‘എങ്ങനെയെങ്കിലും രക്ഷിക്കണം’; കുടുങ്ങിയത് 5 മലയാളികളടക്കം 44 ഇന്ത്യക്കാര്‍, ഒരാളെ കാണാനില്ല, മനുഷ്യകടത്ത് സംഘത്തിന്‍റെ പിടിയിൽ യുവാക്കള്‍

Published : Jul 10, 2025, 05:51 PM IST
human trafficking to myanmar

Synopsis

അഞ്ചു മലയാളികള്‍ അടക്കം 44 ഇന്ത്യക്കാരെ മോചിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.സി വേണുഗോപാൽ വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു

ദില്ലി: അഞ്ച് മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ മ്യാൻമാറിൽ മനുഷ്യക്കടത്ത് സംഘത്തിന്‍റെ പിടിയിലെന്ന് പരാതി. യൂറോപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കമുള്ളവരെ സംഘം വലയിലാക്കിയത്. ബാങ്കോക്കിൽ എത്തിച്ച ശേഷം അവിടെ നിന്നാണ് മ്യാൻമാറിലെ ഡോങ്മെയ് പാര്‍ക്കില്‍ എത്തിച്ചതെന്ന് വലയിൽ അകപ്പെട്ട കാസര്‍കോട് സ്വദേശി മഷൂദ് അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിയെ കാണാനില്ലെന്നും മഷൂദ് പറഞ്ഞു. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണ് വലയിലകപ്പെട്ടവരുടെ അഭ്യര്‍ത്ഥന. അഞ്ചു മലയാളികള്‍ അടക്കം 44 ഇന്ത്യക്കാരെ മോചിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.സി വേണുഗോപാൽ വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം