പ്രളയത്തിൽ തകർന്ന ഹിമാചൽ പ്രദേശിന് 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് നരേന്ദ്ര മോദി

Published : Sep 09, 2025, 05:00 PM IST
PM Modi conducts an aerial survey to review the flood situation

Synopsis

മുഴുവൻ മേഖലയെയും ജനങ്ങളെയും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ബഹുമുഖ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു

ദില്ലി: കനത്ത മഴയിൽ ദുരന്തം ബാധിച്ച ഹിമാചൽ പ്രദേശിന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. 1500 കോടി രൂപയുടെ സഹായമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും. ഹിമാചൽ പ്രദേശിൽ എത്തിയ പ്രധാനമന്ത്രി ഇന്ന് ഉന്നതതലയോഗം ചേർന്നിരുന്നു. മുഴുവൻ മേഖലയെയും ജനങ്ങളെയും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ബഹുമുഖ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകൾ പുനർനിർമിക്കുക, ദേശീയ പാതകളുടെ പുനഃസ്ഥാപനം, സ്‌കൂളുകൾ പുനർനിർമിക്കുക, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിക്ക് കീഴിലുള്ള വ്യവസ്ഥകൾ, കന്നുകാലികൾക്കുള്ള കിറ്റുകൾ വിതരണം എന്നിവ അടുത്ത ഘട്ടങ്ങളിൽ ഉൾപ്പെടും. 

വൈദ്യുതി കണക്ഷൻ ഇല്ലാത്ത കർഷകരെ ലക്ഷ്യം വച്ചുള്ള അധിക സഹായം നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, കേടുപാടുകൾ സംഭവിച്ച വീടുകളുടെ ജിയോടാഗിംഗ് നടത്തും. ഇത് കൃത്യമായ നാശനഷ്ട വിലയിരുത്തലിനും സഹായം വേഗത്തിൽ എത്തിക്കുന്നതിനും സഹായിക്കും. തടസ്സമില്ലാത്ത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരം സമയബന്ധിതമായ സഹായം ലഭ്യമാക്കുമെന്നും സ്കൂളുകളുടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാനും ജിയോടാഗ് ഉപയോ​ഗിക്കും. 

മഴവെള്ളം ശേഖരിക്കാനും സംഭരിക്കാനും സഹായിക്കുന്നതിനായി ജലസംഭരണത്തിനായി റീചാർജ് ഘടനകളുടെ നിർമ്മാണം നടത്തും. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി അന്തർ മന്ത്രിതല കേന്ദ്ര സംഘങ്ങളെ ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ അയച്ചിരുന്നു. അവരുടെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹായം പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രളയം നേരിട്ട പഞ്ചാബും മോദി സന്ദർശിക്കുന്നു. പഞ്ചാബിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി എത്തി. ദുരന്തബാധിതരുമായും കർഷകരുമായും മോദി സംസാരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം