മദ്യവില്‍പ്പനയുടെ കാര്യത്തില്‍ കോടികളുടെ കണക്കാണ് കേരളത്തില്‍ എപ്പോഴും പറയാറുള്ളത്. ഓരോ ഉത്സവസീസണിലും സര്‍ക്കാരിന്‍റെ ബിവറേജ് ഔട്ട്‍ലെറ്റുകളില്‍ നിന്ന് കോടികളുടെ വരവ് കണക്കാണ് പുറത്ത് വരാറുള്ളത്. കൊവിഡ് വ്യാപനത്തിന്‍റെ ആശങ്കയില്‍ ബിവറേജ് ഔട്ട്‍ലെറ്റുകളടക്കം പൂട്ടിയതോടെ സര്‍ക്കാരിന്‍റെ വലിയ ഒരു വരുമാന മാര്‍ഗ്ഗം അടഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് വീണ്ടും ബിവറേജ് ഔട്ട്‍ലെറ്റുകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബെവ്ക്യൂ എന്ന ആപ്പ് അവതരിപ്പിച്ചത്. ആപ്പിന്‍റെ പോരായ്മകളും പ്രശ്നങ്ങളുമെല്ലാം നിരവധി വട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബെവ്ക്യൂ ആപ്പ് വന്നതിന് ശേഷം ശരിക്കും കോടികള്‍ കൊയ്യുന്നത് ബാറുകളാണോ? ആപ്പ് വന്നതോടെ ശരിക്കും 'ആപ്പി'ലായത് ബെവ്കോ ആണോ? ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം...
ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നപ്പോള്‍ ബാറുകള്‍ക്ക് ബെവ്കോയെക്കാൾ മൂന്നിരട്ടിയിലധികം കച്ചവടമാണ് ഉണ്ടായത്.
ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നപ്പോള്‍ ബാറുകള്‍ക്ക് ബെവ്കോയെക്കാൾ മൂന്നിരട്ടിയിലധികം കച്ചവടമാണ് ഉണ്ടായത്.
219
ബെവ്ക്യൂ ആപ്പിലൂടെ ടോക്കൺ എടുത്തവർക്ക് മാത്രം ബെവ്കോ മദ്യം കൊടുക്കുമ്പോള്‍ ഇതൊന്നുമില്ലാതെ വിൽപ്പന നടത്താം എന്നതാണ് ബാറുകൾക്ക് ചാകരയായത്.
ബെവ്ക്യൂ ആപ്പിലൂടെ ടോക്കൺ എടുത്തവർക്ക് മാത്രം ബെവ്കോ മദ്യം കൊടുക്കുമ്പോള്‍ ഇതൊന്നുമില്ലാതെ വിൽപ്പന നടത്താം എന്നതാണ് ബാറുകൾക്ക് ചാകരയായത്.
319
ലോക്ക്ഡൗണിന് മുമ്പുള്ള മൂന്ന് മാസത്തെ കണക്ക് നോക്കുമ്പോള്‍ ബാറുകളെക്കാള്‍ ബെവ്കോയില്‍ മൂന്ന് മടങ്ങ് അധികമായിരുന്നു വില്‍പന.
ലോക്ക്ഡൗണിന് മുമ്പുള്ള മൂന്ന് മാസത്തെ കണക്ക് നോക്കുമ്പോള്‍ ബാറുകളെക്കാള്‍ ബെവ്കോയില്‍ മൂന്ന് മടങ്ങ് അധികമായിരുന്നു വില്‍പന.
419
എന്നാല്‍ ലോക്ക്ഡൗണിന് ശേഷം സ്ഥിതി മാറി. വെറും ഒരുമാസത്തെ കണക്കെടുക്കുമ്പോള്‍ തന്നെ മൂന്ന് മടങ്ങും മറികടന്ന് ബാറുകള്‍ മുന്നിലെത്തി.
എന്നാല്‍ ലോക്ക്ഡൗണിന് ശേഷം സ്ഥിതി മാറി. വെറും ഒരുമാസത്തെ കണക്കെടുക്കുമ്പോള്‍ തന്നെ മൂന്ന് മടങ്ങും മറികടന്ന് ബാറുകള്‍ മുന്നിലെത്തി.
519
ബെവ്കോ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ വിവരാവകാശ രേഖയിലാണ് മദ്യവില്‍പനയുടെ കണക്ക് പുറത്ത് വന്നത്.
ബെവ്കോ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ വിവരാവകാശ രേഖയിലാണ് മദ്യവില്‍പനയുടെ കണക്ക് പുറത്ത് വന്നത്.
619
മാസങ്ങളോളം പൂട്ടി കിടന്ന ബാറുകള്‍ക്ക് ശരിക്കും ബെവ്ക്യൂ ആപ്പ് വന്നത് രക്ഷയായെന്നാണ് കണക്കുകള്‍ പറയുന്നത്.
മാസങ്ങളോളം പൂട്ടി കിടന്ന ബാറുകള്‍ക്ക് ശരിക്കും ബെവ്ക്യൂ ആപ്പ് വന്നത് രക്ഷയായെന്നാണ് കണക്കുകള്‍ പറയുന്നത്.
719
ബാറുകള്‍ക്ക് മൂന്നിരട്ടിയിലേറെയാണ് കച്ചവടം കൂടിയത്
ബാറുകള്‍ക്ക് മൂന്നിരട്ടിയിലേറെയാണ് കച്ചവടം കൂടിയത്
819
ബെവ്ക്യൂ ആപ് വഴി രജിസ്റ്റര്‍ ചെയ്യാതെയും ബാറുകളില്‍ മദ്യം കൊടുക്കുന്നുണ്ട്. അതുകൊണ്ട് ആളുകള്‍ കൂടുതല്‍ ആശ്രയിക്കുക ബാറുകളെയാണ്.
ബെവ്ക്യൂ ആപ് വഴി രജിസ്റ്റര്‍ ചെയ്യാതെയും ബാറുകളില്‍ മദ്യം കൊടുക്കുന്നുണ്ട്. അതുകൊണ്ട് ആളുകള്‍ കൂടുതല്‍ ആശ്രയിക്കുക ബാറുകളെയാണ്.
919
ബെവ്ക്യൂ വഴിയുള്ള ടോക്കണ്‍ ഉണ്ടെങ്കില്‍ മാത്രമാണ് ബെവ്കോ മദ്യം നല്‍കുകയുള്ളൂ.
ബെവ്ക്യൂ വഴിയുള്ള ടോക്കണ്‍ ഉണ്ടെങ്കില്‍ മാത്രമാണ് ബെവ്കോ മദ്യം നല്‍കുകയുള്ളൂ.
1019
ഈ സാഹചര്യത്തില്‍ ബാറുകള്‍ക്ക് കോടികളുടെ അധികലാഭമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ബാറുകള്‍ക്ക് കോടികളുടെ അധികലാഭമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
1119
ലോക്ക്ഡൗണിന് മുമ്പ് ബെവ്കോയില്‍ ബാറിനെക്കാളും മൂന്ന് മടങ്ങ് കച്ചവടമാണ് ഉണ്ടായിരുന്നത്.
ലോക്ക്ഡൗണിന് മുമ്പ് ബെവ്കോയില്‍ ബാറിനെക്കാളും മൂന്ന് മടങ്ങ് കച്ചവടമാണ് ഉണ്ടായിരുന്നത്.
1219
ലോക്ക്ഡൗണിന് ശേഷമുള്ള ഒരു മാസത്തെ കണക്കെടുമ്പോള്‍ തന്നെ ബാര്‍ മുന്നിലെത്തി.
ലോക്ക്ഡൗണിന് ശേഷമുള്ള ഒരു മാസത്തെ കണക്കെടുമ്പോള്‍ തന്നെ ബാര്‍ മുന്നിലെത്തി.
1319
മൂന്ന് ലിറ്റര്‍ എന്ന ഒരാള്‍ക്ക് മദ്യം നല്‍കാനുള്ള പരിധിയും പല ബാറുകളും പാലിക്കുന്നില്ല. ഇതും ബാറുകള്‍ക്ക് നേട്ടമായി മാറുന്നു.
മൂന്ന് ലിറ്റര്‍ എന്ന ഒരാള്‍ക്ക് മദ്യം നല്‍കാനുള്ള പരിധിയും പല ബാറുകളും പാലിക്കുന്നില്ല. ഇതും ബാറുകള്‍ക്ക് നേട്ടമായി മാറുന്നു.
1419
1519
1619
1719
1819
1919
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam