യൂട്ടാ മരുഭൂമിയിലെ ലോഹസ്തൂപം; വന്നു, വന്നത് പോലെ പോയി

First Published Nov 30, 2020, 10:29 AM IST

മേരിക്കയിലെ യൂട്ടാ മരൂഭൂമിയില്‍ കണ്ടെത്തിയ തിളങ്ങുന്ന ലോഹസ്തൂപം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബര്‍ 18 നാണ് യൂട്ടാ മരുഭൂമിയില്‍ അജ്ഞാതമായൊരു ലോഹസ്തൂപം കണ്ടെത്തിയതായി യൂട്ടാ മരുഭൂമിയില്‍ മൃഗങ്ങളുടെ സര്‍വ്വേ എടുക്കുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. മരുഭൂമിയില്‍ എവിടെയാണ് ഇത് കണ്ടെത്തിയതെന്ന് മാത്രം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നില്ല. ലോഹസ്തൂപം കാണാനായി ഏറെ ആളുകള്‍ എത്തിചേരാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ സ്ഥലം വെളിപ്പെടുത്താതിരുന്നത്. വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത് ഏറെ അത്ഭുതത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ലോഹസ്തൂപം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടായി 48 മണിക്കൂറിനുള്ളില്‍ സാഹസികരായ സഞ്ചാരികള്‍ സ്തുപം കണ്ടെത്തി. ഇതോടെ ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ യൂട്ടയിലെ ലോഹസ്തൂപം തരംഗമായി മാറിയിരുന്നു. ഇതിനിടെയാണ് പെടുന്നനെ ലോഹസ്തൂപം കാണാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സഞ്ചാരികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. 
 

അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ സംസ്ഥാനമായ യൂട്ടാ ഭൂഘടനയില്‍ ഏറെ വ്യത്യസ്തമായ ഒരു പ്രദേശമാണ്. വരണ്ട ഭൂമിയും ഒറ്റ തിരിഞ്ഞ് എന്നാല്‍ നീണ്ടുകിടക്കുന്ന ചുവന്ന പാറക്കൂട്ടങ്ങള്‍ ചേര്‍ന്നതുമായ വിശാലമായ പ്രദേശമാണ് യൂട്ടാ. സാഹസികരായ സഞ്ചാരികള്‍ യാത്രകള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രദേശം.
undefined
ഭൂമിയുടെ ഘടന കൊണ്ട് വിജനമായ പ്രദേശത്തെ കന്നുകാലികളുടെയും ആടുകളുടെയും സര്‍വ്വേയ്ക്കായി ഹെലികോപ്റ്ററില്‍ സഞ്ചരിച്ച യൂട്ടയിലെ ഉദ്യോഗസ്ഥരാണ് ആദ്യം ലോഹസ്തുപം കണ്ടെത്തുന്നത്. ലോഹസ്തൂപം ആദ്യം കണ്ടെത്തിയ ഹെലിക്കോപ്റ്റര്‍ പൈലറ്റ് ബ്രെറ്റ് ഹച്ചിംഗ്സ് ഇത് പുതിയ ചില വേവ് ആർട്ടിസ്റ്റുകളുടെ സൃഷ്ടിയായിരിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
undefined
undefined
ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഗൂഗിള്‍ എര്‍ത്തും മറ്റും ഉപയോഗിച്ച് സ്ഥലം കണ്ടെത്തിയ സാഹസികരായ സഞ്ചാരികള്‍ ലോഹസ്തൂപത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഇതോടെ ലോഹസ്തൂപത്തെ കുറച്ച് പല ഭാവനാത്മക കഥകള്‍ പുറത്തുവന്നു.
undefined
ഇതോടെ യൂട്ടയിലെ ചുവന്ന പാറയിടുക്കിലേക്ക് കൊറോണാ രോഗാണുവിന്‍റെ വ്യാപനത്തിനിടെയിലും നിരവധി സഞ്ചാരികള്‍ എത്തി. ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമധ്യമങ്ങളില്‍ യൂട്ടയിലെ ലോഹസ്തൂപം തരംഗമായി മാറി.
