വെറുമൊരു ദീര്‍ഘദൂരം നടത്തക്കാരന്‍ മാത്രമല്ല ഹാറൂണ്‍. പതിനേഴാം വയസ്സിൽ യൂറോപ്യൻ കിക്ക്‌ബോക്‌സിംഗ് ചാമ്പ്യനായിരുന്നു അദ്ദേഹം. സ്പോര്‍ട്സും ഫിറ്റ്നസും 'എന്‍റെ ഡിഎൻഎയിൽ ഉണ്ട്,' എന്നാണ് ഹാറൂണ്‍ പറയുന്നത്. സ്പോർട്സ്, എക്സർസൈസ് സയൻസ് പഠിക്കുന്ന കോവെൻട്രി യൂണിവേഴ്സിറ്റിയിലെ അവസാന വർഷത്തിൽ, മോട്ട ഇസ്ലാമിക് റിലീഫിന് വേണ്ടി സന്നദ്ധസേവനം ചെയ്യാൻ ആരംഭിച്ചിരുന്നു.