
നിലവിലുള്ള ഐടി ആക്ടിനെ പരിഷ്കരിച്ചാണ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് ഉണ്ടാക്കുന്നത് അല്ലാതെ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയൊരു നിയമം കൊണ്ടു വരികയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഐടി ആക്ടിന്‍റെ ഭാഗമായി നിലവിൽ ടെലിവിഷൻ ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ സംവിധാനമുണ്ട്. അതേ മാതൃകയിൽ ഡിജിറ്റൽ മാധ്യമങ്ങൾക്കും നിയന്ത്രണം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നിലവിലുള്ള ഐടി ആക്ടിനെ പരിഷ്കരിച്ചാണ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് ഉണ്ടാക്കുന്നത് അല്ലാതെ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയൊരു നിയമം കൊണ്ടു വരികയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഐടി ആക്ടിന്‍റെ ഭാഗമായി നിലവിൽ ടെലിവിഷൻ ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ സംവിധാനമുണ്ട്. അതേ മാതൃകയിൽ ഡിജിറ്റൽ മാധ്യമങ്ങൾക്കും നിയന്ത്രണം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സമൂഹ മാധ്യമങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശിക്കാനും യോജിക്കാനുള്ള സ്വാതന്ത്രം രാജ്യത്തുണ്ട്. മാധ്യമങ്ങൾ രാജ്യത്തെ ജനങ്ങളെ ശക്തിപ്പെടുത്തുന്നു എന്ന കാര്യവും അംഗീകരിക്കുന്നു. പക്ഷേ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമപരിഷ്കാരം കൊണ്ടു വരുന്നത്- കേന്ദ്രം പറയുന്നു.
സമൂഹ മാധ്യമങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശിക്കാനും യോജിക്കാനുള്ള സ്വാതന്ത്രം രാജ്യത്തുണ്ട്. മാധ്യമങ്ങൾ രാജ്യത്തെ ജനങ്ങളെ ശക്തിപ്പെടുത്തുന്നു എന്ന കാര്യവും അംഗീകരിക്കുന്നു. പക്ഷേ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമപരിഷ്കാരം കൊണ്ടു വരുന്നത്- കേന്ദ്രം പറയുന്നു.
സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണവും വലിയ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് വേണം പ്രവർത്തിക്കാൻ. ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ കൃത്യമായി പരിഹരിക്കാൻ ഇവിടൊരു സംവിധാനം ആവശ്യമാണ്. OTT പ്ലാറ്റ്ഫോമുകൾക്ക് പുതിയ മാർഗനിർദേശം സർക്കാർ ഇതിലൂടെ നൽകുകയാണ്.
സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണവും വലിയ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് വേണം പ്രവർത്തിക്കാൻ. ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ കൃത്യമായി പരിഹരിക്കാൻ ഇവിടൊരു സംവിധാനം ആവശ്യമാണ്. OTT പ്ലാറ്റ്ഫോമുകൾക്ക് പുതിയ മാർഗനിർദേശം സർക്കാർ ഇതിലൂടെ നൽകുകയാണ്.
പുതിയ നിയമത്തിന്‍റെ ഭാഗമായി എല്ലാ ഒടിടി - സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും അതിലെ ഉള്ളടക്കത്തിനെതിരെ പൊതുജനങ്ങളിൽ നിന്നും വരുന്ന പരാതികൾ സ്വീകരിക്കാനും നടപടി എടുക്കാനും കൃത്യമായ സംവിധാനമുണ്ടാക്കണം. പരാതി പരിഹാര സെല്ലിൽ ഒരു ഉദ്യോഗസ്ഥൻ മുഴുവൻ സമയവും പ്രവര്‍ത്തിക്കണം. 15 ദിവസത്തിനകം പൊതുജനങ്ങളുടെ പരാതികൾ തീര്‍പ്പാക്കി അവരെ വിവരമറിയിക്കണം.
പുതിയ നിയമത്തിന്‍റെ ഭാഗമായി എല്ലാ ഒടിടി - സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും അതിലെ ഉള്ളടക്കത്തിനെതിരെ പൊതുജനങ്ങളിൽ നിന്നും വരുന്ന പരാതികൾ സ്വീകരിക്കാനും നടപടി എടുക്കാനും കൃത്യമായ സംവിധാനമുണ്ടാക്കണം. പരാതി പരിഹാര സെല്ലിൽ ഒരു ഉദ്യോഗസ്ഥൻ മുഴുവൻ സമയവും പ്രവര്‍ത്തിക്കണം. 15 ദിവസത്തിനകം പൊതുജനങ്ങളുടെ പരാതികൾ തീര്‍പ്പാക്കി അവരെ വിവരമറിയിക്കണം.
നിയമവിരുദ്ധമായ എല്ലാ ഉള്ളടക്കവും സമയബന്ധിതമായി അതത് പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യണം. തങ്ങളുടെ പ്ലാറ്റ്ഫോമിൻ്റെ പ്രവര്‍ത്തനവും ഉള്ളടക്കവും സംബന്ധിച്ചുയരുന്ന പരാതികൾ പരിഹരിക്കാൻ ഒരു മുഖ്യ ഉദ്യോഗസ്ഥനെ എല്ലാ ഡിജിറ്റൽ മീഡിയ പ്ലാറ്റുഫോമുകളും നിയമിക്കണം.
നിയമവിരുദ്ധമായ എല്ലാ ഉള്ളടക്കവും സമയബന്ധിതമായി അതത് പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യണം. തങ്ങളുടെ പ്ലാറ്റ്ഫോമിൻ്റെ പ്രവര്‍ത്തനവും ഉള്ളടക്കവും സംബന്ധിച്ചുയരുന്ന പരാതികൾ പരിഹരിക്കാൻ ഒരു മുഖ്യ ഉദ്യോഗസ്ഥനെ എല്ലാ ഡിജിറ്റൽ മീഡിയ പ്ലാറ്റുഫോമുകളും നിയമിക്കണം.
ഉള്ളടക്കത്തിനെതിരെ എന്തെങ്കിലും തരത്തിൽ പൊലീസ് കേസോ മറ്റു നിയമനടപടികളോ ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ട അന്വേഷണസംഘത്തിന് 72 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഡിജിറ്റൽ കമ്പനി വിവരങ്ങൾ കൈമാറണം. വ്യാജ വാർത്തകൾ പ്രചരിച്ചാൽ അതിന്‍റെ ഉറവിടം വെളിപ്പെടുത്തണം. ലൈംഗീകപരമായ ദൃശ്യങ്ങളുടെ പരാതിയിൽ 24 മണിക്കൂറിനുള്ളിൽ ഉള്ളിൽ നടപടിയുണ്ടാകണം. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സ്വയംനിയന്ത്രിത സംവിധാനം വേണം എന്നതാണ് ഏറ്റവും പ്രധാനം.
ഉള്ളടക്കത്തിനെതിരെ എന്തെങ്കിലും തരത്തിൽ പൊലീസ് കേസോ മറ്റു നിയമനടപടികളോ ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ട അന്വേഷണസംഘത്തിന് 72 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഡിജിറ്റൽ കമ്പനി വിവരങ്ങൾ കൈമാറണം. വ്യാജ വാർത്തകൾ പ്രചരിച്ചാൽ അതിന്‍റെ ഉറവിടം വെളിപ്പെടുത്തണം. ലൈംഗീകപരമായ ദൃശ്യങ്ങളുടെ പരാതിയിൽ 24 മണിക്കൂറിനുള്ളിൽ ഉള്ളിൽ നടപടിയുണ്ടാകണം. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സ്വയംനിയന്ത്രിത സംവിധാനം വേണം എന്നതാണ് ഏറ്റവും പ്രധാനം.
വിരമിച്ച ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെയോ പ്രമുഖ വ്യക്തികളുടേയോ നേതൃത്വത്തിലാകണം നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത്. ഓണ്‍ലൈൻ വീഡിയോ സ്ട്രീമിഗം ആപ്പുകളുടെ കാര്യത്തിൽ പ്രായഭേദമനുസരിച്ച് ഉള്ളടക്കങ്ങൾ നിയന്ത്രിക്കണം.
വിരമിച്ച ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെയോ പ്രമുഖ വ്യക്തികളുടേയോ നേതൃത്വത്തിലാകണം നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത്. ഓണ്‍ലൈൻ വീഡിയോ സ്ട്രീമിഗം ആപ്പുകളുടെ കാര്യത്തിൽ പ്രായഭേദമനുസരിച്ച് ഉള്ളടക്കങ്ങൾ നിയന്ത്രിക്കണം.
13 വയസ്സിന് മുകളിൽ, 16 വയസ്സിന് മുകളിൽ, പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് കാണാവുന്നത് എന്നിങ്ങനെ വേണം സെൻസറിംഗ് നടപ്പാക്കാൻ. അഡൽട്ട് കണ്ടന്‍റുകള്‍ കുട്ടികൾക്ക് കാണാൻ ആകാത്ത രീതിയിൽ രക്ഷകർത്താക്കൾക്ക് ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തണം.
13 വയസ്സിന് മുകളിൽ, 16 വയസ്സിന് മുകളിൽ, പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് കാണാവുന്നത് എന്നിങ്ങനെ വേണം സെൻസറിംഗ് നടപ്പാക്കാൻ. അഡൽട്ട് കണ്ടന്‍റുകള്‍ കുട്ടികൾക്ക് കാണാൻ ആകാത്ത രീതിയിൽ രക്ഷകർത്താക്കൾക്ക് ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തണം.
വാർത്ത പോർട്ടലുകളുടെ നടത്തിപ്പ് ആരാണെന്ന കാര്യം കൃത്യമായി സർക്കാരിനെ അറിയിക്കണം. സമൂഹ മാധ്യമങ്ങൾക്കുള്ള നിയമങ്ങൾ മൂന്നു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.
വാർത്ത പോർട്ടലുകളുടെ നടത്തിപ്പ് ആരാണെന്ന കാര്യം കൃത്യമായി സർക്കാരിനെ അറിയിക്കണം. സമൂഹ മാധ്യമങ്ങൾക്കുള്ള നിയമങ്ങൾ മൂന്നു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.