undefined
undefined
എവിടെ നിന്ന് എങ്ങനെ എപ്പോള്‍ എത്തി ചേര്‍ന്നുവെന്നതിന് ആര്‍ക്കും ഉത്തരം പറയാന്‍ കഴിയാതായതോടെ ലോഹസ്തുപം അന്യഗ്രഹ ജീവികളുടെതാണെന്നും മറ്റുമുള്ള കഥകളും പ്രചരിച്ചു തുടങ്ങി.
undefined
2015 മുതല്‍ 2016 ഓക്ടോബര്‍ വരെയുള്ള ഗൂഗിള്‍ എര്‍ത്ത് ഇമേജുകളില്‍ ഈ ലോഹസ്തൂപം ഉണ്ടായിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തി. പക്ഷേ അപ്പോഴും 12 അടിയുള്ള ലോഹ സ്തൂപം എങ്ങനെ എപ്പോള്‍ കൊണ്ടുവച്ചു എന്നത് മാത്രം അജ്ഞാതമായി നിന്നു.
undefined
undefined
ചിലര്‍ ലോഹസ്തുപത്തെ കുറിച്ച് മറ്റ് ചില വെളിപ്പെടുത്തലുകള്‍ നടത്തി.1968 ല്‍ പുറത്തിറങ്ങിയ ആർതർ സി ക്ലാർക്കിന്‍റെ വിഖ്യാത ചലചിത്രം '2001 : എ സ്പേസ് ഒഡീസി'യെ പിന്‍പറ്റി 2001 ജനുവരി 1 ന് സിയാറ്റിലിലെ മാഗ്നൂസൺ പാർക്കില്‍ ഒരു ലോഹസ്തുപം ഉയര്‍ന്നിരുന്നു.
undefined
ജനുവരി 3 ന് ഒരു തുമ്പും അവശേഷിപ്പിക്കാതെ ആ ലോഹനിര്‍മ്മിതി അപ്രത്യക്ഷമായി. അത് സ്ഥാപിക്കാനായി ഉപയോഗിച്ച ഒരു കോൺക്രീറ്റ് തറയും അതിന് സമീപത്തായി തണ്ട് രണ്ട് കഷണങ്ങളായി മുറിച്ച് വച്ച ഒരു ചുവന്ന റോസാപ്പൂവ് മാത്രം അവശേഷിച്ചു.
undefined
undefined
പിന്നീട്, "പ്ലാങ്ക്" ശില്പങ്ങൾക്ക് പേരുകേട്ട ജോൺ മക്‍ക്രാക്കൻ സിയാറ്റിനിലെ ലോഹസ്തൂപം തന്‍റെ സൃഷ്ടിയായിരുന്നെന്ന് അവകാശപ്പെട്ടു. അദ്ദേഹവും സംഘവും ചേര്‍ന്നാണ് സ്തൂപം സ്ഥാപിച്ചതെന്നും പറഞ്ഞു. 2011 ല്‍ ജോൺ മക്‍ക്രാക്കൻ അന്തരിച്ചു. അദ്ദേഹത്തിന്‍റെ ഗ്യാലറിസ്റ്റായ ഡേവിഡ് സ്വിര്‍വര്‍ യൂട്ടയിലെ ലോഹസ്തൂപം തങ്ങളുടെതാണെന്ന് അവകാശപ്പെട്ടെങ്കിലും പിന്നീട് അവകാശവാദം പിന്‍വലിച്ചു.
undefined
ഒരാൾക്ക് മാത്രം ഇത് ചെയ്യാൻ കഴിയില്ല. ഇതിനെ കുറച്ച് അറിയാവുന്ന ഒരു കൂട്ടം ആളുകൾ നമ്മുക്കിടയില്‍ തന്നെ കാണും എന്നായിരുന്നു യൂട്ടാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഫൈൻ ആർട്ടിലെ വെൻഡി വിഷർ പറഞ്ഞത്. മിക്ക കലാകാരന്മാർക്കും അവർ ചെയ്യുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും അംഗീകാരം വേണം. അതിന്‍‌റെ ഭാഗമായി നിഗൂഡതയും തമാശയും ഇത്തരം കാര്യങ്ങളില്‍ ഉൾക്കൊള്ളുന്നതായി തോന്നുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
undefined
അമേരിക്കയില്‍ കലാസൃഷ്ടികൾ വിദൂര സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് അസാധാരണമായ ഒന്നല്ല. ശില്പങ്ങളായോ, അല്ലെങ്കിൽ ഭൌമകലാ സൃഷ്ടികളായോ ആണ് അവ സ്ഥാപിക്കപ്പെടുക. മിക്കവാറും അജ്ഞാതമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഇത്തരം ശില്പങ്ങള്‍ അവിചാരിതമായി കണ്ടെത്തുന്നത് മുതല്‍ സന്ദര്‍ശകര്‍ അത് തേടിപ്പിടിച്ച് പോകുന്നത് വരെ കലാരൂപത്തിന്‍റെ ഭാഗമായാണ് കണക്കാക്കുന്നത്.
