ശിരോവസ്ത്രം ഉപേക്ഷിച്ചു, ആൺസുഹൃത്തുക്കളുമായി ഇടപഴകി, മകളുടെ പെരുമാറ്റം പാശ്ചാത്യരീതിയിൽ 18കാരിയെ പിതാവും സഹോദരങ്ങളും കൊലപ്പെടുത്തി

Published : Dec 01, 2025, 05:39 PM IST
Ryan Al Najjar

Synopsis

നെതർലൻഡ്സിൽ പാശ്ചാത്യ രീതിയിൽ ജീവിച്ചുവെന്നാരോപിച്ച് 18 വയസ്സുള്ള റയാൻ അൽ നജ്ജാർ എന്ന പെൺകുട്ടിയെ പിതാവും സഹോദരന്മാരും ചേർന്ന് കൊലപ്പെടുത്തി. ശിരോവസ്ത്രം ഉപേക്ഷിക്കുകയും സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. 

ആംസ്റ്റര്‍ഡാം: പതിനെട്ടു വയസ്സുള്ള പെൺകുട്ടിയുടെ പാശ്ചാത്യ രീതിയിൽ പെരുമാറുന്നുവെന്നാരോപിച്ച് പിതാവും സ​ഹോദരന്മാരും കൊലപ്പെടുത്തി. നെതർലൻഡ്സിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛനും രണ്ട് സഹോദരന്മാരും ചേർന്ന് അവളെ കൊലപ്പെടുത്തിയതെന്ന് ഡച്ച് പ്രോസിക്യൂട്ടർമാർ പറഞ്ഞു. റയാൻ അൽ നജ്ജാർ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം 2024 മെയ് 28 ന് വടക്കൻ നെതർലൻഡ്‌സിലെ ചതുപ്പിൽ കണ്ടെത്തി. വീട്ടിൽ നിന്ന് കാണാതായതിന് ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. വായ മൂടിക്കെട്ടി, ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു ശരീരം. റയാൻ ശിരോവസ്ത്രം ധരിക്കുന്നത് നിർത്തുകയും ആൺകുട്ടികളുമായി ഇടപഴകുകയും സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയ്തുവെന്നും കുടുംബം അസ്വീകാര്യമായിരുന്നുലെന്നും പ്രോസിക്യൂട്ടർമാർ പറയുന്നു. 

ടിക് ടോക്കിലെ ലൈവ് വീഡിയോയിൽ ശിരോവസ്ത്രം ധരിക്കാതെ പ്രത്യക്ഷപ്പെട്ടതാണ് പെട്ടെന്നുള്ള പ്രകോപനം. കൊലപാതകത്തിന്റെ തലേദിവസം രാത്രി, അവളുടെ സഹോദരന്മാർ അവളെ റോട്ടർഡാമിലെ ഒരു വീട്ടിൽ നിന്ന് ഒരു വിദൂര പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ പിതാവ് അവരോടൊപ്പം ചേർന്നുവെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. പിതാവ് ഖാലിദിന്റെ ഡിഎൻഎ അവളുടെ നഖങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തി. ഇയാൾ പിന്നീട് മകളെ കൊന്നതായി സമ്മതിച്ചു. എന്നാൽ മക്കൾക്ക് പങ്കില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ഡച്ച് മാധ്യമങ്ങൾക്ക് ഇമെയിൽ അയച്ചു. എന്നാൽ അന്വേഷണത്തിൽ സഹോദരന്മാരുടെ പങ്കും പുറത്തുവന്നു. സഹോദരന്മാർക്ക് 20 വർഷും ഖാലിദിന് 25 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. പ്രതിഭാഗം അഭിഭാഷകർ തിങ്കളാഴ്ച അവരുടെ വാദങ്ങൾ അവതരിപ്പിക്കും. 2026 ജനുവരി 5 ന് കോടതി വിധി പറയും.

PREV
Read more Articles on
click me!

Recommended Stories

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രയേലിന് കനത്ത തിരിച്ചടി; മരിച്ചത് ഹമാസ് വിരുദ്ധ ചേരിയുടെ നേതാവ്
ജെയ്ഷെയുടെ ചാവേര്‍ പടയാകാൻ 5000ലധികം വനിതകൾ, റിക്രൂട്ട് ചെയ്തവരെ നയിക്കാൻ സാദിയ, ദൈവത്തിന്റെ അനുഗ്രഹമെന്ന് മസൂദ്