നിലപാട് ആവർത്തിച്ച് ഇന്ത്യ; 'ഹോർമുസ് കടൽപാത പൂർണ്ണമായും സ്വതന്ത്രമാകണം', സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാകണമെന്ന് എസ് ജയശങ്കർ

Published : Apr 11, 2026, 08:19 AM IST
Strait of Hormuz

Synopsis

ഹോർമുസ് കടൽപാത പൂർണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാകണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിലപാട് അറിയിച്ചു.

ദില്ലി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടെ ഹോർമുസ് കടൽപാത പൂർണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ നീക്കം സാധ്യമാകണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിലപാട് അറിയിച്ചു. ഒമാൻ വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ മഹാസമുദ്രം സംഘർഷ മേഖലയാകരുതെന്ന് ഒമാൻ ആവശ്യപ്പെട്ടു. അതേസമയം, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കൻ ഊർജ്ജ സെക്രട്ടറിയെ കണ്ടു. ഇന്ത്യയ്ക്ക് കൂടുതൽ എൽപിജി ൽകുമെന്നും ആണവോർജ്ജ രംഗത്ത് സഹകരിക്കുമെന്നും യുഎസ് അറിയിച്ചു.

ലോകത്തെ ഇന്ധന വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷ ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് നിയന്ത്രിതമായി അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40 ശതമാനം കുറവുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തിലും നിശ്ചിത ഇന്ത്യൻ കപ്പലുകൾക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഹോർമുസിൽ നാവികരെ നഷ്ടപ്പെട്ട ഒരേ ഒരു രാജ്യം ഇന്ത്യ, ഇടനാഴി വേ​ഗം തുറക്കണം, യുകെ വിളിച്ച യോ​ഗത്തിൽ ആവശ്യവുമായി ഇന്ത്യ
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