undefined
വാൾട്ടർ ഡി മരിയയുടെ മിന്നൽ പ്രദേശം ഇത്തരത്തില്‍ പ്രശസ്തമായ ഒന്നാണ്. ഡോട്ട്‌ഡോർ പൊതു ശില്പങ്ങൾ സൃഷ്ടിക്കുന്ന ബ്രിട്ടീഷ് ആർട്ടിസ്റ്റ് ആൻഡി മെറിറ്റ് യൂട്ടയിലെ ശില്പത്തെ കുറിച്ച് പറഞ്ഞത് ഒന്നുകിൽ ഒരു കലാകാരൻ അല്ലെങ്കിൽ 2001 -ലെ ഫാന്‍റസികള്‍ കേട്ട ഒരു ധനികന്‍റെ പണിയാകുമെന്നായിരുന്നു.
undefined
ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് മറ്റൊരു കലാകാരിയായ പെറ്റീഷ്യ ലെ ഫോൺ‌ഹോക്കിന്‍റെ ശില്പമാകാമെന്ന് പറയുന്നു. അവര്‍ യൂട്ടാ മരുഭൂമിയില്‍ രഹസ്യമായി താമസിക്കുകയും ടോട്ടെമിക് ശില്പങ്ങൾ സ്ഥാപിക്കുകയും ചെയ്തതായി അവകാശപ്പെട്ടു. എന്നാല്‍ ഇതിനും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
undefined
ഇതിനിടെ കോവിഡ് -19 പകർച്ചവ്യാധിയാൽ ലോകം പിടിമുറുക്കിയ ഈ പ്രക്ഷുബ്ധമായ കാലത്ത് കണ്ടെത്തിയ സ്തൂപം അത്ര നല്ല ലക്ഷണമല്ലെന്നുള്ള വാദവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ചിലര്‍ അന്യഗ്രഹ ജീവികളുടെ കഥകളുമായെത്തി. മറ്റു ചിലര്‍ ലോഹസ്തൂപത്തിനുള്ള കൊറോണാ വൈറസ് ആണെന്ന് വരെ പറഞ്ഞു കളഞ്ഞു.
undefined
എന്നാല്‍, “സര്‍ക്കാര്‍ നിയന്ത്രിത പൊതുഭൂമിയിൽ അംഗീകാരമില്ലാതെ ഘടനകളോ കലകളോ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്, നിങ്ങൾ ഏത് ഗ്രഹത്തിൽ നിന്നുള്ളവരാണെങ്കിലും,”എന്നാണ് സംഭവത്തോട് പ്രതികരിക്കവേ യൂട്ടാ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
undefined
ലോഹസ്തൂപത്തിന് സമൂപത്തേക്ക് യാത്ര ചെയ്യാൻ ആരെയും പ്രോത്സാഹിപ്പിക്കുന്നില്ല. അത് അപകടകരമാണ്. എന്നാല്‍ പ്രദേശം പൊതുഭൂമിയായതിനാൽ ആരെയും തടയുന്നുമില്ല. ഇത് നീക്കം ചെയ്യാൻ ഇതുവരെയും ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും യൂട്ടാ പബ്ലിക് സേഫ്റ്റിയിലെ ഒരു പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബിബിസിയോട് പറഞ്ഞു.
