മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി; തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച പാർട്ടി ചിഹ്നവും പേരും തിരികെ കിട്ടണമെന്ന് ആവശ്യം

Published : Sep 19, 2026, 07:51 AM IST
Mamata Banerjee

Synopsis

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. വിമത വിഭാഗവുമായുള്ള തർക്കത്തെ തുടർന്നാണ് കമ്മീഷൻ ഇടക്കാല ഉത്തരവിറക്കിയത്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു വിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നവും അനുവദിച്ചിട്ടുണ്ട്.

ദില്ലി: തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയിലെ വിമത വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട ഇടക്കാല ഉത്തരവിനെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. പാർട്ടി ഘടനയെ സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് മമത ബാനർജി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം (കൂറുമാറ്റ നിരോധന നിയമം) അയോഗ്യത നേരിടുന്ന വിമത ജനപ്രതിനിധികളുടെ വാദങ്ങളെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നടപടിയെന്നും ഹർജിയിൽ ആരോപിക്കുന്നു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ 'പൂവും പുല്ലും' അടങ്ങിയ തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നവും പേരും മരവിപ്പിച്ചത്. തുടർന്ന് മമതാ ബാനർജി വിഭാഗത്തിന് 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'ഫുട്ബോൾ കളിക്കാരൻ' ചിഹ്നവും കമ്മീഷൻ അനുവദിച്ചിരുന്നു. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് 'ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'എൻവലപ്പ്' (കവർ) ചിഹ്നവുമാണ് നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

‘അസമിന്റെ അയൺ ലേഡി’ ഇനി കോബ്രയുടെ തലപ്പത്ത്; ചരിത്രമെഴുതി സഞ്ജുക്ത പരാശർ
വൈദ്യുതി പ്രതിസന്ധി: അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