ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളിൽ വൻ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന സൂചനകളാണ് വരുന്നത്.

11:56 AM (IST) Aug 05
ജമ്മു കശ്മീർ എന്ന സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയാണ്. ജമ്മു & കശ്മീർ എന്ന കേന്ദ്രഭരണ പ്രദേശത്തിന് നിയമസഭ ഉണ്ടാകും. ലഡാക്കിനെ നിയമസഭയില്ലാത്ത, പ്രത്യേക ഭരണകൂടത്തിന്‍റെ കീഴിലുള്ള കേന്ദ്ര ഭരണപ്രദേശമായി മാറ്റും.
11:35 AM (IST) Aug 05
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 അനുച്ഛേദത്തിനോട് ചേർത്ത് നിയമസഭയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 35 എ കൊണ്ടുവന്നത് 1954-ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെ.
11:33 AM (IST) Aug 05
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്.
11:24 AM (IST) Aug 05
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സാമ്പത്തിക സംവരണ ബില്ലിന് പുറമേ മൂന്ന് ബില്ലുകൾക്ക് കൂടി അനുമതി.
11:23 AM (IST) Aug 05
ജമ്മു കശ്മീരിനെ പൂർണമായും വിഭജിക്കാനുള്ള ബില്ലിനും അവതരണാനുമതി.
11:18 AM (IST) Aug 05
ജമ്മുകശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂർണമായും എടുത്ത് കളയാനുള്ള ബില്ല് അവതരിപ്പിക്കുന്നു.
11:16 AM (IST) Aug 05
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും 100 ശതമാനം മറുപടി പറയാനും തയ്യാറാണെന്ന് അമിത് ഷാ.
11:15 AM (IST) Aug 05
ആദ്യം ആഭ്യന്തരമന്ത്രി പറയുന്നത് കേൾക്കൂ എന്ന് സ്പീക്കർ വെങ്കയ്യ നായിഡു.
11:13 AM (IST) Aug 05
രാജ്യസഭയിൽ ബഹളം. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പ്രതിപക്ഷം.
11:12 AM (IST) Aug 05
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സംവരണബില്ലിന് പുറമേ വേറെ ചില ഭേദഗതികളും കൊണ്ടുവരാനുണ്ടെന്ന് സ്പീക്കർ കൂടിയായ ഉപരാഷ്ട്രപതി.
11:07 AM (IST) Aug 05
സോളിസിറ്റർ ജനറൽ അമിത് ഷായെ കണ്ടു.
11:06 AM (IST) Aug 05
പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്‍റിൽ എത്തി.
11:06 AM (IST) Aug 05
കരസേനാ മേധാവി രാജസ്ഥാൻ സന്ദർശനം റദ്ദാക്കി തിരികെ ദില്ലിയിലേക്ക്.
11:05 AM (IST) Aug 05
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം.
11:04 AM (IST) Aug 05
രാജ്യസഭയിൽ അമിത് ഷാ സംസാരിക്കുമെന്ന് അറിയിപ്പ്. ലോക്സഭയിൽ പ്രസ്താവന 12 മണിക്ക്.
11:03 AM (IST) Aug 05
രാജ്യസഭയിലും ലോക്സഭയിലും കോൺഗ്രസും സിപിഎമ്മും കശ്മീർ വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വീട്ടു തടങ്കലിലാക്കപ്പെട്ട നേതാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ പി ചിദംബരവും, ശശി തരൂരും, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.
ജമ്മുകശ്മീരിൽ ഉണ്ടായിട്ടുള്ള അസാധാരണ സാഹചര്യം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അടിയന്തരപ്രമേയത്തിന് എൻ കെ പ്രേമചന്ദ്രൻ എംപി നോട്ടീസ് നൽകി. കശ്മീർ ജനതയുടെ മനസ്സിലുണ്ടായിരുന്ന ആശങ്കയും ഭീതിയും ദൂരീകരിക്കേണ്ടതാണ് എന്നും നോട്ടീസിൽ പറയുന്നു.
11:02 AM (IST) Aug 05
ജമ്മു കശ്മീരിന്‍റെ പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ പിൻവലിക്കുന്നതിന് മുന്നോടിയായിട്ടാണ് ചർച്ചകൾ നടന്നതെന്നാണ് സൂചന. പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് തീരുമാനം വിശദീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷാ പാർലമെന്‍റിൽ സംസാരിക്കുമെന്ന സൂചനകൾ വരുന്നു.
11:01 AM (IST) Aug 05
കേന്ദ്രമന്ത്രിസഭാ യോഗത്തിന് മുന്നോടിയായി അമിത് ഷാ നിയമമന്ത്രി രവിശങ്കർ പ്രസാദുമായി കൂടിക്കാഴ്ച നടത്തി.
11:00 AM (IST) Aug 05
സുരക്ഷാ കാര്യങ്ങൾ പരിഗണിക്കുന്ന മന്ത്രിസഭാ ഉപസമിതിയും പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാൺ മാർഗിൽ യോഗം ചേർന്നു. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
11:00 AM (IST) Aug 05
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ കാണുന്നു.
10:58 AM (IST) Aug 05
കേന്ദ്ര ആഭ്യന്തരമന്ത്രി 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ.
10:57 AM (IST) Aug 05
ജമ്മു കശ്മീരിന്‍റെ പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ പിൻവലിക്കുന്നതിന് മുന്നോടിയായാണ് സൈനികവിന്യാസമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിൽ കൃത്യമായ നടപടി വരുന്നുവെന്ന സൂചന ശക്തമായി.
10:55 AM (IST) Aug 05
അർധരാത്രി കശ്മീർ താഴ്‍വരയിൽ പരിഭ്രാന്തിയും ആശങ്കയും പടർത്തി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കുന്നു. മുൻ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണിനെയും സിപിഎം നേതാവ് യൂസുഫ് തരിഗാമിയും വീട്ടു തടങ്കലിൽ.