കൃഷി നശിപ്പിക്കാനെത്തുന്ന പന്നിക്ക് വച്ച പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ച് വായ് തകര്‍ന്ന ആന വെള്ളത്തിലിറങ്ങി നിന്ന് മരണം വരിച്ചത് വലിയ വാർത്തയായി. പാലക്കാട് മണാര്‍ക്കാട് ആയിരുന്നു സംഭവം. പിടിയാന ഗര്‍ഭിണിയായിരുന്നെന്ന് പോസ്റ്റമാർട്ടം റിപ്പോർട്ടും പുറത്ത് വന്നതോടെ വാർത്ത ദേശീയ ശ്രദ്ധ നേടി. അതിന് പിന്നാലെ സംഭവത്തെ വർഗ്ഗീയവത്കരിക്കുന്ന രീതിയിലേക്ക് സേഷ്യൽ മീഡിയ കാംപെയിൻ ശക്തമായി. കേരളത്തില്‍ ആനകളെ പടക്കം വച്ച് കൊല്ലുകയാണെന്നും കേരളീയരുടെ ക്രൂരത നിര്‍ത്തണമെന്നും പറഞ്ഞ് കേന്ദ്ര മന്ത്രിമാര്‍ വരെ രംഗത്തെത്തി. പാലക്കാട് ജില്ലയില്‍ നടന്ന സംഭവം മലപ്പുറത്താണ് നടന്നതെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന മേനകാഗാന്ധി വരെ ആരോപിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വനം വകുപ്പ് ആവര്‍ത്തിച്ചു. കാടിന്റെയും നാടിന്റെയും അതിർത്തികളിൽ നടക്കുന്ന മനുഷ്യ-മൃഗ സംഘർഷം എന്ന യഥാർത്ഥ വിഷയം ചർച്ചയാവാതെ പോയി. സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നതോടെ ട്രോളന്മാരും സജീവമായി. കാണാം ആ ട്രോളുകള്‍
ട്രോള്‍ കടപ്പാട് : ഞാൻ ഇല്ലുമിനാണ്ടി , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : ഞാൻ ഇല്ലുമിനാണ്ടി , ട്രോള്‍ കേരള
4040
ട്രോള്‍ കടപ്പാട് : ത്രേസ്യ മറിയം ജോസഫ് , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : ത്രേസ്യ മറിയം ജോസഫ് , ട്രോള്‍ കേരള
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam