
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. രാവിലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക്ഇ വീണ്ടും 320 രൂപ കുറഞ്ഞിരിക്കുകയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.
ഇന്ന് മൊത്തത്തിൽ 440 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ കുറഞ്ഞതോടെ സ്വർണ്ണ വിലയിൽ സമ്മർദ്ദം ഉണ്ടായി. ഇന്നലെ പുറത്തിറങ്ങിയ ഫെഡിന്റെ ഒക്ടോബറിലെ യോഗത്തിന്റെ മിനിറ്റ്സ് പ്രകാരം കൂടുതൽ നിരക്ക് കുറയ്ക്കലിന്റെ അപകടസാധ്യതയെക്കുറിച്ച് നയരൂപകർത്താക്കൾ ജാഗ്രത പുലർത്തുന്നുണ്ടെന്ന് സൂചന നൽകി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചറുകൾ 0.23% കുറഞ്ഞ് 10 ഗ്രാമിന് 1,22,768 രൂപ എന്ന നിലയിലെത്തി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.
ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11390 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9370 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7300 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4710 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വെള്ളിയുടെ വില എന്നാൽ ഇന്ന് 163 രൂപയായി കുറഞ്ഞു.