undefined
എന്നാല്‍ അതിനിടെ ഏവരെയും ആശ്ചര്യപ്പെട്ടുത്തിക്കൊണ്ട് അത് സംഭവിച്ചു. 12 അടി ഉയരവും 3.7 അടി വീതിയുമുണ്ടായിരുന്ന ആ ത്രികോണാകൃതിയിലുള്ള ലോഹസ്തൂപം കാണാതായി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സൈറ്റ് സന്ദർശിച്ച യൂട്ടാ ഹെലികോപ്റ്റർ പൈലറ്റ് റിയാൻ ബാച്ചർ പ്രാദേശിക ടിവി സ്റ്റേഷനായ കെ‌എസ്‌എല്ലിനോട് പറഞ്ഞത്, അദ്ദേഹത്തിന്‍റെ സുഹൃത്ത് ഹെലികോപ്റ്ററില്‍ അതുവഴി പോയപ്പോള്‍ സ്തൂപം അവിടെ കാണാന്‍ കഴിഞ്ഞില്ലെന്നായിരുന്നു. തൊട്ട് പുറകെ നിഗൂഢ ലോഹസ്തൂപം അപ്രത്യക്ഷമായതായി അധികൃതർ പറയുന്നു.
undefined
എന്നാല്‍ അതിനിടെ ഏവരെയും ആശ്ചര്യപ്പെട്ടുത്തിക്കൊണ്ട് അത് സംഭവിച്ചു. 12 അടി ഉയരവും 3.7 അടി വീതിയുമുണ്ടായിരുന്ന ആ ത്രികോണാകൃതിയിലുള്ള ലോഹസ്തൂപം കാണാതായി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സൈറ്റ് സന്ദർശിച്ച യൂട്ടാ ഹെലികോപ്റ്റർ പൈലറ്റ് റിയാൻ ബാച്ചർ പ്രാദേശിക ടിവി സ്റ്റേഷനായ കെ‌എസ്‌എല്ലിനോട് പറഞ്ഞത്, അദ്ദേഹത്തിന്‍റെ സുഹൃത്ത് ഹെലികോപ്റ്ററില്‍ അതുവഴി പോയപ്പോള്‍ സ്തൂപം അവിടെ കാണാന്‍ കഴിഞ്ഞില്ലെന്നായിരുന്നു. തൊട്ട് പുറകെ നിഗൂഢ ലോഹസ്തൂപം അപ്രത്യക്ഷമായതായി അധികൃതർ പറയുന്നു.
undefined
"അജ്ഞാത ലോഹസ്തൂപം" നീക്കം ചെയ്തതായി വിശ്വസനീയമായ റിപ്പോർട്ടുകൾ കിട്ടിയതായി യൂട്ടയുടെ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്‌മെന്റ് അറിയിച്ചു. വസ്തു നിന്നിരുന്ന സ്ഥാനത്ത് ഏതാനും പാറക്കൂട്ടം മാത്രമാണ് അവശേഷിച്ചിരുന്നത്. ഇതിനിടെ ഡസണ്‍കണക്കിന് ആളുകള്‍ ലോഹസ്തൂപം സന്ദര്‍ശിച്ചിരുന്നു.
undefined
"നാല് മണിക്കൂറോളം കാറിൽ യാത്ര ചെയ്ത ശേഷം, 2000 അടി ഉയരത്തിൽ 9 മൈൽ കാൽനടയായു നടന്നു. അങ്ങനെയാണ് ഞാൻ യൂട്ടാ മോണോലിത്തിൽ എത്തിയ്ത് ! മോണോലിത്തിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ എട്ട് മണിക്കൂർ മുമ്പ് അന്യഗ്രഹജീവികൾ ഇരുട്ടത്ത് വന്നെന്ന് കണ്ടപ്പോള്‍ എനിക്കുണ്ടായ നിരാശ നിങ്ങൾക്ക് ഊഹിക്കാനാകും. അവർ തിടുക്കത്തിൽ പോയിരിക്കണം, കാരണം അവർ പ്രിസം ഉപേക്ഷിച്ചു, ഏറ്റവും പ്രധാനപ്പെട്ട ഭാഗം, അതിന്‍റെ നിഗൂഢ ഊർജ്ജത്തിന്‍റെ താക്കോൽ." സ്ഥലം സന്ദര്‍ശിച്ച മിറ്റ്‌സ്ബിക് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
undefined
അവന്‍റ്-ഗാർഡ് കലാകാരന്‍റെ കലാസൃഷ്ടിയാണ് യൂട്ടയിലെ ലോഹസ്തൂപം എന്നാണ് സംഭവം അറിഞ്ഞ മിക്കവരും പ്രതികരിച്ചത്. എന്നാല്‍ അജ്ഞാതനായ ആ കലാകാരനാരാണെന്നാണ് ഉറ്റുനോക്കുകയാണ് സമൂഹമാധ്യമങ്ങള്‍.
undefined
click me!