രാജ്യത്തെ ആയുധ നിർമ്മാതാക്കളായ യുക്രോബോറോൺപ്രോം (Ukroboronprom) 3 ബില്യൺ ഡോളറിലധികം (2.24 ബില്യൺ പൗണ്ട്) വിമാനത്തിന്‍റെ അറ്റകുറ്റപ്പണികൾക്കായി ചെലവാകുമെന്ന് അറിയിച്ചു.  ഈ പണം റഷ്യയില്‍ നിന്ന് തന്നെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും  കമ്പനി അറിയിച്ചു. 

 

322

റഷ്യ, യുക്രൈന്‍ അധിനിവേശം നടത്തുമ്പോള്‍ അന്‍റോനോവ്-225 മരിയ അറ്റകുറ്റപണികള്‍ക്കായി കയറ്റിയിരിക്കുകയായിരുന്നു. അതിനാല്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് വിമാനം മാറ്റാന്‍ യുക്രൈന് സാധിച്ചില്ല. 

 

422

യുദ്ധം തുടങ്ങി നാലാം ദിവസം തന്നെ നാസയുടെ ഫയർ ഇൻഫർമേഷൻ ഫോർ റിസോഴ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം, വിമാനം സൂക്ഷിച്ചിരിക്കുന്ന ഹാംഗറിൽ ഉൾപ്പെടെ വിമാനത്താവളത്തിൽ ഒന്നിലധികം തീപിടിത്തങ്ങൾ കണ്ടെത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. 

 

522

ഫെബ്രുവരി 27 ന് പ്രാദേശിക സമയം രാവിലെ 11.13 ന് വിമാനം സൂക്ഷിച്ചിരിക്കുന്ന ഹാംഗറിൽ തീപിടുത്തമുണ്ടായതായി നാസയുടെ റിപ്പോര്‍ട്ട് ചെയ്തു. 

 

622

1986-ലെ ചെർണോബിൽ ആണവദുരന്തത്തിന്‍റെ ഇരകളായ 10-ഉം 11-ഉം വയസ്സുള്ള രണ്ട് കുട്ടികളെ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടുപോകാനായി 1991-ൽ ഈ വിമാനമാണ് ഉപയോഗിച്ചത്. ഒരിക്കല്‍  സോവിയറ്റ് സേനയെ കൊണ്ടുപോകാനും An-225 ഉപയോഗിച്ചിരുന്നു. 

 

722

'റഷ്യക്കാർ An-225 'സ്വപ്നം' നശിപ്പിച്ചു, അത് തകര്‍ത്തവരുടെ ചെലവില്‍ തന്നെ പുനര്‍നിര്‍മ്മിക്കുമെന്ന് യുക്രോബോറോൺപ്രോം മോധാവി യൂറി ഗുസെവ് പറഞ്ഞു. വിമാനത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് 3 മില്യണ്‍ ഡോളറിലധികം ചെലവ് വരും. ഏറെ നാളെത്തെ അധ്വാനവും ആവശ്യമാണ്. 

 

822

'ആക്രമണകാരികൾ വിമാനം നശിപ്പിച്ചെങ്കിലും നമ്മുടെ പൊതുസ്വപ്‌നം തകർക്കാൻ അവർക്ക് കഴിയില്ല. അവൾ തീർച്ചയായും പുനർജനിക്കും.' അഞ്ച് വർഷത്തിലധികം സമയപരിധിക്കുള്ളിൽ വിമാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചെലവ് 3 ബില്യൺ ഡോളറിൽ കൂടുതലാണെന്ന് കണക്കാക്കുന്നതായും യൂറി ഗുസെവ് പറഞ്ഞു. 

 

922

'ഉക്രേനിയൻ വ്യോമയാനത്തിനും ചരക്ക് വ്യോമയാന മേഖലയ്ക്കും ബോധപൂർവമായ നാശനഷ്ടം വരുത്തിയ റഷ്യൻ ഫെഡറേഷന്‍ തന്നെ ഈ ചെലവുകൾ നികത്തുക എന്നതാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങളുടെ ഭൂമിക്കും വീടിനും വേണ്ടി ഞങ്ങൾ പോരാടും. അത് വിജയകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

1022

'നിലവിൽ, AN-225 വിദഗ്ധർ പരിശോധിക്കുന്നതുവരെ, വിമാനത്തിന്‍റെ സാങ്കേതിക അവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയില്ല.' 1980 കളിൽ യുക്രൈനില്‍ രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ച വിമാനം ഭാരമുള്ള ചരക്കുകൾ നീക്കാനാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. 

 

1122

2017-ൽ ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് ഒരു വലിയ 117 ടൺ പവർ ജനറേറ്റർ എടുത്ത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു അലുമിനിയം-അയിര് ഖനന കമ്പനിക്ക് കൈമാറാന്‍ ഉപയോഗിച്ചത് ഈ പടുകൂറ്റന്‍ വിമാനമായിരുന്നു. 

 

1222

ഒരു ലോഡും ഇല്ലാതെ ഭീമാകാരമായ Antonov An-225 Mriya യ്ക്ക് ഇന്ധനം നിറയ്ക്കാൻ പോലും നിർത്താതെ 18 മണിക്കൂർ വരെ പറക്കാൻ കഴിയും. ബോർഡിലെ ജനറേറ്ററിന്‍റെ അൺലോഡിംഗ് ഘട്ടം 10 മണിക്കൂർ വരെയാകും. 2010 ലാണ് വിമാനം ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ എയർ കാർഗോ വഹിച്ച് പറന്നത്. 

 

1322

ചൈനയിലെ ടിയാൻജിനിൽ നിന്ന് ഡെൻമാർക്കിലെ സ്ക്രിഡ്‌സ്ട്രപ്പിലേക്ക്  42.1 മീറ്റർ നീളമുള്ള രണ്ട് ടെസ്റ്റ് ടർബൈൻ ബ്ലേഡുകളും കൊണ്ട് പറന്നതായിരുന്നു അത്. 189 ടണ്‍ ഭാരമുള്ള അർമേനിയയിലെ ഗ്യാസ് പവർ പ്ലാന്‍റിന്‍റെ ജനറേറ്ററുമായി 2011 ലും വിമാനം പറന്നുയര്‍ന്നു. 

 

1422

2016 മെയ് മാസത്തിൽ 15,000-ത്തിലധികം കാണികൾ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്ത് എയർപോർട്ടിൽ മരിയയുടെ വരവ് കാണാനായിയെത്തി.  2018-ൽ ഗ്രീസിലേക്ക് പറക്കുന്നതിന് മുമ്പ് വിമാനം RAF ബ്രൈസ് നോർട്ടണിലേക്ക് ചരക്ക് എത്തിക്കുന്നതിനായി യുകെയിലേക്ക് ഒരു ഫ്ലയിംഗ് സന്ദർശനം നടത്തിയിരുന്നു

 

1522

2020 ൽ യൂറോപ്പിലെ കോവിഡ് -19 പാൻഡെമിക് സമയത്ത് പോളണ്ടിലേക്ക് മെഡിക്കൽ സപ്ലൈസ് കൊണ്ടുപോകാനും ഈ വിമാനമാണ് ഉപയോഗിച്ചത്. 2021-ൽ  കരുത്തരായ യുക്രൈന്‍ അത്‌ലറ്റുകൾ ഒരു എയർഫീൽഡിൽ വിമാനം വലിച്ച് ലോക റെക്കോർഡ് നേടാനുള്ള ശ്രമം നടത്തി. 

 

1622

യുക്രൈന്‍റെ എട്ട് അത്ലറ്റുകള്‍ ഒരു മിനിറ്റും 13 സെക്കൻഡും കൊണ്ട് വിമാനം 4 മീറ്റർ 30 സെന്‍റീമീറ്റർ വലിച്ച്  മുൻ റെക്കോർഡ് മറികടന്നു. അങ്ങനെ യുക്രൈനിന്‍റെ സ്വപ്നത്തിലും അഭിമാനമായിരുന്ന വിമാനമാണ് റഷ്യ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തെറിഞ്ഞത്. 

 

1722

AN-225 ന് 290 അടി വീതിയുള്ള വലിയ ചിറകുകളും ആറ് എഞ്ചിനുകളും 32 ചക്രങ്ങളുമുണ്ടായിരുന്നു. AN-225 ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ വിമാനമായിരുന്നു ഇത്. കൂടാതെ 250 ടൺ വരെ ചരക്ക് വഹിച്ച് നിഷ്പ്രയാസം പറക്കാനും ഈ വിമാനത്തിന് കഴിയും. 

 

1822

അന്‍റോനോവ് AN-225 മ്രിയയുടെ യൂണിറ്റ് വില ഇന്ന് 200 മില്യൺ ഡോളറിനും 250 മില്യൺ ഡോളറിനും ഇടയിലാണ്. AN-225 Mriya യ്ക്ക് പരമാവധി 850km/h വേഗതയിൽ പറക്കാൻ കഴിയുമായിരുന്നു. ഇതിന് 88 മീറ്റർ (289ft) ചിറകുകളും 84 മീറ്റർ (276ft) നീളവുമാണ് ഉണ്ടായിരുന്നത്. 

 

1922

നിലവില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനമാണിത്. കുറഞ്ഞത് ആറ് ജീവനക്കാരെങ്കിലും ആവശ്യമാണ്. ഒരു പൈലറ്റ്, കോ-പൈലറ്റ്, രണ്ട് വിമാനം. എഞ്ചിനീയർമാർ, നാവിഗേറ്റർ, റേഡിയോ ഓപ്പറേറ്റർ. തന്ത്രപ്രധാനമായ എയർലിഫ്റ്റ് കാർഗോ വിമാനമായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. 

 

2022

70 യാത്രക്കാരുടെ ശേഷിയുണ്ടായിരുന്ന ഇതിന് 1980-കളിൽ സോവിയറ്റ് യൂണിയനിലെ യുക്രൈന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ അന്‍റോനോവ് ഡിസൈൻ ബ്യൂറോയാണ് രൂപകൽപ്പന ചെയ്തത്. വിമാനം പുനര്‍നിര്‍മ്മിച്ച് തങ്ങളുടെ സ്വപ്നത്തെ വീണ്ടെടുക്കാന്‍ തന്നെയാണ് യുക്രൈന്‍റെ തീരുമാനം. 

 

2122

അധിനിവേശത്തിന്‍റെ ആദ്യ ആഴ്ചകളിൽ യുക്രൈന്‍റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞത്, 'റഷ്യ നമ്മുടെ 'ക്രിമ്രിയയെ നശിപ്പിച്ചിരിക്കാം, പക്ഷേ അവർക്ക് ഒരിക്കലും ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യൻ രാഷ്ട്രമെന്ന നമ്മുടെ സ്വപ്നം നശിപ്പിക്കാൻ കഴിയില്ല. ഞങ്ങൾ ജയിക്കും!' എന്നായിരുന്നു.

 

2222

ഒരു മാസവും രണ്ട് ആഴ്ചയും നീണ്ട് നിന്ന യുദ്ധത്തില്‍ റഷ്യയ്ക്ക് യുക്രൈനിലെ കെട്ടിടങ്ങളില്‍ 80 ശതമാനവും നശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പ്രധാനപ്പെട്ട പത്ത് നഗരങ്ങളില്‍ ഒന്ന് പോലും കീഴടക്കാന്‍ കഴിഞ്ഞിരുന്നില്ല. റഷ്യയുടെ പിന്മാറ്റത്തിന് പിന്നാലെ യുക്രൈന്‍ തങ്ങളുടെ നഷ്ടങ്ങള്‍ തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. 

 

Read more Photos on
click me!

Recommended Stories