മലേഷ്യയിൽ നിന്ന് 1387 കണ്ടെയ്‌നറുകളുമായി ഇന്ത്യയിലേക്ക് വന്ന കപ്പലിൽ തീപിടിത്തം: പാഞ്ഞെത്തി കോസ്റ്റ് ഗാർഡ്

Published : Jun 12, 2025, 08:59 PM IST
Container Ship Fire

Synopsis

മലേഷ്യയിൽ നിന്ന് മുംബൈയിലേക്ക് വന്ന ചരക്ക് കപ്പലിൽ തീപിടിത്തം

കൊച്ചി : മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന കണ്ടെയ്‌നർ കപ്പലിൽ തീപിടിത്തമുണ്ടായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചു. സിങ്കപ്പൂർ പതാക വഹിച്ച എംവി ഇന്ററേഷ്യ ടെനേസിറ്റി എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിൻ്റെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്‌നറിലാണ് തീപിടിത്തം ഇന്ന് രാവിലെ 8.40 ഓടെ റിപ്പോർട്ട് ചെയ്തത്.

 

 

വിവരം ലഭിച്ചയുടൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പട്രോളിങ് കപ്പലായ ഐസിജിഎസ് സാചേത് കപ്പൽ ഉണ്ടായിരുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഹെലികോപ്റ്ററിലൂടെയും കപ്പലിൻ്റെ സ്ഥിതി കോസ്റ്റ് ഗാർഡ് പരിശോധിച്ചു. എന്നാൽ ഐസിജിഎസ് സാചേത് അടുത്തെത്തിയപ്പോഴേക്കും തങ്ങൾ തീയണച്ചതായി കപ്പലിലെ ക്യാപ്റ്റൻ അറിയിച്ചു. ഇതോടെ കോസ്റ്റ് ഗാർഡ് സംഘം മടങ്ങി. പക്ഷെ നിരീക്ഷണം തുടരുന്നുണ്ട്.

മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് വന്നുകൊണ്ടിരുന്ന കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. 1387 കണ്ടെയ്‌നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. 21 ഫിലിപ്പീൻ ജീവനക്കാരുമായി മലേഷ്യയിലെ പോർട് ക്ലാങിൽ നിന്ന് ജൂൺ എട്ടിന് രാവിലെയാണ് കപ്പൽ യാത്ര പുറപ്പെട്ടത്. നാളെ രാത്രി 11 മണിയോടെ മുംബൈയിൽ എത്തേണ്ട കപ്പലാണിത്.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം