MTB Himachal Janjehli Cycling 2022: സൈക്ലിംഗ് ചാംപ്യന്‍ഷിപ്പിന് നാളെ സമാപനം; താണ്ടുന്നത് 175 കിലോമീറ്റര്‍

First Published Jun 25, 2022, 1:17 PM IST

ഷിംല: പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി 2022-ന് (MTB Himachal Janjehli 2022) ചാംപ്യന്‍ഷിപ്പിന് നാളെ (ജൂണ്‍ 26) സമാപനം.  മഷോബറ ഷിംലയില്‍ (Shimla) നിന്ന് ആരംഭിച്ച് മൂന്നുഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നാളെ ജന്‍ജെഹ്ലിയില്‍ ചാംപ്യന്‍ഷിപ്പ് അവസാനിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച 60 സൈക്കിള്‍ താരങ്ങള്‍ മാറ്റുരച്ചു. ഫ്‌ലാഗ് ഓഫ് അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തില്‍ ഷിംലയിലെ ഓക്ക് ഓവറില്‍ നടന്നത്.

ഹോട്ടല്‍ ചൗരാ മൈദാനില്‍ നടന്ന ചടങ്ങ് ഹിമാചല്‍ പ്രദേശ് ചീഫ് സെക്രട്ടറി ശ്രീറാം സുഭാഗ് സിങ് ചാമ്പ്യന്‍ഷിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തു. 

ഫ്‌ലാഗ് ഓഫിനുശേഷം ഹിമാചലിന്റെ  സമ്പന്നമായ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് സൈക്കിള്‍ യാത്രക്കാര്‍ നാളെ പ്രധാന പട്ടണമായ ഷിംലയില്‍ പ്രദക്ഷിണം നടത്തി. 

തന്റെ സൈക്ലിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് സുഭാഗ് സിങ് റൈഡര്‍മാരെ പ്രചോദിപ്പിച്ചു. മത്സരത്തിന്റെ ഭാഗമാകുന്നവര്‍ക്ക്് അദ്ദേഹം ആശംസയും അറിയിച്ചു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 60 റൈഡര്‍മാരാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ ചാംപ്യന്‍ഷിപ്പിന്‍റെ ഭാഗമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

ഹിമാലയന്‍ അഡ്വെഞ്ചര്‍ സ്പോര്‍ട്സ് ആന്‍ഡ് ടൂറിസം പ്രൊമോഷന്‍ അസോസിയേഷനാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരം സംഘടിപ്പിക്കുന്നത്. ഹിമാചല്‍ സര്‍ക്കാരും ടൂറിസം വകുപ്പും പങ്കാളികളാണ്.

ഹിമാചല്‍ പ്രദേശിലെ ആറ് ജില്ലകളില്‍ നിന്നും ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഡല്‍ഹി, യുപി, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ്, & ജമ്മു കശ്മീര്‍, ഡല്‍ഹിയില്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള റൈഡര്‍മാരാണ് ആദ്യ പതിപ്പില്‍ പങ്കെടുക്കുന്നത്.

മൗണ്ടന്‍ ബൈക്കിംഗിന്റെ ലോക ഭൂപടത്തില്‍ ഹിമാചലിനെ മുഖ്യ സ്ഥാനത്തെത്തിക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്. നാല് ദിവസങ്ങളിലായി 175 കിലോമീറ്റര്‍ ദൂരമാണ് സൈക്കിളില്‍ മലനിരകളിലൂടെ താണ്ടേണ്ടത്. 

മൗണ്ടന്‍ സൈക്കിളിംഗില്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ സൈക്ലിസ്റ്റുമാര്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യവുമായാണ് പ്രഥമ എംടിബി ഹിമാചല്‍ ജന്‍ജെഹ്ലി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

സമുദ്രനിരപ്പില്‍ നിന്ന് മൂവായിരത്തോളം മീറ്റര്‍ ഉയരത്തില്‍ വരെ മത്സരാര്‍ഥികള്‍ സൈക്കിളില്‍ ചുറ്റണം. ഷിംലയിലും പരിസരങ്ങളിലുമായാണ് സൈക്ലിംഗ്.

click me!